ന്യൂഡൽഹി: കറുപ്പന്റെ മുംതാസ് പെണ്ണൂട്ടി വാർധക്യത്തിന്റെ അവശതകളാൽ കിടപ്പിലാണ്. ആഗ്രഹങ്ങൾ ആഗ്രയോളം സഞ്ചരിച്ചു താജ്മഹലിന്റെ മുറ്റത്ത് ചെന്നുനിന്നതിന്റെ ഓർമകൾ മട ങ്ങിവന്ന് കട്ടിൽതലയ്ക്കലിരുന്നു പറഞ്ഞു കൊടുക്കു ന്പോൾ കറുപ്പൻ മനസുകൊണ്ട് ഷാജഹാനാകുമായിരിക്കും.
നാലാം ക്ലാസ് വരെ പഠിച്ചതിന്റെ ഓർമകളിൽ താജ്മഹൽ എന്നത് അകലങ്ങളിലെ അത്ഭുതമായിരുന്നു. ജീവിതത്തിനും പ്രാരാബ്ദത്തിനും ഇടയിൽ ഏഴുപതിറ്റാണ്ടുകാലം അധ്വാനിച്ചു ജീവിച്ച ദൂരങ്ങളിൽ ഇങ്ങനെയൊരു യാത്ര കറുപ്പനെന്ന 77 വയസുകാരന്റെ സ്വപ്നങ്ങളിൽ മാത്രം ഒതുങ്ങിനിന്നു. ഒടുവിൽ കാരശേരിയിലെ കാരണവന്മാർക്കൊപ്പം ആദ്യമായി ആ ഗ്രാമം വിട്ടു പുറത്തിറങ്ങിയ കറുപ്പനും കണ്ണുനിറച്ചു കണ്ടു, താജ്മഹൽ എന്ന വിസ്മയകുടീരത്തെ. ഡൽഹിയെന്ന തലസ്ഥാന നഗരത്തെയും വാർത്തകളിൽ കേട്ടറിഞ്ഞ പുകയും മഞ്ഞും അവരുടെ ശ്വാസകോശങ്ങളും അനുഭവിച്ചറിഞ്ഞു.
അവർ 81 പേരുണ്ട്. കാരശേരി പഞ്ചായത്തിലെ 65നും 85നും ഇടയിൽ പ്രായമുള്ള കാരണവന്മാർ. 81 വയസുള്ള ആദിവാസിമൂപ്പൻ കോരനാണ് കൂട്ടത്തിലെ മുതിർന്നയാൾ. സംഘത്തിൽ 33 പേർ വനിതകളാണ്. കാരശേരി ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച വയോജന സൗഹൃദ പദ്ധതികളുടെ ഭാഗമായാണ് താജ്മഹലും ഡൽഹിയിലെ സ്മാരകങ്ങളും കാണാനെത്തിയത്. യാത്രാസംഘത്തിലെ പലരും കോഴിക്കോട് ജില്ലയ്ക്കു പുറത്തു കടക്കുന്നതും ആദ്യമായാണ്. തികച്ചും സൗജന്യമായാണ് കാരശേരിയിലെ കാരണവന്മാർക്കുവേണ്ടി ഗ്രാമപഞ്ചായത്ത് ഈ യാത്ര സംഘടിപ്പിച്ചത്. ‘കാരശേരി കാരണവന്മാർ താജ്മഹലിലേക്ക്’ എന്നു പേരിട്ട യാത്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദും സംഘവുമാണ് നയിക്കുന്നത്. പഞ്ചായത്തിലെ ആദിവാസി കോളനികളിലെ മൂപ്പന്മാരും യാത്രാ സംഘത്തിലുണ്ട്. മെഡിക്കൽ സംഘവും വോളന്റിയർമാരും പഞ്ചായത്ത് അംഗങ്ങളും ഉൾപ്പടെ 103 പേരുടെ സംഘമാണ് ഇന്നലെ പുകയും മഞ്ഞും മൂടിയ ഡൽഹിയിൽ കാഴ്ചകൾ കാണാനിറങ്ങിയത്.
മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കാണാൻ അനുമതി ലഭിച്ചിരുന്നെങ്കിലും അദ്ദേഹം അന്തരീക്ഷമലിനീകരണം ഉണ്ടാക്കിയ തിരക്കുകളിൽപെട്ടുപോയത് കൊണ്ടു സാധിച്ചില്ല. ഇന്നു വീണ്ടും കേജരിവാളിനെ കാണാനാകുമെന്നാണു പ്രതീക്ഷ. ഇന്നലെ ഇന്ത്യാഗേറ്റു കണ്ട ശേഷം കേരളഹൗസിൽ ജനസംസ്കൃതി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പങ്കെടുത്തു. ഇന്നു ചെങ്കോട്ടയും ഡൽഹിയിലെ മറ്റു സ്മാരകങ്ങളും കാണും. രാഷ്ട്ര പതി രാംനാഥ് കോവിന്ദിനെയും പാർലമെന്റും കാണണമെന്നുണ്ടായിരുന്നെങ്കിലും ചുരുങ്ങിയ യാത്രാസമയം അനുവദിച്ചില്ല. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തെ ഇന്നു കാണും.
