ന്യൂഡൽഹി: റേഷൻ കാർഡും ഡ്രൈവിംഗ് ലൈസൻസും ഉൾപ്പടെ സർക്കാരിൽ നിന്നു ലഭിക്കേണ്ട വിവിധ സർട്ടിഫിക്കറ്റുകളും സേവനങ്ങളും വീട്ടിലെത്തിച്ചു നൽകാൻ ഡൽഹി സർക്കാർ. വിവാഹ സർട്ടിഫിക്കറ്റ്, വിലാസം മാറ്റുന്നത്, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവയും വീടുകളിൽ എത്തിച്ചു നൽകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണു പുതിയ തീരുമാനം. പദ്ധതി നാലു മാസത്തിനുള്ളിൽ നടപ്പാക്കും.
സ്വകാര്യ ഏജൻസിയുടെ സഹായത്തോടെയാണു ഡൽഹി സർക്കാർ പദ്ധതി നടപ്പാക്കുന്നത്. ഗുണഭോക്താക്കൾ നിന്ന് നാമമാത്രമായ തുക ഈടാക്കും. എന്നാൽ, എത്ര രൂപയാണെന്നു തീരുമാനിച്ചിട്ടില്ല.ഡ്രൈവിംഗ് ലൈസൻസിനായി വീട്ടിലിരുന്ന് അപേക്ഷിക്കാം. അപേക്ഷിക്കുന്നവരുടെ വിവരങ്ങളും ഫീസും വീട്ടിലെത്തി ശേഖരിക്കും. എന്നാൽ, മറ്റു ടെസ്റ്റുകൾക്കായി അപേക്ഷകർ നേരിട്ടു ഹാജരാകണം.
ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു നടപടിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മന്ത്രിമാരും അവകാശപ്പെട്ടു. റേഷൻ കാർഡ് ഉൾപ്പടെ 40 പൊതു സേവനങ്ങൾ വീട്ടുവാതിൽക്കൽ എത്തിച്ചു നൽകും. അടുത്ത ഘട്ടത്തിൽ പുതിയ 30 കാര്യങ്ങൾകൂടി
സർക്കാർ സേവനങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും അപേക്ഷിക്കുന്നവർ നിശ്ചിത കോൾ സെന്ററിലേക്കു വിളിച്ചു വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്താൽ മതി. അതിനുശേഷം സർക്കാർ നിയോഗിച്ചിരിക്കുന്ന ഏജൻസി ഈ ചുമതല ബന്ധപ്പെട്ട മൊബൈൽ സഹായകിനെ ഏൽപ്പിക്കുന്നു. ഇയാൾ അപേക്ഷകരുടെ വീട്ടിലെത്തി മതിയായ രേഖകളും വിവരങ്ങളും നേരിട്ടു ശേഖരിക്കും. ബയോമെട്രിക് ഡിവൈസ്, കാമറ, എടിഎം സ്വൈപിംഗ് മെഷീൻ തുടങ്ങിയ സൗകര്യങ്ങളോടെയാണ് മൊബൈൽ സഹായക് എത്തുന്നത്.
വീട്ടിലെത്തി നൽകുന്ന സേവനങ്ങൾ്
* റേഷൻ കാർഡ്
* ഡ്രൈവിംഗ് ലൈസൻസ്
* ജാതി സർട്ടിഫിക്കറ്റ്
* വാട്ടർ കണക്ഷൻ
* വിവാഹരജിസ്ട്രേഷൻ =ഡ്യൂപ്ലിക്കേറ്റ് ആർസി
* വരുമാന സർട്ടിഫിക്കറ്റ് =വികലാംഗ സർട്ടിഫിക്കറ്റ് =വയോജന സർട്ടിഫിക്കറ്റ് =സീവേജ് കണക്ഷൻ.
* സ്ഥിരതാമസ സർട്ടിഫിക്കറ്റ്
* ആർസി ബുക്കിലെ വിലാസം തിരുത്തൽ
സെബി മാത്യു
സ്വകാര്യ ഏജൻസിയുടെ സഹായത്തോടെയാണു ഡൽഹി സർക്കാർ പദ്ധതി നടപ്പാക്കുന്നത്. ഗുണഭോക്താക്കൾ നിന്ന് നാമമാത്രമായ തുക ഈടാക്കും. എന്നാൽ, എത്ര രൂപയാണെന്നു തീരുമാനിച്ചിട്ടില്ല.ഡ്രൈവിംഗ് ലൈസൻസിനായി വീട്ടിലിരുന്ന് അപേക്ഷിക്കാം. അപേക്ഷിക്കുന്നവരുടെ വിവരങ്ങളും ഫീസും വീട്ടിലെത്തി ശേഖരിക്കും. എന്നാൽ, മറ്റു ടെസ്റ്റുകൾക്കായി അപേക്ഷകർ നേരിട്ടു ഹാജരാകണം.
ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു നടപടിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മന്ത്രിമാരും അവകാശപ്പെട്ടു. റേഷൻ കാർഡ് ഉൾപ്പടെ 40 പൊതു സേവനങ്ങൾ വീട്ടുവാതിൽക്കൽ എത്തിച്ചു നൽകും. അടുത്ത ഘട്ടത്തിൽ പുതിയ 30 കാര്യങ്ങൾകൂടി
സർക്കാർ സേവനങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും അപേക്ഷിക്കുന്നവർ നിശ്ചിത കോൾ സെന്ററിലേക്കു വിളിച്ചു വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്താൽ മതി. അതിനുശേഷം സർക്കാർ നിയോഗിച്ചിരിക്കുന്ന ഏജൻസി ഈ ചുമതല ബന്ധപ്പെട്ട മൊബൈൽ സഹായകിനെ ഏൽപ്പിക്കുന്നു. ഇയാൾ അപേക്ഷകരുടെ വീട്ടിലെത്തി മതിയായ രേഖകളും വിവരങ്ങളും നേരിട്ടു ശേഖരിക്കും. ബയോമെട്രിക് ഡിവൈസ്, കാമറ, എടിഎം സ്വൈപിംഗ് മെഷീൻ തുടങ്ങിയ സൗകര്യങ്ങളോടെയാണ് മൊബൈൽ സഹായക് എത്തുന്നത്.
വീട്ടിലെത്തി നൽകുന്ന സേവനങ്ങൾ്
* റേഷൻ കാർഡ്
* ഡ്രൈവിംഗ് ലൈസൻസ്
* ജാതി സർട്ടിഫിക്കറ്റ്
* വാട്ടർ കണക്ഷൻ
* വിവാഹരജിസ്ട്രേഷൻ =ഡ്യൂപ്ലിക്കേറ്റ് ആർസി
* വരുമാന സർട്ടിഫിക്കറ്റ് =വികലാംഗ സർട്ടിഫിക്കറ്റ് =വയോജന സർട്ടിഫിക്കറ്റ് =സീവേജ് കണക്ഷൻ.
* സ്ഥിരതാമസ സർട്ടിഫിക്കറ്റ്
* ആർസി ബുക്കിലെ വിലാസം തിരുത്തൽ
സെബി മാത്യു