ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിലും പരിസ്ഥിതി പ്രദേശങ്ങളിലും അടുത്ത വർഷം ഇതേ സ്ഥിതി ആവർത്തിക്കാൻ ഇടവരുത്തില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും പ്രതിജ്ഞയെടുത്തു. തങ്ങൾ വിചാരിച്ചാൽ കാറ്റിന്റെ ഗതി തിരിച്ചു വിടാനാകില്ല. എന്നാൽ വായു മലിനീകരണം തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ഇരു മുഖ്യമന്ത്രിമാരും വ്യക്തമാക്കി.
ഇന്നലെ ചണ്ഡിഗഡിൽ ഖട്ടറിന്റെ വസതിയിലെത്തിയ കേജരിവാൾ 90 മിനിറ്റ് കൂടിക്കാഴ്ച നടത്തി. വളരെ ഫലപ്രദമായ കൂടിക്കാഴ്ചയായിരുന്നു. ഡൽഹിയിലും പരിസരപ്രദേശങ്ങളെയും ശ്വാസം മുട്ടിച്ച പുകമഞ്ഞിനെക്കുറിച്ച് കടുത്ത ആശങ്ക പങ്കുവച്ചു. 2018ൽ ഇതേ അവസ്ഥ ആവർത്തിക്കാതിരിക്കാൻ എല്ലാ നടപടികളും എടുക്കുമെന്ന് പ്രതിജ്ഞ ചെയ്തതായും ഇരു മുഖ്യമന്ത്രിമാരും ചേർന്നിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്നലെ ചണ്ഡിഗഡിൽ ഖട്ടറിന്റെ വസതിയിലെത്തിയ കേജരിവാൾ 90 മിനിറ്റ് കൂടിക്കാഴ്ച നടത്തി. വളരെ ഫലപ്രദമായ കൂടിക്കാഴ്ചയായിരുന്നു. ഡൽഹിയിലും പരിസരപ്രദേശങ്ങളെയും ശ്വാസം മുട്ടിച്ച പുകമഞ്ഞിനെക്കുറിച്ച് കടുത്ത ആശങ്ക പങ്കുവച്ചു. 2018ൽ ഇതേ അവസ്ഥ ആവർത്തിക്കാതിരിക്കാൻ എല്ലാ നടപടികളും എടുക്കുമെന്ന് പ്രതിജ്ഞ ചെയ്തതായും ഇരു മുഖ്യമന്ത്രിമാരും ചേർന്നിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.