ടെഹ്റാൻ: ഭൂകന്പബാധിതരെ സഹായിക്കാൻ ഇറാന്റെ ഒളിന്പ്യൻ കിയാനൗഷ് റോസ്താമി തന്റെ സ്വർണ മെഡൽ ലേലത്തിൽ വിൽക്കുന്നു. ഞായറാഴ്ച രാത്രി ഇറാനിലും ഇറാക്കിലും അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തിൽ 530 പേരാണു മരിച്ചത്.
2016 റിയോ ഒളിന്പിക്സിൽ വെയ്റ്റ് ലിഫ്റ്റിംഗിലാണ് റോസ്താമി സ്വർണം നേടിയത്.
ഭൂകന്പബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണത്തിനായി ടെഹ്റാനിൽ ബുധനാഴ്ച നടക്കുന്ന പരിപാടിയിൽ കായികതാരങ്ങൾ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഈ വർഷം ഉണ്ടായ ഏറ്റവും വലിയ ഭൂകന്പമായിരുന്നു ഇത്. തുർക്കിയും പാക്കിസ്ഥാനും വരെ അനുഭവപ്പെട്ടു. ഭൂകന്പമാപിനിയിൽ 7.3 തീവ്രത രേഖപ്പെടുത്തി. ഇറാനിൽ മാത്രം 70,000 പേർ കെടുതികൾ നേരിടുന്നു. പല സ്ഥലങ്ങളിലും ജനങ്ങൾ വെള്ളവും ഭക്ഷണവും കിട്ടാതെ ബുദ്ധിമുട്ടുന്നു.
ഇറാനിലെ ദുരിതബാധിത മേഖലകളിൽ പ്രസിഡന്റ് ഹസൻ റൂഹാനി ഇന്നലെ സന്ദർശനം നടത്തി.
2016 റിയോ ഒളിന്പിക്സിൽ വെയ്റ്റ് ലിഫ്റ്റിംഗിലാണ് റോസ്താമി സ്വർണം നേടിയത്.
ഭൂകന്പബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണത്തിനായി ടെഹ്റാനിൽ ബുധനാഴ്ച നടക്കുന്ന പരിപാടിയിൽ കായികതാരങ്ങൾ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഈ വർഷം ഉണ്ടായ ഏറ്റവും വലിയ ഭൂകന്പമായിരുന്നു ഇത്. തുർക്കിയും പാക്കിസ്ഥാനും വരെ അനുഭവപ്പെട്ടു. ഭൂകന്പമാപിനിയിൽ 7.3 തീവ്രത രേഖപ്പെടുത്തി. ഇറാനിൽ മാത്രം 70,000 പേർ കെടുതികൾ നേരിടുന്നു. പല സ്ഥലങ്ങളിലും ജനങ്ങൾ വെള്ളവും ഭക്ഷണവും കിട്ടാതെ ബുദ്ധിമുട്ടുന്നു.
ഇറാനിലെ ദുരിതബാധിത മേഖലകളിൽ പ്രസിഡന്റ് ഹസൻ റൂഹാനി ഇന്നലെ സന്ദർശനം നടത്തി.