ഔറംഗാബാദ്: മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിൽ രണ്ടാഴ്ചയ്ക്കിടെ 51 കർഷകർ ജീവനൊടുക്കി. ഇതോടെ ഈ മേഖലയിൽ ജനുവരി ഒന്നു മുതൽ നവംബർ അഞ്ചു വരെ ജീവനൊടുക്കിയ കർഷകരുടെ എണ്ണം 800 ആയി. കടുത്ത വരൾച്ച നേരിടുന്ന ബീഡ് ജില്ലയിൽ മാത്രം ഈ വർഷം 167 കർഷകർ ജീവനൊടുക്കി. നാന്ദെഡ്(124), പർഭനി(109), ഔറംഗാബാദ്)108), ഉസ്മാനാബാദ്(102), ലത്തൂർ(76), ജൽന(71), ഹിംഗോളി(43) എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ ജീവനൊടുക്കിയ കർഷകരുടെ എണ്ണം.
മധ്യപ്രദേശിൽ കടക്കെണിമൂലം രണ്ടു യുവ കർഷകർ ഇന്നലെ ജീവനൊടുക്കി. ഗുണ ജില്ലക്കാരനായ സുമേർ ധകാക്(32), ദമോഹ് ജില്ലക്കാരനായ രാമ പട്ടേൽ(40) എന്നിവരാണു ജീവനൊടുക്കിയത്.
മധ്യപ്രദേശിൽ കടക്കെണിമൂലം രണ്ടു യുവ കർഷകർ ഇന്നലെ ജീവനൊടുക്കി. ഗുണ ജില്ലക്കാരനായ സുമേർ ധകാക്(32), ദമോഹ് ജില്ലക്കാരനായ രാമ പട്ടേൽ(40) എന്നിവരാണു ജീവനൊടുക്കിയത്.