ന്യൂഡൽഹി: മെഡിക്കൽ കോളജ് കോഴയുമായി ബന്ധപ്പെട്ട് ജഡ്ജിമാർക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷക കാമിനി ജയ്സ്വാൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
ഹർജിയിലെ ആക്ഷേപങ്ങൾ കോടതിക്കും ജഡ്ജിമാർക്കും അപമാനകരവും അപകീർത്തിപരവുമാണെന്നു ജസ്റ്റീസ് ആർ.കെ. അഗർവാൾ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. അവ കോടതിയലക്ഷ്യ നടപടികൾ അർഹിക്കുന്നതാണ്. എന്നാൽ, സ്ഥാപനത്തിന്റെ മഹത്തായ ക്ഷേമത്തിനു വേണ്ടി കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നത് ഒഴിവാക്കുകയാണെന്നു ബെഞ്ച് അറിയിച്ചു.
ആവശ്യമില്ലാത്ത സംശയങ്ങളുയർത്തി സുപ്രീംകോടതിയുടെ അന്തസ് നശിപ്പിച്ചു. ഇതു സമൂഹത്തിനു മുന്പിൽ സുപ്രീംകോടതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഹർജി തള്ളിക്കൊണ്ട് ജസ്റ്റീസുമാരായ ആർ.കെ. അഗർവാൾ, അരുണ് മിശ്ര, എ.എം. ഖാൻവിൽക്കർ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ആരും നിയമത്തിന് അതീതരല്ല. സമൂഹത്തിന്റെ ഉന്നത നിലയിലുള്ളവരാണെങ്കിലും ആരും നിയമത്തിനു മുകളിലാകുന്നില്ല. അതേസമയം, മുഴുവൻ നീതിന്യായ വ്യവസ്ഥയുടെയും അന്തസ് സംരക്ഷിക്കാൻ ന്യായാധിപരും അഭിഭാഷകരും ബാധ്യസ്ഥരാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ജിജി ലൂക്കോസ്
മുള്ളിൽ നിർത്തിയ വാദങ്ങൾ
ഒഡീഷ ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജി ഇസ്രത്ത് മസ്രൂർ ഖുദേശിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സുപ്രീംകോടതിയിലെ ജഡ്ജിമാർക്കെതിരേയും ആരോപണങ്ങളുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയനായ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഹർജിയിൽ വാദം കേൾക്കരുതെന്നും വാദം കേൾക്കുന്നതിനുള്ള ബെഞ്ചിനെ തീരുമാനിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ആരോപണങ്ങൾക്കുള്ള മറുപടി മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഏതെങ്കിലും ജഡ്ജിയുടെ പേര് പറഞ്ഞിട്ടില്ല.ഒഡീഷ ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജി അറസ്റ്റിലാകുന്ന സമയത്ത് ഈ കേസുമായി ബന്ധപ്പെട്ട കേസൊന്നും കോടതിയുടെ പരിഗണനയിലുണ്ടായിരുന്നില്ല. അതിനാൽ, കേസ് പരിഗണിക്കുന്നതിൽനിന്ന് ചീഫ് ജസ്റ്റീസിനെയോ മറ്റ് ഏതെങ്കിലും ജഡ്ജിമാരെയോ മാറ്റിനിർത്തണമെന്നു പറയാനാവില്ല. കൂടാതെ, കേസ് പരിഗണിക്കുന്നതിലും ബെഞ്ച് നിർണയിക്കുന്നതിലും പരമാധികാരം ചീഫ് ജസ്റ്റീസിനാണ്- ബെഞ്ച് ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി പറഞ്ഞത്:
ഏതെങ്കിലും ഹൈക്കോടതി ജഡ്ജിക്കോ ഹൈക്കോടതി ചീഫ് ജസ്റ്റീസിനോ സുപ്രീംകോടതി ജഡ്ജിക്കോ എതിരേ പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്യണമെങ്കിൽ ഇന്ത്യയുടെ ബഹു. ചീഫ് ജസ്റ്റീസുമായി ആലോചിച്ചിരിക്കണം. ഇന്ത്യയുടെ ബഹു. ചീഫ് ജസ്റ്റീസിനെതിരേയാണ് ആരോപണമെങ്കിൽ നിർദിഷ്ട നടപടിക്രമമനുസരിച്ചു രാഷ്ട്രപതി വേണം തീരുമാനമെടുക്കാൻ.
(1991 ലെ ഒരു ഭരണഘടനാ ബെഞ്ചിന്റെ വിധി ഉദ്ധരിച്ചാണ് ഇതു പറഞ്ഞത്. ജുഡീഷറിയുടെ സ്വാതന്ത്ര്യം സിബിഐയുടെയോ പോലീസിന്റെയോ ഔദാര്യത്തിലാകുന്ന അവസ്ഥ വരരുതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.)
