കോല്‍ക്കത്ത: ശ്രീലങ്കയ്ക്കെതിരായ ദ്വിദിന സന്നാഹ മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവന് നായകന് സഞ്ജു സാംസണു സെഞ്ചുറി. ശ്രീലങ്ക ഉയര്‍ത്തിയ 411 റണ്‍സ് പിന്തുടർന്ന ബോര്‍ഡ് പ്രസിഡന്റ് ഇലവന് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് നേടി നിൽക്കുമ്പോൾ മത്സരം അവസാനിപ്പിക്കുകയായിരുന്നു.
തന്നെ ക്യാപ്റ്റനായി തെരഞ്ഞടുത്ത തീരുമാനത്തെ ന്യായീകരിക്കുന്ന ഉജ്വല പ്രകടനമാണ് മത്സരത്തില്‍ സഞ്ജു കാഴ്ചവച്ചത്. 128 റണ്‍സ് നേടി ബോര്‍ഡ് ഇന്നിംഗ്സ് മുന്നോട്ടുനയിച്ച സഞ്ജു 128 റണ്‍സ് നേടി പുറത്തായി. 143 പന്തില്‍നിന്നു 19 ബൗണ്ടറികളും ഒരു സിക്സറും സഞ്ജുവിന്റെ ഇന്നിംഗ്സിനു ചാരുതയേകി.
മൂന്നിന് 99 എന്ന നിലയില്‍ തകര്‍ന്ന ബോര്‍ഡിനെ നായകന്റെ ഉത്തരവാദിത്തമേറ്റു നയിച്ച സഞ്ജു, രോഹന് പ്രേമിനൊപ്പം 71 റണ്‍സും ബി.സന്ദീപിനൊപ്പം 85 റണ്‍സും കൂട്ടിച്ചേര്‍ത്തു.
നേരത്തെ, നാലു മുന്‍നിര ബാറ്റ്സ്മാന്മാരുടെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് ശ്രീലങ്ക മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. സധീര സമരവിക്രമ (74), ദിമുത് കരുണരത്ന (50), എയ്ഞ്ചലോ മാത്യൂസ് (54), നിരോഷന്‍ ഡിക്വെല്ല (73 നോട്ടൗട്ട്) എന്നിവരാണ് അര്‍ധസെഞ്ചുറി കണ്ടെത്തിയത്.
ക്യാപ്റ്റൻ സഞ്ജു സാംസണു സെഞ്ചുറി; സന്നാഹം സമനിലയിൽ
09:12 PM Nov 12, 2017 | Deepika.com