ന്യൂഡൽഹി: ചരക്ക്-സേവനനികുതി(ജിഎസ്ടി)യിൽ ഇനിയും ഇളവ് വരും. അഞ്ചു ശതമാനവും 12 ശതമാനവും ജിഎസ്ടി ഉള്ള സ്ലാബുകളിലാണ് ഇനി കാര്യമായ മാറ്റംവരിക. ഇളവു മൂലം വരുന്ന നികുതി നഷ്ടം തിട്ടപ്പെടുത്തിയ ശേഷമേ തീരുമാനമുണ്ടാകൂ.
ജിഎസ്ടിയിൽ ഇനിയും നിരക്കുമാറ്റം ഉണ്ടാകുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി തന്നെ ഇന്നലെ സൂചിപ്പിച്ചു.
ഇപ്പോഴും 28 ശതമാനം സ്ലാബിലുള്ള സിമന്റും പെയിന്റും താഴത്തെ സ്ലാബിലാക്കാൻ കടുത്ത സമ്മർദമുണ്ട്. റിയൽ എസ്റ്റേറ്റുകാർ അടക്കം നിർമാണമേഖലയിലുള്ളവർ 28 ശതമാനം ദുർവഹമാണെന്ന് ആവലാതിപ്പെടുന്നു. സിമന്റിനു നികുതി കുറച്ചാൽ വലിയ നികുതി നഷ്ടമുണ്ടാകുമെന്നു ഗവൺമെന്റ് പറയുന്നു.
15 ശതമാനം ജിഎസ്ടിയാണ് മുഖ്യസാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ നേരത്തേ ശിപാർശചെയ്തത്.അതിലേക്കു നിരക്കുകൾ എത്തിക്കാനാണ് ഇപ്പോൾ ആലോചന.
കഴിഞ്ഞ വെള്ളിയാഴ്ച ഇരുനൂറിലേറെ ഇനങ്ങൾക്കു ജിഎസ്ടി കുറച്ചിരുന്നു. രാജ്യത്ത് പായ്ക്ക് ചെയ്ത് വിൽക്കുന്ന ഒട്ടുമിക്ക ഇനങ്ങളും അതിൽപ്പെടും. ആറു ലക്ഷം കോടി രൂപയുടെ വാർഷിക വ്യാപാരമാണ് ഈ സാധനങ്ങൾക്കുള്ളത്. ഇവയുടെ നികുതിയിൽ പത്തുശതമാനവും അതിൽ കൂടുതലും കുറവ് വന്നിട്ടുണ്ട്.
നികുതി കുറഞ്ഞതോടെ കടകളിലും സ്റ്റോക്കിസ്റ്റുകളുടെ പക്കലുമുള്ള ഉല്പന്നങ്ങളിൽ പരമാവധി ചില്ലറവില (എംആർപി) മാറ്റി അടിക്കേണ്ടിവന്നിരിക്കുകയാണ്. പുതിയ വിലയുടെ സ്റ്റിക്കർ ഒട്ടിക്കാൻ അനുവദിക്കണമെന്നു വ്യാപാരിസംഘടനകൾ ഉപഭോക്തൃകാര്യമന്ത്രി രാംവിലാസ് പാസ്വാനോട് ആവശ്യപ്പെട്ടു.
ഹോട്ടൽ ഭക്ഷണം
ഹോട്ടലുകളിലെ ഭക്ഷണത്തിനുള്ള ജിഎസ്ടി 12-ഉം 18-ഉം ശതമാനത്തിൽനിന്ന് അഞ്ചുശതമാനത്തിലേക്കു കുറച്ചത് ഉപഭോക്താക്കളെ സഹായിക്കില്ല. മിക്ക ഹോട്ടലുകളും വില കൂട്ടാനാണ് ആലോചിക്കുന്നത്. ഉയർന്ന നികുതി ഉണ്ടായിരുന്നപ്പോൾ അവർ വാങ്ങുന്ന സാധനങ്ങൾക്കു കൊടുക്കുന്ന നികുതി വില്പനയിലെ നികുതിയിൽനിന്നു തട്ടിക്കിഴിക്കാമായിരുന്നു. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എന്ന ആ സൗകര്യം ഇപ്പോൾ എടുത്തുകളഞ്ഞു. തന്മൂലം വാങ്ങുന്നതിനും വിൽക്കുന്നതിനും നികുതി അടയ്ക്കണം.
