ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികളിൽ അധികാരകേന്ദ്രങ്ങളിൽ വാദവും പ്രതിവാദവും മുറുകുന്നതിനിടെ ഡൽഹിയിലെ മലിനീകരണത്തിന്റെ തോതു വീണ്ടും വർധനയിലേക്ക്. രണ്ടും ദിവസമായി കുറവുണ്ടായിരുന്ന വിഷപ്പുകമഞ്ഞ് ഇന്നലെ വർധിച്ചതാണ് സ്ഥിതി രൂക്ഷമാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മലിനീകരണ തോത് 465 എന്ന നിലയിൽ നിന്നത് ഇന്നലെ 676 ആയി ഉയർന്നു.
മലിനീകരണത്തിന്റെ ഗുണനിലവാരം കണക്കാക്കുന്ന പിഎം 2.5ന്റെ അളവ് 478ഉം പിഎം 10ന്റെ അളവ് 713 മൈക്രോഗ്രാം സൂക്ഷ്മ കണങ്ങളെന്നുമാണ് (ഒരു ക്യുബിക് മീറ്ററിൽ) എയർ ക്വാളിറ്റി മാനേജ്മെന്റ് സെൻട്രൽ കണ്ട്രോൾ റൂം വ്യക്തമാക്കുന്നത്. ശനിയാഴ്ച 460-403 എന്നിങ്ങനെ നിന്നിരുന്നിടത്താണ് ഒരു ദിവസംകൊണ്ടു ഗണ്യമായി വർധിച്ചിരിക്കുന്നത്. എയർ ക്വാളിറ്റി ഇൻഡക്സ് 500നു മുകളിൽ ഉയർന്നാൽ അന്തരീക്ഷ വായുവിൽ ഉപയോഗിക്കാനാവുന്ന ഓക്സിജന്റെ അളവ് പത്ത് ശതമാനത്തിൽ താഴെ മാത്രമാണെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിട്ടുള്ളത്.
പുകമഞ്ഞ് വ്യാപകമായതോടെ കാഴ്ചപരിധി മിക്കയിടത്തും 100 മീറ്ററിൽ താഴെയായി. നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ട്രെയിൻ ഗതാഗതത്തെയും സാരമായി ബാധിച്ചു. മലിനീകരണത്തിന്റെ അടിസ്ഥാനത്തിൽ ശ്വാസകോശ രോഗങ്ങൾ മൂർച്ഛിച്ച് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ടെ ന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, മലിനീകരണ ത്തോത് കുറയ്ക്കുന്നതിനായി ഒറ്റ- ഇരട്ടയക്ക വാഹന നിയന്ത്രണം കൊണ്ടുവരുന്നതിനു ഡൽഹി സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും ദേശീയ ഹരിത ട്രൈബ്യൂണൽ ഇടപെട്ടതോടെ പദ്ധതി നടപ്പിലാക്കുന്നത് ഉപേക്ഷിച്ചു. സ്വകാര്യ വാഹനങ്ങൾക്കു മാത്രം നിയന്ത്രണം കൊണ്ട ുവന്ന് ഭാഗികമായി നടപ്പാക്കുന്നതിനെതിരേ ചോദ്യമുന്നയിച്ചതാണ് ഡൽഹി സർക്കാരിനെ ചൊടിപ്പിച്ചത്. വാഹന നിയന്ത്രണത്തിന്റെ ഭാഗമായി ഡൽഹി ട്രാൻസ്പോർട്ട് ബസുകളിൽ ഗതാഗത സൗജന്യം പ്രഖ്യാപിച്ചതും സർക്കാർ പിൻവലിച്ചു.
അതേസമയം, ഹെലികോപ്റ്റർ വഴി വെള്ളം തളിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകാനാണു ഡൽഹി സർക്കാരിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി. മലിനീകരണത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ സ്കൂളുകൾക്കും ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷവും മലിനീകരണം വർധിച്ചതിന്റെ കണക്കുകൾ പുറത്തുവന്നെങ്കിലും അവധി നീട്ടുന്നതു സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തിട്ടില്ല.
മലിനീകരണത്തിന്റെ ഗുണനിലവാരം കണക്കാക്കുന്ന പിഎം 2.5ന്റെ അളവ് 478ഉം പിഎം 10ന്റെ അളവ് 713 മൈക്രോഗ്രാം സൂക്ഷ്മ കണങ്ങളെന്നുമാണ് (ഒരു ക്യുബിക് മീറ്ററിൽ) എയർ ക്വാളിറ്റി മാനേജ്മെന്റ് സെൻട്രൽ കണ്ട്രോൾ റൂം വ്യക്തമാക്കുന്നത്. ശനിയാഴ്ച 460-403 എന്നിങ്ങനെ നിന്നിരുന്നിടത്താണ് ഒരു ദിവസംകൊണ്ടു ഗണ്യമായി വർധിച്ചിരിക്കുന്നത്. എയർ ക്വാളിറ്റി ഇൻഡക്സ് 500നു മുകളിൽ ഉയർന്നാൽ അന്തരീക്ഷ വായുവിൽ ഉപയോഗിക്കാനാവുന്ന ഓക്സിജന്റെ അളവ് പത്ത് ശതമാനത്തിൽ താഴെ മാത്രമാണെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിട്ടുള്ളത്.
പുകമഞ്ഞ് വ്യാപകമായതോടെ കാഴ്ചപരിധി മിക്കയിടത്തും 100 മീറ്ററിൽ താഴെയായി. നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ട്രെയിൻ ഗതാഗതത്തെയും സാരമായി ബാധിച്ചു. മലിനീകരണത്തിന്റെ അടിസ്ഥാനത്തിൽ ശ്വാസകോശ രോഗങ്ങൾ മൂർച്ഛിച്ച് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ടെ ന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, മലിനീകരണ ത്തോത് കുറയ്ക്കുന്നതിനായി ഒറ്റ- ഇരട്ടയക്ക വാഹന നിയന്ത്രണം കൊണ്ടുവരുന്നതിനു ഡൽഹി സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും ദേശീയ ഹരിത ട്രൈബ്യൂണൽ ഇടപെട്ടതോടെ പദ്ധതി നടപ്പിലാക്കുന്നത് ഉപേക്ഷിച്ചു. സ്വകാര്യ വാഹനങ്ങൾക്കു മാത്രം നിയന്ത്രണം കൊണ്ട ുവന്ന് ഭാഗികമായി നടപ്പാക്കുന്നതിനെതിരേ ചോദ്യമുന്നയിച്ചതാണ് ഡൽഹി സർക്കാരിനെ ചൊടിപ്പിച്ചത്. വാഹന നിയന്ത്രണത്തിന്റെ ഭാഗമായി ഡൽഹി ട്രാൻസ്പോർട്ട് ബസുകളിൽ ഗതാഗത സൗജന്യം പ്രഖ്യാപിച്ചതും സർക്കാർ പിൻവലിച്ചു.
അതേസമയം, ഹെലികോപ്റ്റർ വഴി വെള്ളം തളിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകാനാണു ഡൽഹി സർക്കാരിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി. മലിനീകരണത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ സ്കൂളുകൾക്കും ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷവും മലിനീകരണം വർധിച്ചതിന്റെ കണക്കുകൾ പുറത്തുവന്നെങ്കിലും അവധി നീട്ടുന്നതു സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തിട്ടില്ല.