ന്യൂഡൽഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാനിരുന്ന മലയാളിയുടേത് ഉൾപ്പടെ രണ്ടു സിനിമകൾ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഇടപെട്ട് ഒഴിവാക്കി. രവി ജാദവിന്റെ ന്യൂഡ്, സനൽകുമാർ ശശിധരന്റെ എസ് ദുർഗ എന്നീ ചിത്രങ്ങളാണ് ഒഴിവാക്കിയത്.
ഗോവയിൽ നടക്കുന്ന 48-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കാനിരുന്നതാണ് രണ്ടു ചിത്രങ്ങളും. ഇതുൾപ്പടെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ 24 ചിത്രങ്ങളാണു 13 അംഗ ജൂറി തെരഞ്ഞെടുത്തിരുന്നത്.
എന്നാൽ സ്മൃതി ഇറാനിയുടെ കീഴിലുള്ള വാർത്താ വിതരണ മന്ത്രാലയം, ജൂറിയെ അറിയിക്കാതെ നേരിട്ടിടപെട്ടാണ് രണ്ടു ചിത്രങ്ങൾ ഒഴിവാക്കിയത്. എസ് ദുർഗ എന്ന മലയാള ചിത്രം മുൻപ് ജിയോ മാമി മുംബൈ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിട്ടുള്ളതാണ്.
എന്തു കാരണത്താലാണു ചിത്രങ്ങൾ ഒഴിവാക്കിയതെന്നു മനസിലാകുന്നില്ലെന്നാണ് ജൂറി അംഗവും പ്രശസ്ത തിരക്കഥാകൃത്തുമായ അപൂർവ അസ്രാണി പറഞ്ഞത്. സ്ത്രീ വിഷയങ്ങൾ ഗൗരവമായ പരാമർശിക്കുന്ന രണ്ടു ചിത്രങ്ങളാണവ. മന്ത്രാലയം തീരുമാനം പുനഃപരിശോധിക്കുമെന്നാണു പ്രതീക്ഷയെന്നും അപൂർവ പറഞ്ഞു.
ഗോവയിൽ നടക്കുന്ന 48-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കാനിരുന്നതാണ് രണ്ടു ചിത്രങ്ങളും. ഇതുൾപ്പടെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ 24 ചിത്രങ്ങളാണു 13 അംഗ ജൂറി തെരഞ്ഞെടുത്തിരുന്നത്.
എന്നാൽ സ്മൃതി ഇറാനിയുടെ കീഴിലുള്ള വാർത്താ വിതരണ മന്ത്രാലയം, ജൂറിയെ അറിയിക്കാതെ നേരിട്ടിടപെട്ടാണ് രണ്ടു ചിത്രങ്ങൾ ഒഴിവാക്കിയത്. എസ് ദുർഗ എന്ന മലയാള ചിത്രം മുൻപ് ജിയോ മാമി മുംബൈ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിട്ടുള്ളതാണ്.
എന്തു കാരണത്താലാണു ചിത്രങ്ങൾ ഒഴിവാക്കിയതെന്നു മനസിലാകുന്നില്ലെന്നാണ് ജൂറി അംഗവും പ്രശസ്ത തിരക്കഥാകൃത്തുമായ അപൂർവ അസ്രാണി പറഞ്ഞത്. സ്ത്രീ വിഷയങ്ങൾ ഗൗരവമായ പരാമർശിക്കുന്ന രണ്ടു ചിത്രങ്ങളാണവ. മന്ത്രാലയം തീരുമാനം പുനഃപരിശോധിക്കുമെന്നാണു പ്രതീക്ഷയെന്നും അപൂർവ പറഞ്ഞു.