ന്യൂഡൽഹി: ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയും നിലവാരവും അഥോറിറ്റി (എഫ്എസ്എസ്എഐ) യുടെ ലൈസൻസ് ഇല്ലാതെ ഹോട്ടലുകളും ഭക്ഷണശാലകളും പ്രവർത്തിക്കരുതെന്ന് അഥോറിറ്റി മുന്നറിയിപ്പു നല്കി. മൂന്നു മാസത്തിനകം എല്ലാ ഭക്ഷണശാലകളും ലൈസൻസ് എടുത്തിരിക്കണം. അതിനുശേഷം ലൈസൻസ് ഇല്ലാത്തവ അടച്ചുപൂട്ടുമെന്ന് അഥോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പവൻകുമാർ അഗർവാൾ പറഞ്ഞു.
ലൈസൻസ് നിർബന്ധമാണ്. സൗജന്യമായി ഭക്ഷണം നൽകുന്നിടത്തും ലൈസൻസ് വേണം. ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും അതു വേണം. ലൈസൻസ് ഉള്ള എല്ലാ ഭക്ഷണശാലകളിലും ഫുഡ് സേഫ്റ്റി സൂപ്പർവൈസർ വേണം. അഥോറിറ്റി തയാറാക്കുന്ന പാഠ്യപദ്ധതി പഠിച്ചു സർട്ടിഫിക്കറ്റ് നേടിയ ആളാകണം അത്. കടയുടെ ബോർഡിൽ കസ്റ്റമർ കെയർ നന്പറും ആ പ്രദേശത്തെ ഫുഡ് ഇൻസ്പെക്ടറുടെ നന്പറും വേണം: അഗർവാൾ പറഞ്ഞു.
ലൈസൻസ് നിർബന്ധമാണ്. സൗജന്യമായി ഭക്ഷണം നൽകുന്നിടത്തും ലൈസൻസ് വേണം. ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും അതു വേണം. ലൈസൻസ് ഉള്ള എല്ലാ ഭക്ഷണശാലകളിലും ഫുഡ് സേഫ്റ്റി സൂപ്പർവൈസർ വേണം. അഥോറിറ്റി തയാറാക്കുന്ന പാഠ്യപദ്ധതി പഠിച്ചു സർട്ടിഫിക്കറ്റ് നേടിയ ആളാകണം അത്. കടയുടെ ബോർഡിൽ കസ്റ്റമർ കെയർ നന്പറും ആ പ്രദേശത്തെ ഫുഡ് ഇൻസ്പെക്ടറുടെ നന്പറും വേണം: അഗർവാൾ പറഞ്ഞു.