ന്യൂഡൽഹി: പാക്കിസ്ഥാനിൽ തടവിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ ഇന്ത്യയിലേക്കു മടക്കി കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ഭാര്യയെ കാണാൻ കുൽഭൂഷണ് പാക്കിസ്ഥാൻ അനുമതി നൽകിയത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഭാര്യക്ക് കുൽഭൂഷണെ സന്ദർശിക്കാനുള്ള അനുമതി പാക്കിസ്ഥാൻ നൽകിയത് ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളുടെ ഫലമായാണെന്നു കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
വെള്ളിയാഴ്ച കുൽഭൂഷണെ ഭാര്യക്കു സന്ദർശിക്കാമെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മനുഷ്യത്വത്തിന്റെ പേരിൽ കുൽഭൂഷന്റെ അമ്മയ്ക്കു സന്ദർശന അനുമതി നൽകണമെന്ന് ഒരു മാസം മുന്പേ ഇന്ത്യ അഭ്യർഥിച്ചിരുന്നു. അതിന്റെ പിന്നാലെയാണ് ഭാര്യക്ക് സന്ദർശന അനുമതി ലഭിച്ചത്.
ഇന്ത്യയുടെ നിലപാടുകൾക്ക് അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യത ലഭിക്കുന്നതിന്റെ തെളിവാണിതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
വെള്ളിയാഴ്ച കുൽഭൂഷണെ ഭാര്യക്കു സന്ദർശിക്കാമെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മനുഷ്യത്വത്തിന്റെ പേരിൽ കുൽഭൂഷന്റെ അമ്മയ്ക്കു സന്ദർശന അനുമതി നൽകണമെന്ന് ഒരു മാസം മുന്പേ ഇന്ത്യ അഭ്യർഥിച്ചിരുന്നു. അതിന്റെ പിന്നാലെയാണ് ഭാര്യക്ക് സന്ദർശന അനുമതി ലഭിച്ചത്.
ഇന്ത്യയുടെ നിലപാടുകൾക്ക് അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യത ലഭിക്കുന്നതിന്റെ തെളിവാണിതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.