മോസ്കോ: സിറിയൻ പ്രശ്നത്തിനു യുദ്ധം പരിഹാരമല്ലെന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഏകാഭിപ്രായത്തിൽ. വിയറ്റ്നാമിലെ ഡാനാംഗിൽ ഏഷ്യാ പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി. പുടിൻ- ട്രംപ് കൂടിക്കാഴ്ച നടക്കുമോ എന്ന കാര്യത്തിൽ ഏറെ സംശയം ഉയർന്നിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയെ തകർക്കേണ്ടത് അത്യാവശ്യമാണെന്നും ഇരു നേതാക്കളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നതായി ക്രെംലിൻ അറിയിച്ചു. സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, ഐക്യം, അഖണ്ഡത, മതേതരത്വം എന്നിവ ഉറപ്പാക്കുന്നതിൽ തങ്ങൾക്കുള്ള പ്രതിജ്ഞാബദ്ധത നേതാക്കൾ വ്യക്തമാക്കി.
പരസ്പരം യുദ്ധം ചെയ്യുന്ന വിഭാഗങ്ങൾ സമാധാന ചർച്ചയിൽ പങ്കെടുക്കാൻ തയാറാകണം. സിറിയയിൽ ഐഎസിനെതിരേ യുദ്ധം ചെയ്യുന്ന റഷ്യൻ, അമേരിക്കൻ സേനകൾ തമ്മിൽ സംഘർഷം ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തി.
സിറിയൻ ജനതയുടെ ദുരിതം കുറയ്ക്കണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മറ്റു രാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്നും ട്രംപും പുടിനും ആവശ്യപ്പെട്ടു.
പുടിനു ക്ലീൻചിറ്റുമായി ട്രംപ്
ഡാനാംഗ്: കഴിഞ്ഞവർഷം നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടിട്ടില്ലെന്നു റഷ്യൻ പ്രസിഡന്റ് പുടിൻ വ്യക്തമാക്കിയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
താൻ പുടിനോട് ഇക്കാര്യം ആവർത്തിച്ചു ചോദിച്ചെന്നും ഇടപെടലുണ്ടായില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞെന്നും ട്രംപ് വ്യക്തമാക്കി.
വിയറ്റ്നാമിലെ ഉച്ചകോടിക്കിടയിൽ പുടിനുമായി നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയ്ക്കുശേഷം റിപ്പോർട്ടർമാരുമായി സംസാരിക്കവേയാണു ട്രംപ് ഇക്കാര്യം അറിയിച്ചത്.
റഷ്യൻ ഇടപെടൽ പ്രശ്നം അവസാനിപ്പിച്ച് ഉത്തരകൊറിയൻ, സിറിയൻ പ്രശ്നങ്ങളിൽ ഇരുരാജ്യങ്ങളും യോജിച്ചു പ്രവർത്തിക്കുകയാണ് ഇപ്പോൾ ആവശ്യമെന്നും ട്രംപ് പറഞ്ഞു.
റഷ്യൻ ഇടപെടലാണ് ട്രംപിനെ അധികാരത്തിലെത്തിച്ചതെന്ന് ആരോപണമുണ്ട്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടന്നുവരുന്നതിനിടയിലാണ് പുടിനു ട്രംപ് ക്ലീൻചിറ്റു നൽകിയിരിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയെ തകർക്കേണ്ടത് അത്യാവശ്യമാണെന്നും ഇരു നേതാക്കളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നതായി ക്രെംലിൻ അറിയിച്ചു. സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, ഐക്യം, അഖണ്ഡത, മതേതരത്വം എന്നിവ ഉറപ്പാക്കുന്നതിൽ തങ്ങൾക്കുള്ള പ്രതിജ്ഞാബദ്ധത നേതാക്കൾ വ്യക്തമാക്കി.
പരസ്പരം യുദ്ധം ചെയ്യുന്ന വിഭാഗങ്ങൾ സമാധാന ചർച്ചയിൽ പങ്കെടുക്കാൻ തയാറാകണം. സിറിയയിൽ ഐഎസിനെതിരേ യുദ്ധം ചെയ്യുന്ന റഷ്യൻ, അമേരിക്കൻ സേനകൾ തമ്മിൽ സംഘർഷം ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തി.
സിറിയൻ ജനതയുടെ ദുരിതം കുറയ്ക്കണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മറ്റു രാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്നും ട്രംപും പുടിനും ആവശ്യപ്പെട്ടു.
പുടിനു ക്ലീൻചിറ്റുമായി ട്രംപ്
ഡാനാംഗ്: കഴിഞ്ഞവർഷം നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടിട്ടില്ലെന്നു റഷ്യൻ പ്രസിഡന്റ് പുടിൻ വ്യക്തമാക്കിയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
താൻ പുടിനോട് ഇക്കാര്യം ആവർത്തിച്ചു ചോദിച്ചെന്നും ഇടപെടലുണ്ടായില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞെന്നും ട്രംപ് വ്യക്തമാക്കി.
വിയറ്റ്നാമിലെ ഉച്ചകോടിക്കിടയിൽ പുടിനുമായി നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയ്ക്കുശേഷം റിപ്പോർട്ടർമാരുമായി സംസാരിക്കവേയാണു ട്രംപ് ഇക്കാര്യം അറിയിച്ചത്.
റഷ്യൻ ഇടപെടൽ പ്രശ്നം അവസാനിപ്പിച്ച് ഉത്തരകൊറിയൻ, സിറിയൻ പ്രശ്നങ്ങളിൽ ഇരുരാജ്യങ്ങളും യോജിച്ചു പ്രവർത്തിക്കുകയാണ് ഇപ്പോൾ ആവശ്യമെന്നും ട്രംപ് പറഞ്ഞു.
റഷ്യൻ ഇടപെടലാണ് ട്രംപിനെ അധികാരത്തിലെത്തിച്ചതെന്ന് ആരോപണമുണ്ട്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടന്നുവരുന്നതിനിടയിലാണ് പുടിനു ട്രംപ് ക്ലീൻചിറ്റു നൽകിയിരിക്കുന്നത്.