ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ പരിഹാര മാർഗമായി വാഹന നിയന്ത്രണം ഏർപ്പെടുത്തിയ കേജരിവാൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു ദേശീയ ഹരിത ട്രൈബ്യൂണൽ. പരിഹാരത്തിനായി നൂറു കണക്കിനു മാർഗങ്ങൾ വേറെ നിലവിലുള്ളപ്പോൾ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം മാത്രം ഏർപ്പെടുത്തിയതെന്തിനാണെന്നാണു ഹരിത ട്രൈബ്യൂണൽ ചോദ്യം ചെയ്തത്.
നിയന്ത്രണം ഫലപ്രദമല്ല
അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കൃത്യമായി രേഖപ്പെടുത്താൻ പോലും നടപടികൾ എടുത്തിട്ടില്ല. വാഹന നിയന്ത്രണം ഫലപ്രദമായ പരിഹാര മാർഗമല്ലെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഡൽഹി മലിനീകരണ നിയന്ത്രണ ബോർഡിന്റെയും വിലയിരുത്തൽ മറികടന്നാണ് കേജരിവാൾ സർക്കാർ ഇപ്പോൾ അടിയന്തരമായി ഇതേർപ്പെടുത്തിയിരിക്കുന്നതെന്നും ഹരിത ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. വാഹന നിയന്ത്രണം ഇതു പോലെയല്ല ഏർപ്പെടുത്തേണ്ടത്. ഒരു വർഷമായി മലിനീകരണം തടയാൻ ഡൽഹി സർക്കാർ ഒന്നും തന്നെ ചെയ്തിട്ടില്ല.
ആവശ്യമെങ്കിൽ ഇതു വളരെ നേരത്തേ തന്നെ ചെയ്യേണ്ടതായിരുന്നു. ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തിൽ ഈ നിയന്ത്രണം കൊണ്ട് എന്തു ഫലം ഉണ്ടാകാനാണ്. വാഹന നിയന്ത്രണം ജനങ്ങൾക്കു ബുദ്ധിമുട്ടേ ഉണ്ടാക്കൂവെന്നും ഹരിത ട്രൈബ്യൂണൽ വിമർശിച്ചു. വനിതകളെയും ഇരുചക്ര വാഹനങ്ങളെയും നിയന്ത്രണത്തിൽ നിന്നൊഴിവാക്കുക വഴി സർക്കാർ എന്താണുദ്ദേശിക്കുന്നതെന്നും ചോദിച്ചു. അന്തരീക്ഷ മലിനീകരണത്തിൽ 46 ശതമാനവും ഉണ്ടാക്കുന്ന ഇരുചക്ര വാഹനങ്ങളെ എങ്ങനെ ഒഴിവാക്കിയെന്നാണ് ചോദിച്ചത്.
കേന്ദ്രവും കൈവിട്ടു
എന്തു കൊണ്ട് വാഹന നിയന്ത്രണം ഏർപ്പെടുത്തി എന്നു വിശദീകരിക്കുന്ന രേഖകൾ ഇന്നു ട്രൈബ്യൂണലിനു മുന്നിൽ കേജരിവാൾ സർക്കാർ സമർപ്പിക്കും. ഒരു വിഷയത്തിലും സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കാത്ത കേന്ദ്ര സർക്കാർ വാഹന നിയന്ത്രണ വിഷയത്തിലും കൈ വിട്ടു. ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം കൊണ്ട് ഇതുവരെയും ഒരു പ്രയോജനവും ഉണ്ടാക്കാനായിട്ടില്ലെന്നാണു കേന്ദം വനം, പരിസ്ഥിതി സഹമന്ത്രി ഡോ. മഹേഷ് ശർമ പറഞ്ഞത്.
