ന്യൂഡൽഹി: ബോളിവുഡ് ചലച്ചിത്രമായ പദ്മാവതിയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച കോടതി, ഇത്തരം കാര്യങ്ങൾ സെൻസർ ബോർഡാണു (സിബിഎഫ്സി) പരിഗണിക്കേണ്ടതെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സെൻസർ ബോർഡ് നിജപ്പെടുത്തിയിരിക്കുന്ന മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ഒരോ ചലച്ചിത്രവും പുറത്തിറക്കുന്നതെന്നും മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
സഞ്ജയ് ലീലാ ബൻസാലി ചിത്രമായ പദ്മാവതി ഡിസംബർ ഒന്നിനു റിലീസ് ചെയ്യുമെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ഇതു തടയണമെന്നാണ് ബിജെപി- ആർഎസ്എസ് അനുകൂലികളായ 11 പേർ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്.
സഞ്ജയ് ലീലാ ബൻസാലി ചിത്രമായ പദ്മാവതി ഡിസംബർ ഒന്നിനു റിലീസ് ചെയ്യുമെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ഇതു തടയണമെന്നാണ് ബിജെപി- ആർഎസ്എസ് അനുകൂലികളായ 11 പേർ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്.