ഗാബണ്‍: റഷ്യയിലെ ലോകകപ്പില്‍ യൂറോപ്പിന്റെ കരുത്തുമായി എത്തുന്നവരുടെ നിരയില്‍ വന്‍ തോക്കുകളില്ല. പെരുമയും മുമ്പ് പങ്കെടുത്തതുമൊക്കെ നോക്കിയാല്‍ ഇത്തവണ ലോകകപ്പിനെത്തുന്നവര്‍ പുതുമുഖങ്ങള്‍. ഘാനയും ഐവറികോസ്റ്റും കാമറൂണുമൊക്കെ ലോകകപ്പിന്റെ ബെര്‍ത്ത് കാണാതെ പുറത്തേക്കുപോയപ്പോള്‍ ഇത്തവണ ആഫ്രിക്കന്‍ മേഖലയില്‍നിന്ന് എത്തുന്നത് നൈജീരിയ, ഈജിപ്ത്, സെനഗല്‍, ടുണീഷ്യ, മൊറോക്കോ എന്നീ ടീമുകളാണ്.
കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ ടുണീഷ്യ ലിബിയയോടു സമനില പാലിച്ചാണ് ലോകകപ്പിനു ടിക്കറ്റെടുത്തത്. ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ സമനില മാത്രം മതിയായിരുന്നു ടുണീഷ്യക്ക് ലോകകപ്പ് ബെര്‍ത്ത് സ്വന്തമാക്കാന്‍. 14 പോയിന്റുമായാണ് ടുണീഷ്യ ലോകകപ്പ് ബെര്‍ത്ത് നേടുന്നത്. 1998 മുതല്‍ 2006 വരെയുള്ള കാലയളവില്‍ നാലു തവണ ടുണീഷ്യ ലോകകപ്പിനു യോഗ്യത നേടിയിട്ടുണ്ട്. കോംഗോ ഗിനിയോട് 1-3ന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയതും ടുണീഷ്യക്കു ഗുണമായി.
കരുത്തരായ ഐവറികോസ്റ്റിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് മൊറോക്കോ റഷ്യക്കുള്ള ടിക്കറ്റെടുത്തത്. പ്രതിരോധ താരങ്ങളായ നാബില്‍ ദിരാര്‍, മെഹ്ദി ബെനാഷ്യ എന്നിവരാണ് മൊറോക്കോയ്ക്കു വേണ്ടി ഗോളുകള്‍ നേടിയത്. ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനക്കാരായാണ് മൊറോക്കോ ലോകകപ്പിനെത്തുന്നത്. 1998ലാണ് മൊറോക്കോ അവസാനമായി ലോകകപ്പിനെത്തുന്നത്.
ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് മൊറോക്കോ മുന്നേറിയതെന്നതും ശ്രദ്ധേയമാണ്. തുടര്‍ച്ചയായി നാലാം തവണയും ലോകകപ്പിനെത്താമെന്ന ഐവറികോസ്റ്റിന്റെ സ്വപ്നമാണ് മൊറോക്കോ തകര്‍ത്തത്. ലോകകപ്പില്‍ പ്ലേ ഓഫില്ലാത്ത ഏക കോണ്‍ഫെഡറേഷനാണ് ആഫ്രിക്ക.
മറ്റൊരു മത്സരത്തില്‍ കാമറൂണ്‍ സാംബിയയോടു സമനില വഴങ്ങി. ഇരുടീമും നേരത്തെ തന്നെ ലോകകപ്പില്‍ യോഗ്യത നേടാതെ പുറത്തായിരുന്നു. അതിനിടെ, മൊറോക്കോയുടെ ലോകകപ്പ് യോഗ്യത ആഘോഷിക്കാന്‍ ആരാധകര്‍ തെരുവിലിറങ്ങിയത് അക്രമത്തില്‍ കലാശിച്ചു. ബ്രസല്‍സിലെ മൊറോക്കന്‍ ആരാധകരാണ് ആക്രമണമഴിച്ചുവിട്ടത്. മുന്നൂറോളം വരുന്ന ആരാധകര്‍ തെരുവുകള്‍ യുദ്ധക്കളമാക്കി.ആരാധകര്‍ക്കു നേരെ പോലീസ് ലാത്തി വീശിയതാണ് പ്രശ്നകാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബ്രസല്‍സില്‍ മൊറോക്കയില്നിന്നുള്ള നിരവധി ജനങ്ങള്‍ വസിക്കുന്നുണ്ട്.
വന്‍തോക്കുകള്‍ പുറത്ത്; ആഫ്രിക്കയിൽ നിന്നുള്ള ലോകകപ്പ് ടീമുകളായി
09:12 PM Nov 12, 2017 | Deepika.com