ജിഎസ്ടിയിൽ ഇനിയും നിരക്കുമാറ്റം ഉണ്ടാകുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി തന്നെ ഇന്നലെ സൂചിപ്പിച്ചു.
ഇപ്പോഴും 28 ശതമാനം സ്ലാബിലുള്ള സിമന്റും പെയിന്റും താഴത്തെ സ്ലാബിലാക്കാൻ കടുത്ത സമ്മർദമുണ്ട്. റിയൽ എസ്റ്റേറ്റുകാർ അടക്കം നിർമാണമേഖലയിലുള്ളവർ 28 ശതമാനം ദുർവഹമാണെന്ന് ആവലാതിപ്പെടുന്നു. സിമന്റിനു നികുതി കുറച്ചാൽ വലിയ നികുതി നഷ്ടമുണ്ടാകുമെന്നു ഗവൺമെന്റ് പറയുന്നു.
15 ശതമാനം ജിഎസ്ടിയാണ് മുഖ്യസാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ നേരത്തേ ശിപാർശചെയ്തത്.അതിലേക്കു നിരക്കുകൾ എത്തിക്കാനാണ് ഇപ്പോൾ ആലോചന.
കഴിഞ്ഞ വെള്ളിയാഴ്ച ഇരുനൂറിലേറെ ഇനങ്ങൾക്കു ജിഎസ്ടി കുറച്ചിരുന്നു. രാജ്യത്ത് പായ്ക്ക് ചെയ്ത് വിൽക്കുന്ന ഒട്ടുമിക്ക ഇനങ്ങളും അതിൽപ്പെടും. ആറു ലക്ഷം കോടി രൂപയുടെ വാർഷിക വ്യാപാരമാണ് ഈ സാധനങ്ങൾക്കുള്ളത്. ഇവയുടെ നികുതിയിൽ പത്തുശതമാനവും അതിൽ കൂടുതലും കുറവ് വന്നിട്ടുണ്ട്.
നികുതി കുറഞ്ഞതോടെ കടകളിലും സ്റ്റോക്കിസ്റ്റുകളുടെ പക്കലുമുള്ള ഉല്പന്നങ്ങളിൽ പരമാവധി ചില്ലറവില (എംആർപി) മാറ്റി അടിക്കേണ്ടിവന്നിരിക്കുകയാണ്. പുതിയ വിലയുടെ സ്റ്റിക്കർ ഒട്ടിക്കാൻ അനുവദിക്കണമെന്നു വ്യാപാരിസംഘടനകൾ ഉപഭോക്തൃകാര്യമന്ത്രി രാംവിലാസ് പാസ്വാനോട് ആവശ്യപ്പെട്ടു.
ഹോട്ടൽ ഭക്ഷണം
ഹോട്ടലുകളിലെ ഭക്ഷണത്തിനുള്ള ജിഎസ്ടി 12-ഉം 18-ഉം ശതമാനത്തിൽനിന്ന് അഞ്ചുശതമാനത്തിലേക്കു കുറച്ചത് ഉപഭോക്താക്കളെ സഹായിക്കില്ല. മിക്ക ഹോട്ടലുകളും വില കൂട്ടാനാണ് ആലോചിക്കുന്നത്. ഉയർന്ന നികുതി ഉണ്ടായിരുന്നപ്പോൾ അവർ വാങ്ങുന്ന സാധനങ്ങൾക്കു കൊടുക്കുന്ന നികുതി വില്പനയിലെ നികുതിയിൽനിന്നു തട്ടിക്കിഴിക്കാമായിരുന്നു. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എന്ന ആ സൗകര്യം ഇപ്പോൾ എടുത്തുകളഞ്ഞു. തന്മൂലം വാങ്ങുന്നതിനും വിൽക്കുന്നതിനും നികുതി അടയ്ക്കണം.