ന്യൂഡൽഹി: ഡൽഹിക്കടുത്ത് ഗുരുഗ്രാമിൽ റയാൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയെ കഴുത്തറത്തു കൊന്ന പതിനൊന്നം ക്ലാസുകാരനെ വിശദമായ ചോദ്യംചെയ്യലിനായി സിബിഐ ഡൽഹി ആസ്ഥാനത്ത് എത്തിച്ചു.
കേസിൽ കുറ്റക്കാരനെന്നു പോലീസ് കണ്ടെത്തിയ ബസ് ജീവനക്കാരൻ അശോകിന് വിദ്യാർഥിയുടെ കൊലപാതകവുമായി ഒരു ബന്ധവുമില്ലെന്നും സിബിഐ ക്ലീൻ ചിറ്റ് നൽകിയെന്നും അശോകിന്റെ അഭിഭാഷകൻ മോഹിത് വർമ പറഞ്ഞു. അശോകിന്റെ ജാമ്യാപേക്ഷയിൽ നവംബർ 16നു വാദം കേൾക്കും. പോലീസിനും സ്കൂൾ അധികൃതർക്കുമെതിരേ കേസ് ഫയൽ ചെയ്യുമെന്നും അശോകിന്റെ അഭിഭാഷകൻ വ്യക്തമാക്കി. അന്തിമ അന്വേഷണ റിപ്പോർട്ട് വന്നാലുടൻ കേസ് നൽകും. അശോക് പുറത്തിറങ്ങിയാൽ ഉടൻ തന്നെ പോലീസിനും സ്കൂൾ അധികൃതർക്കുമെതിരേ കേസ് നൽകുമെന്നും അഭിഭാഷകൻ പറഞ്ഞു. താൻ ചെയ്യാത്ത കുറ്റം ഏറ്റെടുക്കാൻ അശോകിന് പോലീസിന്റെ ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു. മയക്കുമരുന്നു നൽകിയാണ് പോലീസ് മാധ്യമങ്ങളുടെ മുന്നിൽ അശോകിനെക്കൊണ്ടു കുറ്റസമ്മതം നടത്തിച്ചത്.
പോലീസ് അന്വേഷണത്തിൽ വെള്ളം ചേർക്കുകയായിരുന്നു. പോലീസ് ഒരു ഗൂഢാലോചന തന്നെ നടപ്പാക്കുകയായിരുന്നു എന്നാണ് അശോകിന്റെ അഭിഭാഷകൻ ആരോപിക്കുന്നത്. നിരപരാധിയായ ഒരു മനുഷ്യനെ പോലീസ് കൃത്യമായ തിരക്കഥ തയാറാക്കി ബലിയാടാക്കുകയായിരുന്നെന്നും മോഹിത് വർമ വ്യക്തമാക്കി.
അശോക് കുമാറിന്റെ കുടുംബം കടുത്ത മാനസിക പീഡനം നേരിട്ടിരുന്നു. ഇയാൾക്ക് വേണ്ടി കേസ് വാദിക്കില്ലെന്നായിരുന്നു ഹരിയാന ബാർ അസോസിയേഷന്റെ നിലപാട്. വിദ്യാർഥിയുടെ മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് അശോകിന്റെ നിരപരാധിത്വം തെളിയിക്കാൻ വഴിയൊരുങ്ങിയത്.
കൃത്യം നടന്ന് മണിക്കൂറുകൾക്കകം തന്നെ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതിൽ തന്നെ പോലീസിന്റെ കള്ളക്കളി വ്യക്തമായിരുന്നെന്ന് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെ അഭിഭാഷകനായ സുശീൾ തേക്കരിവാൾ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിൽ പോലീസിന്റെ തിയറികൾ വിശ്വസിക്കാനാകുന്നില്ലെന്ന് മാതാപിതാക്കളും പലതവണ വ്യക്തമാക്കി. വിദ്യാർഥിയുടെ മരണത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് ഒരു പോലെ സമ്മർദം ഉണ്ടായപ്പോൾ എളുപ്പത്തിൽ പ്രതിയെ കണ്ടെത്തി മുഖം രക്ഷിക്കാനായിരുന്നു ഹരിയാന പോലീസിന്റെ ശ്രമമെന്നാണ് ആരോപണം.
