ശ്രീനഗർ: പാക് അധിനിവേശ കാഷ്മീർ (പിഒകെ) പാക്കിസ്ഥാന്റെയാണെന്നുള്ള പ്രസ്താവനയ്ക്കു ശേഷം പുതിയ വിവാദവുമായി നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ള. പാക്കിസ്ഥാന്റെ അധീനതയിലുള്ള ജമ്മു കാഷ്മീരിന്റെ ഭാഗം വിട്ടു തരാൻ പാക്കിസ്ഥാൻ അത്ര ദുർബലരല്ലെന്ന് ഉറിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവേ ഫറൂഖ് അബ്ദുള്ള പറഞ്ഞു.
പാക് അധീന കാഷ്മീർ(പിഒകെ) നമ്മുടേതാണെന്ന് എത്രനാൾ പറയും, അത് അവരുടെ അച്ഛന്റെ സ്വത്തല്ല, പിഒകെ പാക്കിസ്ഥാന്റെയും ജമ്മു കാഷ്മീർ ഇന്ത്യയുടെയും ഭാഗമാണ്. പിഒകെ ഇന്ത്യയുടെ കൈയിൽനിന്ന് നഷ്ടപ്പെട്ടിട്ട് 70 വർഷങ്ങൾ കഴിഞ്ഞു.
ഇപ്പോഴും അതു നമ്മുടേതാണെന്ന് നമ്മൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പാക്കിസ്ഥാന്റെ കൈയിൽനിന്ന് അത് എടുക്കുന്നത് എളുപ്പമല്ല. അവരുടെ പക്കലും അണ്വായുധങ്ങളുണ്ട്. യുദ്ധത്തെക്കുറിച്ച് ചിന്തിക്കുന്പോൾ മനുഷ്യ ജീവനെക്കുറിച്ചു ചിന്തിക്കണം ഫറൂഖ് അബ്ദുള്ള പറഞ്ഞു.
പാക് അധീന കാഷ്മീർ(പിഒകെ) നമ്മുടേതാണെന്ന് എത്രനാൾ പറയും, അത് അവരുടെ അച്ഛന്റെ സ്വത്തല്ല, പിഒകെ പാക്കിസ്ഥാന്റെയും ജമ്മു കാഷ്മീർ ഇന്ത്യയുടെയും ഭാഗമാണ്. പിഒകെ ഇന്ത്യയുടെ കൈയിൽനിന്ന് നഷ്ടപ്പെട്ടിട്ട് 70 വർഷങ്ങൾ കഴിഞ്ഞു.
ഇപ്പോഴും അതു നമ്മുടേതാണെന്ന് നമ്മൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പാക്കിസ്ഥാന്റെ കൈയിൽനിന്ന് അത് എടുക്കുന്നത് എളുപ്പമല്ല. അവരുടെ പക്കലും അണ്വായുധങ്ങളുണ്ട്. യുദ്ധത്തെക്കുറിച്ച് ചിന്തിക്കുന്പോൾ മനുഷ്യ ജീവനെക്കുറിച്ചു ചിന്തിക്കണം ഫറൂഖ് അബ്ദുള്ള പറഞ്ഞു.