ഇസ്ലാമാബാദ്: മുൻ പാക് ഏകാധിപതി ജനറൽ പർവേസ് മുഷാറഫ് 23 പാർട്ടികളെ ഉൾക്കൊള്ളിച്ച് രൂപീകരിച്ച മഹാസഖ്യത്തിൽനിന്ന് രണ്ടാം ദിനംതന്നെ കൊഴിഞ്ഞുപോക്ക്. പാക്കിസ്ഥാൻ അവാമി തെഹ്രിക്, മജ്ലിസ് വഹ്താദ് ഇ മുസ്ലിമീൻ എന്നീ പ്രമുഖ കക്ഷികളാണ് സഖ്യത്തിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പിനെ നേരിടാൻ ലക്ഷ്യമിട്ടുള്ള പാക്കിസ്ഥാൻ അവാമി ഇത്തേഹാദ് എന്ന സഖ്യം മുഷാറഫ് വെള്ളിയാഴ്ച ദുബായിലാണ് പ്രഖ്യാപിച്ചത്. പാക്കിസ്ഥാനിൽ ഉടൻ മടങ്ങിയെത്തുമെന്നും വീഡിയോ കോൺഫറൻസിൽ അദ്ദേഹം വ്യക്തമാക്കി. ബേനസീർ ഭൂട്ടോ വധക്കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് മുഷാറഫ് രാജ്യം വിട്ടത്.
മുഷാറഫിന്റെ സഖ്യത്തിൽ ചേർന്നത് തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടല്ലെന്ന് മറ്റൊരു പ്രമുഖ കക്ഷിയായ സുന്നി ഇത്തിഹാദ് കൗൺസിലും വ്യക്തമാക്കി.
തെരഞ്ഞെടുപ്പിനെ നേരിടാൻ ലക്ഷ്യമിട്ടുള്ള പാക്കിസ്ഥാൻ അവാമി ഇത്തേഹാദ് എന്ന സഖ്യം മുഷാറഫ് വെള്ളിയാഴ്ച ദുബായിലാണ് പ്രഖ്യാപിച്ചത്. പാക്കിസ്ഥാനിൽ ഉടൻ മടങ്ങിയെത്തുമെന്നും വീഡിയോ കോൺഫറൻസിൽ അദ്ദേഹം വ്യക്തമാക്കി. ബേനസീർ ഭൂട്ടോ വധക്കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് മുഷാറഫ് രാജ്യം വിട്ടത്.
മുഷാറഫിന്റെ സഖ്യത്തിൽ ചേർന്നത് തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടല്ലെന്ന് മറ്റൊരു പ്രമുഖ കക്ഷിയായ സുന്നി ഇത്തിഹാദ് കൗൺസിലും വ്യക്തമാക്കി.