ചെന്നൈ: നികുതിവെട്ടിപ്പു നടത്തിയെന്നതിന്റെ പേരിൽ അണ്ണാ ഡിഎംകെ നേതാവ് വി.കെ. ശശികലയുടെ ബന്ധുക്കളും അടുപ്പക്കാരുമായവരുടെ വസതികളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിവന്ന പരിശോധന പൂർത്തിയായി. ഇനി മൊഴിയെടുപ്പും ചോദ്യംചെയ്യലും പൂർത്തിയാകാനുണ്ടെന്നും അതിനുശേഷമേ വിവരങ്ങൾ പുറത്തുപറയാനാകൂ എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നവംബർ ഒൻപതിന് ജയ ടിവിയുടെ ഓഫീസിലും ശശികലയുടെ ബന്ധു ടി.ടി.വി. ദിനകരന്റെ പുതുച്ചേരിയിലെ ഫാം ഹൗസിലുമാണ് ആദ്യം പരിശോധന നടത്തിയത്. വൻതോതിൽ സ്വർണവും പണവും റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. ആദായനികുതി വകുപ്പിന്റെ ഓപ്പറേഷൻ ക്ലീൻ മണിയുടെ ഭാഗമായി ചെന്നൈ, ബംഗളുരൂ, ഹൈദരാബാദ് എന്നീ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഉൾപ്പെടെ 187 ഇടങ്ങളിൽ റെയ്ഡ് നടന്നിരുന്നു.
ആയിരത്തിലധികം ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കുകൊണ്ടു. ധനകാര്യമന്ത്രാലയത്തിന്റെ ധനകാര്യ ഇന്റലിജൻസ് യൂണിറ്റിന്റെ നിർദേശവും റെയ്ഡിനു പിന്നിലുണ്ട്.
നവംബർ ഒൻപതിന് ജയ ടിവിയുടെ ഓഫീസിലും ശശികലയുടെ ബന്ധു ടി.ടി.വി. ദിനകരന്റെ പുതുച്ചേരിയിലെ ഫാം ഹൗസിലുമാണ് ആദ്യം പരിശോധന നടത്തിയത്. വൻതോതിൽ സ്വർണവും പണവും റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. ആദായനികുതി വകുപ്പിന്റെ ഓപ്പറേഷൻ ക്ലീൻ മണിയുടെ ഭാഗമായി ചെന്നൈ, ബംഗളുരൂ, ഹൈദരാബാദ് എന്നീ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഉൾപ്പെടെ 187 ഇടങ്ങളിൽ റെയ്ഡ് നടന്നിരുന്നു.
ആയിരത്തിലധികം ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കുകൊണ്ടു. ധനകാര്യമന്ത്രാലയത്തിന്റെ ധനകാര്യ ഇന്റലിജൻസ് യൂണിറ്റിന്റെ നിർദേശവും റെയ്ഡിനു പിന്നിലുണ്ട്.