തളിപ്പറമ്പ്: പരിസ്ഥിതി ദിനത്തിനായി കരിമ്പം ജില്ലാ കൃഷിഫാമില്‍ ഇത്തവണ തയാറാക്കിയിരിക്കുന്നത് ഒന്നേകാല്‍ ലക്ഷത്തോളം തൈകൾ.
പരമ്പരാഗതമായി നട്ടുപിടിപ്പിക്കുന്ന ചെടികളില്‍ നിന്നു വ്യത്യസ്തമായി മറ്റു ചെടികള്‍ നട്ടുപിടിപ്പിക്കണമെന്ന ജില്ലാ പഞ്ചായത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തവണ സുഗന്ധ-ഫലവൃക്ഷത്തൈകള്ക്കു പ്രാധാന്യം നല്‍കിയതെന്നു കൃഷിഫാം അധികൃതര്‍ പറഞ്ഞു. കറിവേപ്പ്, ഗ്രാമ്പൂ, സര്‍വസുഗന്ധി എന്നീ സുഗന്ധ സസ്യങ്ങള്‍ക്കു പുറമെ പുളി, ചതുരപ്പുളി, ആഞ്ഞിലി, ഞാവൽ, ചാമ്പ എന്നിവയും ഉത്പാദിപ്പിച്ചിട്ടുണ്ട്.
പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനകം ഇവ വിവിധ തദ്ദേശഭരണസ്ഥാപനങ്ങളില്‍ എത്തിച്ചു വിതരണം ചെയ്യും. റോഡരികുകളിലും പൊതുസ്ഥലങ്ങളിലുമാണു തെെകള്‍ വച്ചുപിടിപ്പിക്കുക. പുളിമരത്തൈകളാണ് ഇത്തവണ കൂടുതല്‍ ഉത്പാദിപ്പിച്ചിരിക്കുന്നത്. പ്രതികൂല സാഹചര്യത്തിലും യാതൊരു പരിചരണവുമില്ലാതെ വളരുന്ന ചെടിയായതിനാലാണു പുളിമരതൈകളുടെ എണ്ണം വര്‍ധിപ്പിച്ചത്.
പരമ്പരാഗതമായി നട്ടുപിടിപ്പിക്കുന്ന ചെടികളില്‍ നിന്നു വ്യത്യസ്തമായി മറ്റു ചെടികള്‍ നട്ടുപിടിപ്പിക്കണമെന്ന ജില്ലാ പഞ്ചായത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തവണ സുഗന്ധ-ഫലവൃക്ഷത്തൈകള്ക്കു പ്രാധാന്യം നല്‍കിയതെന്നു കൃഷിഫാം അധികൃതര്‍ പറഞ്ഞു. കറിവേപ്പ്, ഗ്രാമ്പൂ, സര്‍വസുഗന്ധി എന്നീ സുഗന്ധ സസ്യങ്ങള്‍ക്കു പുറമെ പുളി, ചതുരപ്പുളി, ആഞ്ഞിലി, ഞാവൽ, ചാമ്പ എന്നിവയും ഉത്പാദിപ്പിച്ചിട്ടുണ്ട്.
പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനകം ഇവ വിവിധ തദ്ദേശഭരണസ്ഥാപനങ്ങളില്‍ എത്തിച്ചു വിതരണം ചെയ്യും. റോഡരികുകളിലും പൊതുസ്ഥലങ്ങളിലുമാണു തെെകള്‍ വച്ചുപിടിപ്പിക്കുക. പുളിമരത്തൈകളാണ് ഇത്തവണ കൂടുതല്‍ ഉത്പാദിപ്പിച്ചിരിക്കുന്നത്. പ്രതികൂല സാഹചര്യത്തിലും യാതൊരു പരിചരണവുമില്ലാതെ വളരുന്ന ചെടിയായതിനാലാണു പുളിമരതൈകളുടെ എണ്ണം വര്‍ധിപ്പിച്ചത്.