ഡൽഹിയിൽ മുൻപ് വാഹന നിയന്ത്രണം ഏർപ്പെടുത്തിയ ദിവസങ്ങളിലെ അന്തരീക്ഷ മലിനീകരണ തോതിന്റെ റിപ്പോർട്ട് നൽകണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റീസ് സ്വതന്ത്രകുമാർ അധ്യക്ഷനായ ബെഞ്ച് കേജരിവാൾ സർക്കാരിനോട് ആവശ്യപ്പെട്ടു. അതിനിടെ മലിനീകരണത്തിനു വഴി വെക്കില്ലെന്ന ഉറപ്പിൻമേൽ ഡൽഹിയിലെ അടിയന്തര നിർമാണ പ്രവർത്തനങ്ങൾക്ക് ട്രൈബ്യൂണൽ അനുമതി നൽകി.
സൗജന്യ യാത്ര
വാഹന നിയന്ത്രണം ഏർപ്പെടുത്തുന്ന 13 മുതൽ ഡിടിസി, ക്ലസ്റ്റർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നു ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ട് വ്യക്തമാക്കി. തിങ്കളാഴ്ച മുതൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ വാഹന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.
അന്തരീക്ഷത്തിൽ അഗ്നിശമനം
അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ പൊടിയും പുകയും അടക്കി നിർത്താൻ അഗ്നിശമന സേന രംഗത്തിറങ്ങി. 50 ഫയർ സ്റ്റേഷനുകളിലെ ജീവനക്കാർ പ്രത്യേക ദൗത്യവുമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് ഡിഎഫ്എസ് ഡയറക്ടർ ജി.സി മിശ്ര പറഞ്ഞത്. അഗ്നി ശമന സേനയ്ക്കു പുറമേ ഡൽഹി ജല ബോർഡ്, പിഡബ്ല്യൂഡി, സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ തുടങ്ങിയവയുടെ ടാങ്കറുകളും റോഡ് നനയ്ക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്.
നാലാം ദിവസവും കാഴ്ച മങ്ങി
പുകമഞ്ഞ് ഡൽഹിയെ നാലാം ദിവസമായ ഇന്നലെയും ശ്വാസം മുട്ടിച്ചു. രാവിലെ മൂന്നു മണിക്കൂറോളം 600 മീറ്ററിൽ താഴെയായിരുന്നു കാഴ്ച പരിധി. വാഹന പാർക്കിംഗിനുള്ള ചാർജ് ഇരട്ടിയാക്കിയതു തുടർന്നു. ഡൽഹിയിലെയും പരിസര പ്രദേശങ്ങളിലെയും 6000 സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്.
സെബി മാത്യു
നിയന്ത്രണം ഫലപ്രദമല്ല
അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കൃത്യമായി രേഖപ്പെടുത്താൻ പോലും നടപടികൾ എടുത്തിട്ടില്ല. വാഹന നിയന്ത്രണം ഫലപ്രദമായ പരിഹാര മാർഗമല്ലെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഡൽഹി മലിനീകരണ നിയന്ത്രണ ബോർഡിന്റെയും വിലയിരുത്തൽ മറികടന്നാണ് കേജരിവാൾ സർക്കാർ ഇപ്പോൾ അടിയന്തരമായി ഇതേർപ്പെടുത്തിയിരിക്കുന്നതെന്നും ഹരിത ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. വാഹന നിയന്ത്രണം ഇതു പോലെയല്ല ഏർപ്പെടുത്തേണ്ടത്. ഒരു വർഷമായി മലിനീകരണം തടയാൻ ഡൽഹി സർക്കാർ ഒന്നും തന്നെ ചെയ്തിട്ടില്ല.
ആവശ്യമെങ്കിൽ ഇതു വളരെ നേരത്തേ തന്നെ ചെയ്യേണ്ടതായിരുന്നു. ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തിൽ ഈ നിയന്ത്രണം കൊണ്ട് എന്തു ഫലം ഉണ്ടാകാനാണ്. വാഹന നിയന്ത്രണം ജനങ്ങൾക്കു ബുദ്ധിമുട്ടേ ഉണ്ടാക്കൂവെന്നും ഹരിത ട്രൈബ്യൂണൽ വിമർശിച്ചു. വനിതകളെയും ഇരുചക്ര വാഹനങ്ങളെയും നിയന്ത്രണത്തിൽ നിന്നൊഴിവാക്കുക വഴി സർക്കാർ എന്താണുദ്ദേശിക്കുന്നതെന്നും ചോദിച്ചു. അന്തരീക്ഷ മലിനീകരണത്തിൽ 46 ശതമാനവും ഉണ്ടാക്കുന്ന ഇരുചക്ര വാഹനങ്ങളെ എങ്ങനെ ഒഴിവാക്കിയെന്നാണ് ചോദിച്ചത്.
