ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തിൽ ഡൽഹിയിൽ അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യമാണുള്ളതെന്നു സുപ്രീംകോടതി. പൊടികൊണ്ടും തീയിടൽകൊണ്ടും ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടി അഭിഭാഷകനായ ആർ.കെ. കപൂർ നൽകിയ പരാതി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് തുടങ്ങിയവർ ഉൾപ്പെട്ട ബെഞ്ച് ഇങ്ങനെ വിലയിരുത്തിയത്.
അതിനിടെ ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം സംബന്ധിച്ച ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് അരവിന്ദ് കേജരിവാൾ സർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിൽ പുതിയ ഹർജി നൽകി. വനിതകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ഇളവ് നൽകി പദ്ധതി നടപ്പാക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.
അന്തരീക്ഷം ഇന്നലെയും തെളിയാതിരുന്ന ഡൽഹിയിൽനിന്നുള്ള 69 ട്രെയിനുകൾ വൈകിയോടി. 22 ട്രെയിനുകൾ റീഷെഡ്യൂൾ ചെയ്തു. ഇന്നലത്തേക്കു ഷെഡ്യൂൾ ചെയ്തിരുന്ന പത്തു ട്രെയിനുകളും ഇന്നത്തേക്കുള്ള നാലു ട്രെയിനുകളും മോശം കാലാവസ്ഥയെത്തുടർന്നു റദ്ദാക്കി.
മലിനീകരണം രൂക്ഷമായതിനെത്തുടർന്ന് അഞ്ചു ദിവസം അടച്ചിട്ട ഡൽഹിയിലെ സ്കൂളുകൾ ഇന്നലെ തുറന്നപ്പോൾ ഗുരുഗ്രാമിലെ സ്കൂളുകൾ അടഞ്ഞുകിടന്നു.
ഇതിനിടെ, ഡൽഹിയിലെ നിരത്തുകളിൽ വാഹനങ്ങൾ വ്യാപകമായ നിയമലംഘനം നടത്തുന്നുണ്ടെന്ന് ഹൈക്കോടതി വിമർശിച്ചു. മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ കണ്ടെത്താൻ പരിശോധന നടത്തണമെന്ന് ട്രാഫിക് പോലീസിനും ഗതാഗത വകുപ്പിനും കർശന നിർദേശം നൽകി.
സെബി മാത്യു
അതിനിടെ ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം സംബന്ധിച്ച ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് അരവിന്ദ് കേജരിവാൾ സർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിൽ പുതിയ ഹർജി നൽകി. വനിതകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ഇളവ് നൽകി പദ്ധതി നടപ്പാക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.
അന്തരീക്ഷം ഇന്നലെയും തെളിയാതിരുന്ന ഡൽഹിയിൽനിന്നുള്ള 69 ട്രെയിനുകൾ വൈകിയോടി. 22 ട്രെയിനുകൾ റീഷെഡ്യൂൾ ചെയ്തു. ഇന്നലത്തേക്കു ഷെഡ്യൂൾ ചെയ്തിരുന്ന പത്തു ട്രെയിനുകളും ഇന്നത്തേക്കുള്ള നാലു ട്രെയിനുകളും മോശം കാലാവസ്ഥയെത്തുടർന്നു റദ്ദാക്കി.
മലിനീകരണം രൂക്ഷമായതിനെത്തുടർന്ന് അഞ്ചു ദിവസം അടച്ചിട്ട ഡൽഹിയിലെ സ്കൂളുകൾ ഇന്നലെ തുറന്നപ്പോൾ ഗുരുഗ്രാമിലെ സ്കൂളുകൾ അടഞ്ഞുകിടന്നു.
ഇതിനിടെ, ഡൽഹിയിലെ നിരത്തുകളിൽ വാഹനങ്ങൾ വ്യാപകമായ നിയമലംഘനം നടത്തുന്നുണ്ടെന്ന് ഹൈക്കോടതി വിമർശിച്ചു. മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ കണ്ടെത്താൻ പരിശോധന നടത്തണമെന്ന് ട്രാഫിക് പോലീസിനും ഗതാഗത വകുപ്പിനും കർശന നിർദേശം നൽകി.
സെബി മാത്യു