കാരശേരി പഞ്ചായത്തിലെ ഒരോ വാർഡിൽനിന്നും നാലോ അഞ്ചോ പേരെയാണ് യാത്രക്കായി തെരഞ്ഞെടുത്തത്. ഒരിക്കൽപോലും കോഴിക്കോട് നഗരത്തിനു പുറത്തേക്കൊരു വിനോദസഞ്ചാരയാത്ര സ്വപ്നംപോലും കഴിയാതിരുന്നവരാണ് സംഘത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്ന് വോളന്റിയർ നൗഷാദ് പറഞ്ഞു. 16ന് മംഗള എക്സപ്രസിൽ മനസു നിറയെ കഥകളുമായി അവർ മടങ്ങും
സെബി മാത്യു
നാലാം ക്ലാസ് വരെ പഠിച്ചതിന്റെ ഓർമകളിൽ താജ്മഹൽ എന്നത് അകലങ്ങളിലെ അത്ഭുതമായിരുന്നു. ജീവിതത്തിനും പ്രാരാബ്ദത്തിനും ഇടയിൽ ഏഴുപതിറ്റാണ്ടുകാലം അധ്വാനിച്ചു ജീവിച്ച ദൂരങ്ങളിൽ ഇങ്ങനെയൊരു യാത്ര കറുപ്പനെന്ന 77 വയസുകാരന്റെ സ്വപ്നങ്ങളിൽ മാത്രം ഒതുങ്ങിനിന്നു. ഒടുവിൽ കാരശേരിയിലെ കാരണവന്മാർക്കൊപ്പം ആദ്യമായി ആ ഗ്രാമം വിട്ടു പുറത്തിറങ്ങിയ കറുപ്പനും കണ്ണുനിറച്ചു കണ്ടു, താജ്മഹൽ എന്ന വിസ്മയകുടീരത്തെ. ഡൽഹിയെന്ന തലസ്ഥാന നഗരത്തെയും വാർത്തകളിൽ കേട്ടറിഞ്ഞ പുകയും മഞ്ഞും അവരുടെ ശ്വാസകോശങ്ങളും അനുഭവിച്ചറിഞ്ഞു.
അവർ 81 പേരുണ്ട്. കാരശേരി പഞ്ചായത്തിലെ 65നും 85നും ഇടയിൽ പ്രായമുള്ള കാരണവന്മാർ. 81 വയസുള്ള ആദിവാസിമൂപ്പൻ കോരനാണ് കൂട്ടത്തിലെ മുതിർന്നയാൾ. സംഘത്തിൽ 33 പേർ വനിതകളാണ്. കാരശേരി ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച വയോജന സൗഹൃദ പദ്ധതികളുടെ ഭാഗമായാണ് താജ്മഹലും ഡൽഹിയിലെ സ്മാരകങ്ങളും കാണാനെത്തിയത്. യാത്രാസംഘത്തിലെ പലരും കോഴിക്കോട് ജില്ലയ്ക്കു പുറത്തു കടക്കുന്നതും ആദ്യമായാണ്. തികച്ചും സൗജന്യമായാണ് കാരശേരിയിലെ കാരണവന്മാർക്കുവേണ്ടി ഗ്രാമപഞ്ചായത്ത് ഈ യാത്ര സംഘടിപ്പിച്ചത്. ‘കാരശേരി കാരണവന്മാർ താജ്മഹലിലേക്ക്’ എന്നു പേരിട്ട യാത്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദും സംഘവുമാണ് നയിക്കുന്നത്. പഞ്ചായത്തിലെ ആദിവാസി കോളനികളിലെ മൂപ്പന്മാരും യാത്രാ സംഘത്തിലുണ്ട്. മെഡിക്കൽ സംഘവും വോളന്റിയർമാരും പഞ്ചായത്ത് അംഗങ്ങളും ഉൾപ്പടെ 103 പേരുടെ സംഘമാണ് ഇന്നലെ പുകയും മഞ്ഞും മൂടിയ ഡൽഹിയിൽ കാഴ്ചകൾ കാണാനിറങ്ങിയത്.
മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കാണാൻ അനുമതി ലഭിച്ചിരുന്നെങ്കിലും അദ്ദേഹം അന്തരീക്ഷമലിനീകരണം ഉണ്ടാക്കിയ തിരക്കുകളിൽപെട്ടുപോയത് കൊണ്ടു സാധിച്ചില്ല. ഇന്നു വീണ്ടും കേജരിവാളിനെ കാണാനാകുമെന്നാണു പ്രതീക്ഷ. ഇന്നലെ ഇന്ത്യാഗേറ്റു കണ്ട ശേഷം കേരളഹൗസിൽ ജനസംസ്കൃതി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പങ്കെടുത്തു. ഇന്നു ചെങ്കോട്ടയും ഡൽഹിയിലെ മറ്റു സ്മാരകങ്ങളും കാണും. രാഷ്ട്ര പതി രാംനാഥ് കോവിന്ദിനെയും പാർലമെന്റും കാണണമെന്നുണ്ടായിരുന്നെങ്കിലും ചുരുങ്ങിയ യാത്രാസമയം അനുവദിച്ചില്ല. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തെ ഇന്നു കാണും.
കാരശേരി പഞ്ചായത്തിലെ ഒരോ വാർഡിൽനിന്നും നാലോ അഞ്ചോ പേരെയാണ് യാത്രക്കായി തെരഞ്ഞെടുത്തത്. ഒരിക്കൽപോലും കോഴിക്കോട് നഗരത്തിനു പുറത്തേക്കൊരു വിനോദസഞ്ചാരയാത്ര സ്വപ്നംപോലും കഴിയാതിരുന്നവരാണ് സംഘത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്ന് വോളന്റിയർ നൗഷാദ് പറഞ്ഞു. 16ന് മംഗള എക്സപ്രസിൽ മനസു നിറയെ കഥകളുമായി അവർ മടങ്ങും
സെബി മാത്യു