കേന്ദ്രവും കൈവിട്ടു
എന്തു കൊണ്ട് വാഹന നിയന്ത്രണം ഏർപ്പെടുത്തി എന്നു വിശദീകരിക്കുന്ന രേഖകൾ ഇന്നു ട്രൈബ്യൂണലിനു മുന്നിൽ കേജരിവാൾ സർക്കാർ സമർപ്പിക്കും. ഒരു വിഷയത്തിലും സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കാത്ത കേന്ദ്ര സർക്കാർ വാഹന നിയന്ത്രണ വിഷയത്തിലും കൈ വിട്ടു. ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം കൊണ്ട് ഇതുവരെയും ഒരു പ്രയോജനവും ഉണ്ടാക്കാനായിട്ടില്ലെന്നാണു കേന്ദം വനം, പരിസ്ഥിതി സഹമന്ത്രി ഡോ. മഹേഷ് ശർമ പറഞ്ഞത്.
ഡൽഹിയിൽ മുൻപ് വാഹന നിയന്ത്രണം ഏർപ്പെടുത്തിയ ദിവസങ്ങളിലെ അന്തരീക്ഷ മലിനീകരണ തോതിന്റെ റിപ്പോർട്ട് നൽകണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റീസ് സ്വതന്ത്രകുമാർ അധ്യക്ഷനായ ബെഞ്ച് കേജരിവാൾ സർക്കാരിനോട് ആവശ്യപ്പെട്ടു. അതിനിടെ മലിനീകരണത്തിനു വഴി വെക്കില്ലെന്ന ഉറപ്പിൻമേൽ ഡൽഹിയിലെ അടിയന്തര നിർമാണ പ്രവർത്തനങ്ങൾക്ക് ട്രൈബ്യൂണൽ അനുമതി നൽകി.
സൗജന്യ യാത്ര
വാഹന നിയന്ത്രണം ഏർപ്പെടുത്തുന്ന 13 മുതൽ ഡിടിസി, ക്ലസ്റ്റർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നു ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ട് വ്യക്തമാക്കി. തിങ്കളാഴ്ച മുതൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ വാഹന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.
അന്തരീക്ഷത്തിൽ അഗ്നിശമനം
അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ പൊടിയും പുകയും അടക്കി നിർത്താൻ അഗ്നിശമന സേന രംഗത്തിറങ്ങി. 50 ഫയർ സ്റ്റേഷനുകളിലെ ജീവനക്കാർ പ്രത്യേക ദൗത്യവുമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് ഡിഎഫ്എസ് ഡയറക്ടർ ജി.സി മിശ്ര പറഞ്ഞത്. അഗ്നി ശമന സേനയ്ക്കു പുറമേ ഡൽഹി ജല ബോർഡ്, പിഡബ്ല്യൂഡി, സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ തുടങ്ങിയവയുടെ ടാങ്കറുകളും റോഡ് നനയ്ക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്.
നാലാം ദിവസവും കാഴ്ച മങ്ങി
പുകമഞ്ഞ് ഡൽഹിയെ നാലാം ദിവസമായ ഇന്നലെയും ശ്വാസം മുട്ടിച്ചു. രാവിലെ മൂന്നു മണിക്കൂറോളം 600 മീറ്ററിൽ താഴെയായിരുന്നു കാഴ്ച പരിധി. വാഹന പാർക്കിംഗിനുള്ള ചാർജ് ഇരട്ടിയാക്കിയതു തുടർന്നു. ഡൽഹിയിലെയും പരിസര പ്രദേശങ്ങളിലെയും 6000 സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്.
സെബി മാത്യു