ന്യൂഡൽഹി: 178 നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി നിരക്ക് ജിഎസ്ടി കൗൺസിൽ കുറയ്ക്കാനുള്ള കാരണം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സമ്മർദമാണെന്നു കോൺഗ്രസ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജിഎസ്ടി, നോട്ട് റദ്ദാക്കൽ എന്നിവയെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചുവരുന്നു.
രാഹുൽഗാന്ധിയുടെ വിമർശനത്തെത്തുടർന്നാണ് ജിഎസ്ടി നിരക്കിൽ കുറവു വരുത്താൻ കൗൺസിൽ തീരുമാനിച്ചതെന്ന് ഗുജറാത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി അശോക് ഗെലോട്ട് പറഞ്ഞു. ഉയർന്ന ജിഎസ്ടി സ്ലാബ് 28ൽനിന്ന് 18 ശതമാനമായി ചുരുക്കുന്നതുവരെ കോൺഗ്രസ് പ്രക്ഷോഭം നടത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽഗാന്ധിയുടെ വിമർശനത്തെത്തുടർന്നാണ് ജിഎസ്ടി നിരക്കിൽ കുറവു വരുത്താൻ കൗൺസിൽ തീരുമാനിച്ചതെന്ന് ഗുജറാത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി അശോക് ഗെലോട്ട് പറഞ്ഞു. ഉയർന്ന ജിഎസ്ടി സ്ലാബ് 28ൽനിന്ന് 18 ശതമാനമായി ചുരുക്കുന്നതുവരെ കോൺഗ്രസ് പ്രക്ഷോഭം നടത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.