മനില: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു സാധ്യമാണെന്നു പറയാനുള്ള ആത്മവിശ്വാസം, മൂന്നു വർഷം ഇന്ത്യയെ ഭരിച്ചതിലൂടെ തനിക്കുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആസിയാൻ ഉച്ചകോയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിക്ക് ഫിലിപ്പീൻസിലെ ഇന്ത്യൻ അംബാസഡർ നല്കിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു.
ഇന്ത്യയുടെ ചരിത്രം ഓർമിപ്പിച്ച് ചൈനയ്ക്കും മോദി മറുപടി നല്കി. ആരുടെയെങ്കിലും ഭൂമി തട്ടിയെടുക്കാനോ പിടിച്ചുപറിക്കാനോ ഇന്ത്യയ്ക്കു താത്പര്യമില്ല. ചരിത്രം അതു വ്യക്തമാക്കുന്നു. ഇന്ത്യ പിടിച്ചെടുക്കുകയല്ല, നല്കുകയാണു ചെയ്തിട്ടുള്ളത്.
ആഗോളനിലവാരത്തിലേക്ക് ഉയരുന്നതിലാണ് ഇന്ത്യ അതിന്റെ ഊർജം മുഴുവൻ ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരിക്കൽ ആ നിലയിലെത്തിയാൽ എല്ലാവരെയും കവച്ചുവയ്ക്കുന്നതിൽനിന്ന് ഇന്ത്യയെ ആർക്കും തടയാനാവില്ല. 21-ാം നൂറ്റാണ്ട് ഏഷ്യയുടേതാണെന്ന് എല്ലാവരും പറയുന്നു. എന്നാൽ ഇന്ത്യയുടേതാണെന്ന് ഞാൻ പറയുന്നു.
കുതിപ്പിന്റെ ആദ്യഘട്ടത്തിൽ ബുദ്ധിമുട്ടുകളുണ്ടാകും. അതു തരണം ചെയ്തുകഴിഞ്ഞാൽപിന്നെ തിരിഞ്ഞുനോക്കേണ്ടതില്ല. ലോകം ഇപ്പോൾ ഇന്ത്യയെ ആദരവോടെയാണു വീക്ഷിക്കുന്നത്. ലോകസമാധാനത്തിന് ഇന്ത്യ വഹിച്ചിട്ടുള്ള സൈനിക പങ്കാളിത്തവും മോദി ചൂണ്ടിക്കാട്ടി.
ആസിയാൻ ബിസിനസ് ഫോറത്തിൽ സംസാരിച്ച മോദി നോട്ടു നിരോധനം, ചരക്കു സേവന നികുതി(ജിഎസ്ടി) നടപ്പാക്കൽ എന്നിവയെ പ്രശംസിച്ചു. ഇവയ്ക്കൊപ്പം ആധാർ ബന്ധനംകൂടി നടപ്പാക്കിയത്, സാന്പത്തികവ്യവസ്ഥയുടെ വലിയൊരു ഭാഗത്തെ ക്രമപ്പെടുത്താൻ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ചരിത്രം ഓർമിപ്പിച്ച് ചൈനയ്ക്കും മോദി മറുപടി നല്കി. ആരുടെയെങ്കിലും ഭൂമി തട്ടിയെടുക്കാനോ പിടിച്ചുപറിക്കാനോ ഇന്ത്യയ്ക്കു താത്പര്യമില്ല. ചരിത്രം അതു വ്യക്തമാക്കുന്നു. ഇന്ത്യ പിടിച്ചെടുക്കുകയല്ല, നല്കുകയാണു ചെയ്തിട്ടുള്ളത്.
ആഗോളനിലവാരത്തിലേക്ക് ഉയരുന്നതിലാണ് ഇന്ത്യ അതിന്റെ ഊർജം മുഴുവൻ ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരിക്കൽ ആ നിലയിലെത്തിയാൽ എല്ലാവരെയും കവച്ചുവയ്ക്കുന്നതിൽനിന്ന് ഇന്ത്യയെ ആർക്കും തടയാനാവില്ല. 21-ാം നൂറ്റാണ്ട് ഏഷ്യയുടേതാണെന്ന് എല്ലാവരും പറയുന്നു. എന്നാൽ ഇന്ത്യയുടേതാണെന്ന് ഞാൻ പറയുന്നു.
കുതിപ്പിന്റെ ആദ്യഘട്ടത്തിൽ ബുദ്ധിമുട്ടുകളുണ്ടാകും. അതു തരണം ചെയ്തുകഴിഞ്ഞാൽപിന്നെ തിരിഞ്ഞുനോക്കേണ്ടതില്ല. ലോകം ഇപ്പോൾ ഇന്ത്യയെ ആദരവോടെയാണു വീക്ഷിക്കുന്നത്. ലോകസമാധാനത്തിന് ഇന്ത്യ വഹിച്ചിട്ടുള്ള സൈനിക പങ്കാളിത്തവും മോദി ചൂണ്ടിക്കാട്ടി.
ആസിയാൻ ബിസിനസ് ഫോറത്തിൽ സംസാരിച്ച മോദി നോട്ടു നിരോധനം, ചരക്കു സേവന നികുതി(ജിഎസ്ടി) നടപ്പാക്കൽ എന്നിവയെ പ്രശംസിച്ചു. ഇവയ്ക്കൊപ്പം ആധാർ ബന്ധനംകൂടി നടപ്പാക്കിയത്, സാന്പത്തികവ്യവസ്ഥയുടെ വലിയൊരു ഭാഗത്തെ ക്രമപ്പെടുത്താൻ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.