കറാച്ചി: പാക്കിസ്ഥാന്റെ അതിർത്തിയിൽ മത്സ്യബന്ധനത്തിലേർപ്പെട്ടുവെന്ന് ആരോപിച്ച് 55 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക് തീരസംരക്ഷണ സേന അറസ്റ്റ് ചെയ്തു. ഇവരുടെ ഒൻപതു ബോട്ടുകളും പിടിച്ചെടുത്തു. ബുധനാഴ്ച മുതൽ ശനിയാഴ്ചവരെ ഇവർ നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് 55 പേരും പിടിയിലായത്. അറസ്റ്റിലായവരെ ജുഡീഷൽ മജിസ്ട്രേറ്റിനുമുന്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. അറേബ്യൻ കടലിൽ വ്യക്തമായ അതിർത്തി നിർണയം നടത്തിയിട്ടില്ലാത്തതിനാൽ അനധികൃത മത്സ്യബന്ധത്തിന്റെ പേരിൽ നിരവധി പേരാണ് അറസ്റ്റിലാവുന്നത്. 68 മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ ഒക്ടോബർ 29നു വിട്ടയച്ചിരുന്നു.
2016 ഡിസംബറിനും 2017 ജനുവരിക്കുമിടയിൽ കറാച്ചിയിലെ ലന്ദി, മലിർ ജയിലികളിൽനിന്നായി 438 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക് അധികൃതർ വിട്ടയച്ചിട്ടുണ്ട്.
2016 ഡിസംബറിനും 2017 ജനുവരിക്കുമിടയിൽ കറാച്ചിയിലെ ലന്ദി, മലിർ ജയിലികളിൽനിന്നായി 438 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക് അധികൃതർ വിട്ടയച്ചിട്ടുണ്ട്.