അഹമ്മദാബാദ്: പട്ടേൽ പ്രക്ഷോഭനേതാവ് ഹാർദിക് പട്ടേലിന്റെ അശ്ലീല വീഡിയോ പുറത്തിറങ്ങിയതിനു പിന്നാലെ ഇന്നലെ പുതിയ വീഡിയോകൂടി പുറത്തുവന്നു.
ഗുജറാത്തിൽ പട്ടേൽ സംവരണത്തിനായി പ്രക്ഷോഭം കൊടുന്പിരികൊണ്ടിരിക്കെ ഹാർദികിന്റെ രൂപസാദൃശ്യമുള്ള യുവാവ് ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേർക്കൊപ്പം കിടക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്.
തല മുണ്ഡനം ചെയ്ത ഒരാൾ ബെഡ്ഡിലിരുന്നു വെള്ളം കുടിക്കുന്നതാണു ദൃശ്യങ്ങളിലുള്ളത്. സമരക്കാരെ പോലീസ് നേരിട്ടതിൽ പ്രതിഷേധിച്ച് പട്ടേലും കൂട്ടരും മേയിൽ തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചിരുന്നു. ഇന്നലെ പുറത്തിറങ്ങിയ വീഡിയോയെക്കുറിച്ച് ഹാർദിക് പ്രതികരിച്ചിട്ടില്ല.
2017 മേയ് 16ന് ഒരു ഹോട്ടലിൽ 24 കാരനായ ഹാർദിക് പട്ടേൽ ഒരു സ്ത്രീക്കൊപ്പം കട്ടിലിൽ ഇരിക്കുന്നതാണ് ആദ്യ വീഡിയോ. വീഡിയോ മോർഫ് ചെയ്തതാണെന്നായിരുന്നു ഹാർദികിന്റെ ആദ്യ പ്രതികരണം. ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് ഹാർദിക് പറഞ്ഞു.
ഗുജറാത്തിൽ പട്ടേൽ സംവരണത്തിനായി പ്രക്ഷോഭം കൊടുന്പിരികൊണ്ടിരിക്കെ ഹാർദികിന്റെ രൂപസാദൃശ്യമുള്ള യുവാവ് ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേർക്കൊപ്പം കിടക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്.
തല മുണ്ഡനം ചെയ്ത ഒരാൾ ബെഡ്ഡിലിരുന്നു വെള്ളം കുടിക്കുന്നതാണു ദൃശ്യങ്ങളിലുള്ളത്. സമരക്കാരെ പോലീസ് നേരിട്ടതിൽ പ്രതിഷേധിച്ച് പട്ടേലും കൂട്ടരും മേയിൽ തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചിരുന്നു. ഇന്നലെ പുറത്തിറങ്ങിയ വീഡിയോയെക്കുറിച്ച് ഹാർദിക് പ്രതികരിച്ചിട്ടില്ല.
2017 മേയ് 16ന് ഒരു ഹോട്ടലിൽ 24 കാരനായ ഹാർദിക് പട്ടേൽ ഒരു സ്ത്രീക്കൊപ്പം കട്ടിലിൽ ഇരിക്കുന്നതാണ് ആദ്യ വീഡിയോ. വീഡിയോ മോർഫ് ചെയ്തതാണെന്നായിരുന്നു ഹാർദികിന്റെ ആദ്യ പ്രതികരണം. ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് ഹാർദിക് പറഞ്ഞു.