ലക്നോ: വർഗീയശക്തികളെ പരാജയപ്പെടുത്താൻ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മതേതര കക്ഷികളുമായി യോജിച്ചു പ്രവർത്തിക്കാൻ സന്നദ്ധമാണെന്നു ബിഎസ്പി നേതാവ് മായാവതി.
സീറ്റുകളുടെ കാര്യത്തിൽ മാന്യമായ പരിഗണന ലഭിക്കണമെന്ന നിർബന്ധം മാത്രമാണുള്ളതെന്നും അവർ പറഞ്ഞു. ഗുജറാത്ത്, ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മുതിർന്ന നേതാവ് സതീഷ് മിശ്ര എഐസിസി അംഗം അഹമ്മദ് പട്ടേലുമായി ചർച്ച നടത്തിയെങ്കിലും ആശാവഹമായിരുന്നില്ല. മതിയായ പ്രാതിനിത്യം ലഭിക്കുകയാണെങ്കിൽ മതേതര പാർട്ടികളുമായി കൂട്ടുകൂടാൻ സന്നദ്ധമാണെന്ന് ബിഎസ്പി പുറത്തിറക്കിയ പത്രക്കുറിപ്പിലും പറയുന്നു.
ഉത്തർപ്രദേശിൽ വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിന് മുതിർന്ന നേതാക്കളുമായി മായാവതി കൂടിക്കാഴ്ച നടത്തി. ആന ചിഹ്നത്തിൽ ആദ്യമായി ബിഎസ്പി സ്ഥാനാർഥികൾ മത്സരിക്കുന്നത് ഈ തെരഞ്ഞെടുപ്പിലാണ്.
സീറ്റുകളുടെ കാര്യത്തിൽ മാന്യമായ പരിഗണന ലഭിക്കണമെന്ന നിർബന്ധം മാത്രമാണുള്ളതെന്നും അവർ പറഞ്ഞു. ഗുജറാത്ത്, ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മുതിർന്ന നേതാവ് സതീഷ് മിശ്ര എഐസിസി അംഗം അഹമ്മദ് പട്ടേലുമായി ചർച്ച നടത്തിയെങ്കിലും ആശാവഹമായിരുന്നില്ല. മതിയായ പ്രാതിനിത്യം ലഭിക്കുകയാണെങ്കിൽ മതേതര പാർട്ടികളുമായി കൂട്ടുകൂടാൻ സന്നദ്ധമാണെന്ന് ബിഎസ്പി പുറത്തിറക്കിയ പത്രക്കുറിപ്പിലും പറയുന്നു.
ഉത്തർപ്രദേശിൽ വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിന് മുതിർന്ന നേതാക്കളുമായി മായാവതി കൂടിക്കാഴ്ച നടത്തി. ആന ചിഹ്നത്തിൽ ആദ്യമായി ബിഎസ്പി സ്ഥാനാർഥികൾ മത്സരിക്കുന്നത് ഈ തെരഞ്ഞെടുപ്പിലാണ്.