മധുര: ഡിഎംകെ തലവൻ കരുണാനിധിയുടെ ചെറുമകനും മുൻ കേന്ദ്ര മന്ത്രി എം.കെ. അഴഗിരിയുടെ മകനുമായ ദുരൈ ദയാനിധി അടക്കം 15 പേർക്കെതിരേ അനധികൃത ഗ്രാനൈറ്റ് ഖനന കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 257 കോടി രൂപ സർക്കാരിനു നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം.
കുറ്റപത്രം 5,191 പേജുണ്ട്. മറ്റു പ്രതികളിൽ വിവിധ ഗ്രാനൈറ്റ് കന്പനി ഉടമകളും പെടുന്നു. മധുര ജില്ലയിലെ കീഴവളവു വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. അനധികൃത സർക്കാർ ഭൂമി കൈയേറി ഖനനം നടത്തി റവന്യൂ നഷ്ടം വരുത്തുകയായിരുന്നു.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയിൽ മുൻ ജില്ലാ കളക്ടർ യു. സഹായം നടത്തിയ അന്വേഷണത്തിൽ, പല വർഷങ്ങളിലെ അനധികൃത ഖനനം മൂലം സർക്കാരിന് 16,000 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നു വെളിപ്പെട്ടു.
കുറ്റപത്രം 5,191 പേജുണ്ട്. മറ്റു പ്രതികളിൽ വിവിധ ഗ്രാനൈറ്റ് കന്പനി ഉടമകളും പെടുന്നു. മധുര ജില്ലയിലെ കീഴവളവു വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. അനധികൃത സർക്കാർ ഭൂമി കൈയേറി ഖനനം നടത്തി റവന്യൂ നഷ്ടം വരുത്തുകയായിരുന്നു.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയിൽ മുൻ ജില്ലാ കളക്ടർ യു. സഹായം നടത്തിയ അന്വേഷണത്തിൽ, പല വർഷങ്ങളിലെ അനധികൃത ഖനനം മൂലം സർക്കാരിന് 16,000 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നു വെളിപ്പെട്ടു.