ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ വാർഷിക മാരത്തണിൽ പങ്കെടുത്തവർ പ്രധാനമന്ത്രി സാദ് ഹരീരിക്കു പിന്തുണ പ്രഖ്യാപിച്ചു.സൗദിയിൽ വീട്ടുതടങ്കലിലെന്നു കരുതപ്പെടുന്ന ഹരീരി എത്രയും വേഗം നാട്ടിൽ മടങ്ങിയെത്തണമെന്ന് ആവശ്യപ്പെടുന്ന ബാനറുകൾ പലേടത്തും കാണപ്പെട്ടു.
ഹരീരിയുടെ മടങ്ങിവരവിനായി ശബ്ദമുയർത്താൻ പ്രസിഡന്റ് മൈക്കൽ ഔൺ സ്പോർട്സ് പ്രേമികളോട് ആഹ്വാനം ചെയ്തു. മാരത്തൺ വീക്ഷിക്കാനെത്തിയ കാണികൾ പലരും ‘ഈ ഓട്ടം നിങ്ങൾക്കുവേണ്ടി, ഞങ്ങൾ കാത്തിരിക്കുന്നു’ തുടങ്ങിയ മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയ തൊപ്പി ധരിച്ചിരുന്നു.
വാർഷിക മാരത്തണിൽ സ്ഥിരമായി പങ്കെടുത്തിരുന്നയാളായിരുന്നു ഹരീരി. കഴിഞ്ഞയാഴ്ച സൗദിയിലേക്കു പോയ ഹരീരി അവിടെനിന്നു ടിവിയിലൂടെ രാജിപ്രഖ്യാപിക്കുകയായിരുന്നു.
ഹിസ്ബുള്ളകളെ നേരിടാൻ ശക്തമായ നടപടി എടുക്കണമെന്ന സൗദിയുടെ നിർദേശം നിരസിച്ചതിനു സൗദി ഇടപെട്ട് അദ്ദേഹത്തെ രാജിവയ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഹരീരിയുടെ സഹോദരനെ പ്രധാനമന്ത്രിയാക്കാൻ സൗദി ചരടുവലിക്കുന്നതായും റിപ്പോർട്ടുണ്ട്.
ഹരീരിയെ സൗദി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഹിസ്ബുള്ള നേതാവ് നസറുള്ള ആരോപിച്ചു. ലബനനെ ആക്രമിക്കാൻ ഇസ്രയേലിനു വൻതുക നൽകാമെന്നു സൗദി വാഗ്ദാനം ചെയ്തെന്നും നസറുള്ള ആരോപിച്ചു.
ഹരീരിയുടെ മടങ്ങിവരവിനായി ശബ്ദമുയർത്താൻ പ്രസിഡന്റ് മൈക്കൽ ഔൺ സ്പോർട്സ് പ്രേമികളോട് ആഹ്വാനം ചെയ്തു. മാരത്തൺ വീക്ഷിക്കാനെത്തിയ കാണികൾ പലരും ‘ഈ ഓട്ടം നിങ്ങൾക്കുവേണ്ടി, ഞങ്ങൾ കാത്തിരിക്കുന്നു’ തുടങ്ങിയ മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയ തൊപ്പി ധരിച്ചിരുന്നു.
വാർഷിക മാരത്തണിൽ സ്ഥിരമായി പങ്കെടുത്തിരുന്നയാളായിരുന്നു ഹരീരി. കഴിഞ്ഞയാഴ്ച സൗദിയിലേക്കു പോയ ഹരീരി അവിടെനിന്നു ടിവിയിലൂടെ രാജിപ്രഖ്യാപിക്കുകയായിരുന്നു.
ഹിസ്ബുള്ളകളെ നേരിടാൻ ശക്തമായ നടപടി എടുക്കണമെന്ന സൗദിയുടെ നിർദേശം നിരസിച്ചതിനു സൗദി ഇടപെട്ട് അദ്ദേഹത്തെ രാജിവയ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഹരീരിയുടെ സഹോദരനെ പ്രധാനമന്ത്രിയാക്കാൻ സൗദി ചരടുവലിക്കുന്നതായും റിപ്പോർട്ടുണ്ട്.
ഹരീരിയെ സൗദി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഹിസ്ബുള്ള നേതാവ് നസറുള്ള ആരോപിച്ചു. ലബനനെ ആക്രമിക്കാൻ ഇസ്രയേലിനു വൻതുക നൽകാമെന്നു സൗദി വാഗ്ദാനം ചെയ്തെന്നും നസറുള്ള ആരോപിച്ചു.