ഹർജിയിലെ ആക്ഷേപങ്ങൾ കോടതിക്കും ജഡ്ജിമാർക്കും അപമാനകരവും അപകീർത്തിപരവുമാണെന്നു ജസ്റ്റീസ് ആർ.കെ. അഗർവാൾ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. അവ കോടതിയലക്ഷ്യ നടപടികൾ അർഹിക്കുന്നതാണ്. എന്നാൽ, സ്ഥാപനത്തിന്റെ മഹത്തായ ക്ഷേമത്തിനു വേണ്ടി കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നത് ഒഴിവാക്കുകയാണെന്നു ബെഞ്ച് അറിയിച്ചു.
ആവശ്യമില്ലാത്ത സംശയങ്ങളുയർത്തി സുപ്രീംകോടതിയുടെ അന്തസ് നശിപ്പിച്ചു. ഇതു സമൂഹത്തിനു മുന്പിൽ സുപ്രീംകോടതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഹർജി തള്ളിക്കൊണ്ട് ജസ്റ്റീസുമാരായ ആർ.കെ. അഗർവാൾ, അരുണ് മിശ്ര, എ.എം. ഖാൻവിൽക്കർ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ആരും നിയമത്തിന് അതീതരല്ല. സമൂഹത്തിന്റെ ഉന്നത നിലയിലുള്ളവരാണെങ്കിലും ആരും നിയമത്തിനു മുകളിലാകുന്നില്ല. അതേസമയം, മുഴുവൻ നീതിന്യായ വ്യവസ്ഥയുടെയും അന്തസ് സംരക്ഷിക്കാൻ ന്യായാധിപരും അഭിഭാഷകരും ബാധ്യസ്ഥരാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ജിജി ലൂക്കോസ്
മുള്ളിൽ നിർത്തിയ വാദങ്ങൾ
ഒഡീഷ ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജി ഇസ്രത്ത് മസ്രൂർ ഖുദേശിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സുപ്രീംകോടതിയിലെ ജഡ്ജിമാർക്കെതിരേയും ആരോപണങ്ങളുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയനായ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഹർജിയിൽ വാദം കേൾക്കരുതെന്നും വാദം കേൾക്കുന്നതിനുള്ള ബെഞ്ചിനെ തീരുമാനിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ആരോപണങ്ങൾക്കുള്ള മറുപടി മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഏതെങ്കിലും ജഡ്ജിയുടെ പേര് പറഞ്ഞിട്ടില്ല.ഒഡീഷ ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജി അറസ്റ്റിലാകുന്ന സമയത്ത് ഈ കേസുമായി ബന്ധപ്പെട്ട കേസൊന്നും കോടതിയുടെ പരിഗണനയിലുണ്ടായിരുന്നില്ല. അതിനാൽ, കേസ് പരിഗണിക്കുന്നതിൽനിന്ന് ചീഫ് ജസ്റ്റീസിനെയോ മറ്റ് ഏതെങ്കിലും ജഡ്ജിമാരെയോ മാറ്റിനിർത്തണമെന്നു പറയാനാവില്ല. കൂടാതെ, കേസ് പരിഗണിക്കുന്നതിലും ബെഞ്ച് നിർണയിക്കുന്നതിലും പരമാധികാരം ചീഫ് ജസ്റ്റീസിനാണ്- ബെഞ്ച് ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി പറഞ്ഞത്:
ഏതെങ്കിലും ഹൈക്കോടതി ജഡ്ജിക്കോ ഹൈക്കോടതി ചീഫ് ജസ്റ്റീസിനോ സുപ്രീംകോടതി ജഡ്ജിക്കോ എതിരേ പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്യണമെങ്കിൽ ഇന്ത്യയുടെ ബഹു. ചീഫ് ജസ്റ്റീസുമായി ആലോചിച്ചിരിക്കണം. ഇന്ത്യയുടെ ബഹു. ചീഫ് ജസ്റ്റീസിനെതിരേയാണ് ആരോപണമെങ്കിൽ നിർദിഷ്ട നടപടിക്രമമനുസരിച്ചു രാഷ്ട്രപതി വേണം തീരുമാനമെടുക്കാൻ.
(1991 ലെ ഒരു ഭരണഘടനാ ബെഞ്ചിന്റെ വിധി ഉദ്ധരിച്ചാണ് ഇതു പറഞ്ഞത്. ജുഡീഷറിയുടെ സ്വാതന്ത്ര്യം സിബിഐയുടെയോ പോലീസിന്റെയോ ഔദാര്യത്തിലാകുന്ന അവസ്ഥ വരരുതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.)