ബംഗളൂരു: കർണാടകയിൽ സമ്പൂർണ മദ്യനിരോധനം നടപ്പാക്കാൻ സിദ്ധരാമയ്യ സർക്കാർ ആലോചിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പടിക്കലെത്തിയ സാഹചര്യത്തിൽ സ്ത്രീവോട്ടുകൾ ലക്ഷ്യമിട്ടാണ് കോൺഗ്രസ് സർക്കാരിന്റെ നീക്കം.
നേരത്തെ, ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാർ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത് വിജയിച്ച സാഹചര്യത്തിലാണ് കർണാടക സർക്കാരും ബിഹാർ മാതൃക നടപ്പാക്കാനൊരുങ്ങുന്നത്.
മദ്യനിരോധനത്തിന്റെ വിവിധ വശങ്ങൾ പഠിക്കാൻ 20 അംഗ ഉദ്യോഗസ്ഥസംഘത്തെ ബിഹാറിലേക്ക് അയച്ചതായാണ് റിപ്പോർട്ട്. മദ്യനിരോധനംകൊണ്ട് വീടുകളിലെ സാമ്പത്തികസ്ഥിതി, കുടുംബാന്തരീക്ഷം, ആരോഗ്യം, സ്ത്രീസുരക്ഷ, ക്രമസമാധാനം, സാമൂഹ്യസുരക്ഷ എന്നിവയിലുള്ള പുരോഗതി സംഘം പഠനവിധേയമാക്കും. സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ അന്തിമ തീരുമാനമെടുക്കുക.
നേരത്തെ, ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാർ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത് വിജയിച്ച സാഹചര്യത്തിലാണ് കർണാടക സർക്കാരും ബിഹാർ മാതൃക നടപ്പാക്കാനൊരുങ്ങുന്നത്.
മദ്യനിരോധനത്തിന്റെ വിവിധ വശങ്ങൾ പഠിക്കാൻ 20 അംഗ ഉദ്യോഗസ്ഥസംഘത്തെ ബിഹാറിലേക്ക് അയച്ചതായാണ് റിപ്പോർട്ട്. മദ്യനിരോധനംകൊണ്ട് വീടുകളിലെ സാമ്പത്തികസ്ഥിതി, കുടുംബാന്തരീക്ഷം, ആരോഗ്യം, സ്ത്രീസുരക്ഷ, ക്രമസമാധാനം, സാമൂഹ്യസുരക്ഷ എന്നിവയിലുള്ള പുരോഗതി സംഘം പഠനവിധേയമാക്കും. സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ അന്തിമ തീരുമാനമെടുക്കുക.