ബെയ്റൂട്ട് : പ്രധാനമന്ത്രി സാദ് ഹരീരിയെയും കുടുംബത്തെയും സൗദി അറേബ്യ തടഞ്ഞുവച്ചിരിക്കുകയാണെന്നും ജനീവാ ഉടന്പടിക്കു വിരുദ്ധമായ നടപടിയാണിതെന്നും ലബനീസ് പ്രസിഡന്റ് മൈക്കൽ ഔൺ.
രണ്ടാഴ്ച മുന്‍പാണു സൗദിയിൽ നിന്നു ടിവിയിലൂടെ ഹരീരി രാജി പ്രഖ്യാപനം നടത്തിയത്. തനിക്കു സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ലെന്നും ദിവസങ്ങൾക്കുള്ളിൽ താൻ ലബനനിൽ മടങ്ങിയെത്തുമെന്നും ഹരീരി പറഞ്ഞെങ്കിലും ഇതു മുഖവിലയ്ക്കെടുക്കാൻ ലബനീസ് അധികൃതർ തയാറാവുന്നില്ല. ലബനനിൽ തിരിച്ചെത്തി രാജി സമർപ്പിച്ചാലേ അംഗീകരിക്കുകയുള്ളുവെന്ന് ഔൺ വ്യക്തമാക്കി.
അധികകാലം കാത്തിരിക്കാനാവില്ലെന്നും രാജ്യകാര്യങ്ങൾ വച്ചുതാമസിപ്പിക്കുന്നതു ശരിയല്ലെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
രണ്ടാഴ്ച മുന്‍പാണു സൗദിയിൽ നിന്നു ടിവിയിലൂടെ ഹരീരി രാജി പ്രഖ്യാപനം നടത്തിയത്. തനിക്കു സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ലെന്നും ദിവസങ്ങൾക്കുള്ളിൽ താൻ ലബനനിൽ മടങ്ങിയെത്തുമെന്നും ഹരീരി പറഞ്ഞെങ്കിലും ഇതു മുഖവിലയ്ക്കെടുക്കാൻ ലബനീസ് അധികൃതർ തയാറാവുന്നില്ല. ലബനനിൽ തിരിച്ചെത്തി രാജി സമർപ്പിച്ചാലേ അംഗീകരിക്കുകയുള്ളുവെന്ന് ഔൺ വ്യക്തമാക്കി.
അധികകാലം കാത്തിരിക്കാനാവില്ലെന്നും രാജ്യകാര്യങ്ങൾ വച്ചുതാമസിപ്പിക്കുന്നതു ശരിയല്ലെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.