പാറ്റ്ന: ജിഎസ്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലി പൂർണമായി മനസർപ്പിച്ചിട്ടില്ലെന്നും അതിനാൽ അദ്ദേഹത്തെ തൽസ്ഥാനത്തുനിന്നു നീക്കംചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർജവം കാണിക്കണമെന്നും ബിജെപി മുതിർന്ന നേതാവ് യശ്വന്ത് സിൻഹ. കള്ളപ്പണം പിടിക്കുമെന്ന പ്രഖ്യാപനത്തോടെ നടപ്പാക്കിയ നോട്ട് റദ്ദാക്കൽ ഫലം കണ്ടില്ലെന്നും വാജ്പേയി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന സിൻഹ തുറന്നടിച്ചു.
ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അരുൺജയ്റ്റ്ലി വഴക്കാളിയാകുന്നത്. ജിഎസ്ടി ഇപ്പോൾ അവതാളത്തിലായിരിക്കുകയാണ്. നരേന്ദ്ര മോദി പുതിയ ധനമന്ത്രിയെ കൊണ്ടുവരുകയാണ് വേണ്ടത്- സിൻഹ പറഞ്ഞു.
ഗുവാഹത്തിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ വീട്ടാവശ്യസാധനങ്ങളുടെ നികുതിയിൽ ഇളവുവരുത്താനുള്ള തീരുമാനം കൈക്കൊണ്ടതിനു പിന്നാലെയാണു യശ്വന്ത് സിൻഹ കേന്ദ്ര സർക്കാരിനെയും ജയ്റ്റ്ലി യെയും പ്രതിക്കൂട്ടിലാക്കി ആക്രമണവുമായി രംഗത്തെത്തിയത്. തെറ്റായ രീതിയിലാണ് ജിഎസ്ടി ക്രമങ്ങൾ നടപ്പാക്കിയതെന്നതിന്റെ ഉദാഹരണമാണ് പല വസ്തുക്കളുടെയും നികുതിയിൽ ഇളവുവരുത്താനുള്ള തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സാന്പത്തിക മേഖല ജയ്റ്റ്ലി കുഴപ്പത്തിലാക്കിയെന്ന് സിൻഹ സെപ്റ്റംബറിൽ വിമർശനമുന്നയിച്ചിരുന്നു.
ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അരുൺജയ്റ്റ്ലി വഴക്കാളിയാകുന്നത്. ജിഎസ്ടി ഇപ്പോൾ അവതാളത്തിലായിരിക്കുകയാണ്. നരേന്ദ്ര മോദി പുതിയ ധനമന്ത്രിയെ കൊണ്ടുവരുകയാണ് വേണ്ടത്- സിൻഹ പറഞ്ഞു.
ഗുവാഹത്തിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ വീട്ടാവശ്യസാധനങ്ങളുടെ നികുതിയിൽ ഇളവുവരുത്താനുള്ള തീരുമാനം കൈക്കൊണ്ടതിനു പിന്നാലെയാണു യശ്വന്ത് സിൻഹ കേന്ദ്ര സർക്കാരിനെയും ജയ്റ്റ്ലി യെയും പ്രതിക്കൂട്ടിലാക്കി ആക്രമണവുമായി രംഗത്തെത്തിയത്. തെറ്റായ രീതിയിലാണ് ജിഎസ്ടി ക്രമങ്ങൾ നടപ്പാക്കിയതെന്നതിന്റെ ഉദാഹരണമാണ് പല വസ്തുക്കളുടെയും നികുതിയിൽ ഇളവുവരുത്താനുള്ള തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സാന്പത്തിക മേഖല ജയ്റ്റ്ലി കുഴപ്പത്തിലാക്കിയെന്ന് സിൻഹ സെപ്റ്റംബറിൽ വിമർശനമുന്നയിച്ചിരുന്നു.