ധാക്ക: അഴിമതി ആരോപണ വിധേയനായ ബംഗ്ളാദേശ് ചീഫ് ജസ്റ്റീസ് സുരേന്ദ്ര കുമാർ സിൻഹ രാജിവച്ചു. മെഡിക്കൽ ചെക്കപ്പിനായി അവധിയെടുത്തു വിദേശത്തു പോയ അദ്ദേഹം സിംഗപ്പൂരിലെ ബംഗ്ളാ എംബസിയിൽ രാജിക്കത്ത് ഏല്പിക്കുകയായിരുന്നു. ബംഗ്ളാദേശിലെ ആദ്യത്തെ ഹൈന്ദവ ചീഫ് ജസ്റ്റീസായ സിൻഹയ്ക്ക് ജനുവരി 31വരെ കാലാവധിയുണ്ട്.
സുപ്രീംകോടതി ജഡ്ജിമാരെ ഇംപീച്ചുചെയ്യാൻ പാർലമെന്റിനുള്ള അധികാരം എടുത്തുകളഞ്ഞുകൊണ്ടു ജൂലൈയിൽ സിൻഹ പുറപ്പെടുവിച്ച വിധിയെത്തുടർന്നു ഭരണകക്ഷി അദ്ദേഹത്തിന് എതിരേ തിരിഞ്ഞു. ജുഡീഷറിയുടെ സ്വാതന്ത്ര്യം ഗവൺമെന്റ് തകർത്തെന്ന് പ്രതിപക്ഷ ബിഎൻപി ആരോപിച്ചു.
മുതിർന്ന ജഡ്ജി അബ്ദുൾ വഹാബ് മിയായെ ആക്ടിംഗ് ചീഫ് ജസ്റ്റീസായി നിയമിച്ചു.
സുപ്രീംകോടതി ജഡ്ജിമാരെ ഇംപീച്ചുചെയ്യാൻ പാർലമെന്റിനുള്ള അധികാരം എടുത്തുകളഞ്ഞുകൊണ്ടു ജൂലൈയിൽ സിൻഹ പുറപ്പെടുവിച്ച വിധിയെത്തുടർന്നു ഭരണകക്ഷി അദ്ദേഹത്തിന് എതിരേ തിരിഞ്ഞു. ജുഡീഷറിയുടെ സ്വാതന്ത്ര്യം ഗവൺമെന്റ് തകർത്തെന്ന് പ്രതിപക്ഷ ബിഎൻപി ആരോപിച്ചു.
മുതിർന്ന ജഡ്ജി അബ്ദുൾ വഹാബ് മിയായെ ആക്ടിംഗ് ചീഫ് ജസ്റ്റീസായി നിയമിച്ചു.