കേസിൽ കുറ്റക്കാരനെന്നു പോലീസ് കണ്ടെത്തിയ ബസ് ജീവനക്കാരൻ അശോകിന് വിദ്യാർഥിയുടെ കൊലപാതകവുമായി ഒരു ബന്ധവുമില്ലെന്നും സിബിഐ ക്ലീൻ ചിറ്റ് നൽകിയെന്നും അശോകിന്റെ അഭിഭാഷകൻ മോഹിത് വർമ പറഞ്ഞു. അശോകിന്റെ ജാമ്യാപേക്ഷയിൽ നവംബർ 16നു വാദം കേൾക്കും. പോലീസിനും സ്കൂൾ അധികൃതർക്കുമെതിരേ കേസ് ഫയൽ ചെയ്യുമെന്നും അശോകിന്റെ അഭിഭാഷകൻ വ്യക്തമാക്കി. അന്തിമ അന്വേഷണ റിപ്പോർട്ട് വന്നാലുടൻ കേസ് നൽകും. അശോക് പുറത്തിറങ്ങിയാൽ ഉടൻ തന്നെ പോലീസിനും സ്കൂൾ അധികൃതർക്കുമെതിരേ കേസ് നൽകുമെന്നും അഭിഭാഷകൻ പറഞ്ഞു. താൻ ചെയ്യാത്ത കുറ്റം ഏറ്റെടുക്കാൻ അശോകിന് പോലീസിന്റെ ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു. മയക്കുമരുന്നു നൽകിയാണ് പോലീസ് മാധ്യമങ്ങളുടെ മുന്നിൽ അശോകിനെക്കൊണ്ടു കുറ്റസമ്മതം നടത്തിച്ചത്.
പോലീസ് അന്വേഷണത്തിൽ വെള്ളം ചേർക്കുകയായിരുന്നു. പോലീസ് ഒരു ഗൂഢാലോചന തന്നെ നടപ്പാക്കുകയായിരുന്നു എന്നാണ് അശോകിന്റെ അഭിഭാഷകൻ ആരോപിക്കുന്നത്. നിരപരാധിയായ ഒരു മനുഷ്യനെ പോലീസ് കൃത്യമായ തിരക്കഥ തയാറാക്കി ബലിയാടാക്കുകയായിരുന്നെന്നും മോഹിത് വർമ വ്യക്തമാക്കി.
അശോക് കുമാറിന്റെ കുടുംബം കടുത്ത മാനസിക പീഡനം നേരിട്ടിരുന്നു. ഇയാൾക്ക് വേണ്ടി കേസ് വാദിക്കില്ലെന്നായിരുന്നു ഹരിയാന ബാർ അസോസിയേഷന്റെ നിലപാട്. വിദ്യാർഥിയുടെ മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് അശോകിന്റെ നിരപരാധിത്വം തെളിയിക്കാൻ വഴിയൊരുങ്ങിയത്.
കൃത്യം നടന്ന് മണിക്കൂറുകൾക്കകം തന്നെ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതിൽ തന്നെ പോലീസിന്റെ കള്ളക്കളി വ്യക്തമായിരുന്നെന്ന് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെ അഭിഭാഷകനായ സുശീൾ തേക്കരിവാൾ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിൽ പോലീസിന്റെ തിയറികൾ വിശ്വസിക്കാനാകുന്നില്ലെന്ന് മാതാപിതാക്കളും പലതവണ വ്യക്തമാക്കി. വിദ്യാർഥിയുടെ മരണത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് ഒരു പോലെ സമ്മർദം ഉണ്ടായപ്പോൾ എളുപ്പത്തിൽ പ്രതിയെ കണ്ടെത്തി മുഖം രക്ഷിക്കാനായിരുന്നു ഹരിയാന പോലീസിന്റെ ശ്രമമെന്നാണ് ആരോപണം.