ഹാനോയ്: കഴിഞ്ഞ വർഷത്തെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായില്ലെന്ന പുടിന്റെ നിലപാട് അംഗീകരിച്ച് ശനിയാഴ്ച അദ്ദേഹത്തിനു ക്ലീൻ ചിറ്റു നൽകിയ ഡോണൾഡ് ട്രംപ് ഇന്നലെ മലക്കംമറിഞ്ഞു. റഷ്യൻ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുന്ന യുഎസ് ഇന്റലിജൻസ് ഏജൻസിയെ പിന്തുണയ്ക്കുന്നതായി മനിലയ്ക്കു തിരിക്കും മുന്പ് വിയറ്റ്നാം പ്രസിഡന്റ് ട്രാൻ ഡായി ക്വാംഗിനൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. ട്രംപിന് അനുകൂലമായി ഇടപെടൽ ഉണ്ടായെന്നാണ് ഏജൻസികളുടെ നിഗമനം.
ഇന്റലിജൻസ് ഏജൻസികളേക്കാൾ പുടിന്റെ വാക്കിനെ പ്രസിഡന്റ് വിശ്വസിക്കുന്നുവെന്നതു മനസിലാക്കാൻ വിഷമമുള്ള കാര്യമാണെന്നു മുൻ യുഎസ് ഇന്റലിജൻസ് ഡയറക്ടർ ജെയിംസ് ക്ളാപ്പർ പറഞ്ഞു. വിമർശനം രൂക്ഷമായ സാഹചര്യത്തിലാണു ട്രംപ് മലക്കംമറിഞ്ഞതെന്നു കരുതപ്പെടുന്നു.
റഷ്യൻ ഇടപെടലുണ്ടായില്ലെന്നു പുടിൻ ആത്മാർഥമായി പറഞ്ഞതാണ്. അദ്ദേഹത്തിന്റെ വിശ്വാസം അതാണ്. ഞാൻ അതു വിശ്വസിക്കുന്നുവോ എന്നതാണു ചോദ്യം. ഇക്കാര്യത്തിൽ ഇന്റലിജൻസ് ഏജൻസികളോടൊപ്പമാണു താനെന്നു ട്രംപ് വ്യക്തമാക്കി.
ഇന്റലിജൻസ് ഏജൻസികളേക്കാൾ പുടിന്റെ വാക്കിനെ പ്രസിഡന്റ് വിശ്വസിക്കുന്നുവെന്നതു മനസിലാക്കാൻ വിഷമമുള്ള കാര്യമാണെന്നു മുൻ യുഎസ് ഇന്റലിജൻസ് ഡയറക്ടർ ജെയിംസ് ക്ളാപ്പർ പറഞ്ഞു. വിമർശനം രൂക്ഷമായ സാഹചര്യത്തിലാണു ട്രംപ് മലക്കംമറിഞ്ഞതെന്നു കരുതപ്പെടുന്നു.
റഷ്യൻ ഇടപെടലുണ്ടായില്ലെന്നു പുടിൻ ആത്മാർഥമായി പറഞ്ഞതാണ്. അദ്ദേഹത്തിന്റെ വിശ്വാസം അതാണ്. ഞാൻ അതു വിശ്വസിക്കുന്നുവോ എന്നതാണു ചോദ്യം. ഇക്കാര്യത്തിൽ ഇന്റലിജൻസ് ഏജൻസികളോടൊപ്പമാണു താനെന്നു ട്രംപ് വ്യക്തമാക്കി.