ബംഗളൂരു: ബിജെപിയുടെയും സംഘ്പരിവാർ സംഘടനകളുടെയും പ്രതിഷേധങ്ങൾക്കിടെ പോലീസ് ഒരുക്കിയ കനത്ത സുരക്ഷയിൽ കർണാടകയിൽ ടിപ്പു ജയന്തി ആഘോഷിച്ചു. ചെറിയ അനിഷ്ടസംഭവങ്ങളൊഴിച്ചാൽ ആഘോഷ പരിപാടികൾ പൊതുവേ സമാധാനപരമായിരുന്നുവെന്നാണു പോലീസ് കേന്ദ്രങ്ങൾ അറിയിച്ചത്.
ആഘോഷപരിപാടിയിൽ പ്രതിഷേധിച്ച് കുടക് ജില്ലയിൽ സംഘ്പരിവാർ സംഘടനകൾ ബന്ദിന് ആഹ്വാനം നൽകിയിരുന്നു. ജില്ലാ ആസ്ഥാനമായ മടിക്കേരിയിൽ ബന്ദ് പൂർണമായിരുന്നുവെങ്കിലും മറ്റിടങ്ങളിൽ ഭാഗികമായിരുന്നു. മടിക്കേരിയിൽ ഇന്നലെ രാവിലെ ഒൻപതോടെ പുത്തൂരിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസിനു നേരേ കല്ലേറുണ്ടായതിനെത്തുടർന്ന് ഈ മേഖലയിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവച്ചു.
എന്നാൽ, ജില്ലയുടെ ഇതരഭാഗങ്ങളിൽനിന്നു കേരളത്തിലേക്കുള്ള കർണാടക ആർടിസി ബസുകളുൾപ്പെടെയുള്ളവ സർവീസ് നടത്തി.
ആഘോഷപരിപാടിയിൽ പ്രതിഷേധിച്ച് കുടക് ജില്ലയിൽ സംഘ്പരിവാർ സംഘടനകൾ ബന്ദിന് ആഹ്വാനം നൽകിയിരുന്നു. ജില്ലാ ആസ്ഥാനമായ മടിക്കേരിയിൽ ബന്ദ് പൂർണമായിരുന്നുവെങ്കിലും മറ്റിടങ്ങളിൽ ഭാഗികമായിരുന്നു. മടിക്കേരിയിൽ ഇന്നലെ രാവിലെ ഒൻപതോടെ പുത്തൂരിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസിനു നേരേ കല്ലേറുണ്ടായതിനെത്തുടർന്ന് ഈ മേഖലയിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവച്ചു.
എന്നാൽ, ജില്ലയുടെ ഇതരഭാഗങ്ങളിൽനിന്നു കേരളത്തിലേക്കുള്ള കർണാടക ആർടിസി ബസുകളുൾപ്പെടെയുള്ളവ സർവീസ് നടത്തി.