ന്യൂഡൽഹി: റാഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാർ ഒരു വ്യവസായിക്കുവേണ്ടി നരേന്ദ്ര മോദി സർക്കാർ അട്ടിമറിച്ചെന്നു കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. എല്ലാവരും തന്നോടു ചോദ്യങ്ങൾ ചോദിക്കുന്നു. താൻ അവയ്ക്കെല്ലാം സന്തോഷത്തോടെ മറുപടിയും നൽകുന്നു.
എന്നാൽ, എന്തുകൊണ്ടാണു പ്രധാനമന്ത്രിയോടു റാഫാൽ വിമാന ഇടപാടിനെക്കുറിച്ചു ചോദിക്കാത്തതെന്നു രാഹുൽ ചോദിച്ചു. എന്തു കൊണ്ടാണ് അമിത്ഷായുടെ മകനെക്കുറിച്ച് ചോദിക്കാത്തത്. എഐസിസി ആസ്ഥാനത്ത് ഓൾ ഇന്ത്യ അണ് ഓർഗനൈസ്ഡ് വർക്കേഴ്സ് കോണ്ഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റാഫാൽ ഇടപാട് കൊള്ളയാണെന്നു നേരത്തേ രാഹുൽ ട്വിറ്ററിൽ ആരോപിച്ചിരുന്നു. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഡിഫൻസ് ഉൾപ്പെട്ടതിനെയാണു രാഹുൽ ചോദ്യം ചെയ്തത്.
എന്നാൽ, എന്തുകൊണ്ടാണു പ്രധാനമന്ത്രിയോടു റാഫാൽ വിമാന ഇടപാടിനെക്കുറിച്ചു ചോദിക്കാത്തതെന്നു രാഹുൽ ചോദിച്ചു. എന്തു കൊണ്ടാണ് അമിത്ഷായുടെ മകനെക്കുറിച്ച് ചോദിക്കാത്തത്. എഐസിസി ആസ്ഥാനത്ത് ഓൾ ഇന്ത്യ അണ് ഓർഗനൈസ്ഡ് വർക്കേഴ്സ് കോണ്ഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റാഫാൽ ഇടപാട് കൊള്ളയാണെന്നു നേരത്തേ രാഹുൽ ട്വിറ്ററിൽ ആരോപിച്ചിരുന്നു. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഡിഫൻസ് ഉൾപ്പെട്ടതിനെയാണു രാഹുൽ ചോദ്യം ചെയ്തത്.