അഹമ്മദാബാദ്: കറൻസി റദ്ദാക്കൽ രാജ്യത്തിനു 3.75 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയെന്നു മുൻ ധനമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിൻഹ. കറൻസി റദ്ദാക്കിയ മറ്റൊരു ഭരണാധികാരി വികട ആശയങ്ങൾ ഉണ്ടായിരുന്ന മുഹമ്മദ് ബിൻ തുഗ്ലക് ആയിരുന്നെന്നും സിൻഹ പറഞ്ഞു.
ജനാധിപത്യ രക്ഷാസമിതി എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിലാണു ബിജെപിയിലെ വിമതശബ്ദമായ സിൻഹ ഇതു പറഞ്ഞത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി സുരേഷ് മേത്തയും സംബന്ധിച്ചു. കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യം പരാജയപ്പെട്ടെന്നു കണ്ടപ്പോഴാണ് ഡിജിറ്റൽ ഇടപാടുകൾ വരുത്താനാണു കറൻസി റദ്ദാക്കിയതെന്നു പിന്നീടു പ്രചരിപ്പിച്ചതെന്നും സിൻഹ പറഞ്ഞു.
ജനാധിപത്യ രക്ഷാസമിതി എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിലാണു ബിജെപിയിലെ വിമതശബ്ദമായ സിൻഹ ഇതു പറഞ്ഞത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി സുരേഷ് മേത്തയും സംബന്ധിച്ചു. കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യം പരാജയപ്പെട്ടെന്നു കണ്ടപ്പോഴാണ് ഡിജിറ്റൽ ഇടപാടുകൾ വരുത്താനാണു കറൻസി റദ്ദാക്കിയതെന്നു പിന്നീടു പ്രചരിപ്പിച്ചതെന്നും സിൻഹ പറഞ്ഞു.