ന്യൂഡൽഹി: ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട കരസേന 39 റോയൽ ഗഡ്വാൾ റൈഫിൾസിലെ രണ്ടു സൈനികരെ പൂർണ സൈനിക ബഹുമതികളോടെ ഫ്രാൻസിലെ ലാവന്റിയെ സൈനിക സെമിത്തേരിയിൽ ഇന്നു സംസ്കരിക്കും. ഫ്രാൻസ്, ബെൽജിയം രാജ്യങ്ങളിൽ സേവനത്തിനിടെ മരിച്ച ഇന്ത്യൻ സൈനികരുടെ വാർഷിക സ്മരണാദിനത്തോടനുബന്ധിച്ചാണു ചടങ്ങ്.
കോമൺവെൽത്ത് വാർ ഗ്രേവ്സ് കമ്മീഷന്റെ നേതൃത്വത്തിൽ ഫ്രഞ്ച് ഗവൺമെന്റിന്റെയും ഫ്രാൻസിലെ ഇന്ത്യൻ എംബസിയുടെയും അനുമതിയോടെയാണു ചടങ്ങ് സംഘടിപ്പിക്കുന്നത്. കരസേനയുടെ ഗഡ്വാൾ റൈഫിൾ റെജിമെന്റിലെ കമൻഡാന്റും സുബേദാർ മേജറും ഉൾപ്പെടുന്ന സംഘം സംബന്ധിക്കും. ഫെസ്റ്റുബേർട് യുദ്ധത്തിൽ വീരമൃത്യു വരിച്ച നായിക് ധർവാൻ സിംഗ് നേഗിയുടെ ചെറുമകൻ കേണൽ നിതിൻ നേഗിയും ചടങ്ങിൽ പങ്കെടുക്കും.
2016 സെപ്റ്റംബർ 20ന് ലാവന്റയെ മിലിട്ടറി സെമിത്തേരിക്കു സമീപമുള്ള റിച്ചബോംഗ് ഗ്രാമത്തിൽ ഖനനത്തിനിടെയാണു രണ്ടു പേരുടെ മൃതശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഇതു 39 റോയൽ ഗഡ്വാൾ റെജിമെന്റിലെ സൈനികരുടേതാണെന്നു പിന്നീട് തിരിച്ചറിഞ്ഞു. യോദ്ധാക്കളുടെ ശവകുടീരത്തിൽനിന്നുള്ള മണ്ണ് ജന്മനാട്ടിലേക്ക് കൊണ്ടുവരും.
കോമൺവെൽത്ത് വാർ ഗ്രേവ്സ് കമ്മീഷന്റെ നേതൃത്വത്തിൽ ഫ്രഞ്ച് ഗവൺമെന്റിന്റെയും ഫ്രാൻസിലെ ഇന്ത്യൻ എംബസിയുടെയും അനുമതിയോടെയാണു ചടങ്ങ് സംഘടിപ്പിക്കുന്നത്. കരസേനയുടെ ഗഡ്വാൾ റൈഫിൾ റെജിമെന്റിലെ കമൻഡാന്റും സുബേദാർ മേജറും ഉൾപ്പെടുന്ന സംഘം സംബന്ധിക്കും. ഫെസ്റ്റുബേർട് യുദ്ധത്തിൽ വീരമൃത്യു വരിച്ച നായിക് ധർവാൻ സിംഗ് നേഗിയുടെ ചെറുമകൻ കേണൽ നിതിൻ നേഗിയും ചടങ്ങിൽ പങ്കെടുക്കും.
2016 സെപ്റ്റംബർ 20ന് ലാവന്റയെ മിലിട്ടറി സെമിത്തേരിക്കു സമീപമുള്ള റിച്ചബോംഗ് ഗ്രാമത്തിൽ ഖനനത്തിനിടെയാണു രണ്ടു പേരുടെ മൃതശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഇതു 39 റോയൽ ഗഡ്വാൾ റെജിമെന്റിലെ സൈനികരുടേതാണെന്നു പിന്നീട് തിരിച്ചറിഞ്ഞു. യോദ്ധാക്കളുടെ ശവകുടീരത്തിൽനിന്നുള്ള മണ്ണ് ജന്മനാട്ടിലേക്ക് കൊണ്ടുവരും.