ന്യൂഡൽഹി: സോളാർ കമ്മീഷൻ റിപ്പോർട്ട് രാഷ്ട്രീയപ്രേരിതവും നിയമസംവിധാനങ്ങൾക്ക് എതിരുമാണെന്ന് പ്രഫ. കെ.വി. തോമസ് എംപി. മറ്റ് കേസുകളിൽ പ്രതിയായ ഒരു സ്ത്രീയുടെ കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയതും അതിന്റെ അടിസ്ഥാനത്തിൽ നിയമനടപടിക്ക് സർക്കാർ ഉത്തരവിട്ടതും ദുരുദ്ദേശപരമാണെന്ന് തോമസ് കുറ്റപ്പെടുത്തി.
ആറുമാസത്തേക്ക് നിയോഗിച്ച കമ്മീഷൻ പ്രവർത്തനം മൂന്നരവർഷത്തിലേക്ക് നീട്ടിയതും ഏഴരക്കോടിരൂപ ചെലവിട്ടതിനെക്കുറിച്ചും വിലപിക്കുന്ന കമ്മീഷൻ പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും അന്വേഷണം വേണമെന്ന് നിർദേശിക്കുന്നത് സംശയകരമാണ്. കമ്മീഷൻ സ്വന്തമായി ടേംസ് ഓഫ് റഫറൻസ്് രൂപീകരിച്ചത് വിശ്വസനീയതയില്ലാത്ത വ്യക്തിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ വ്യക്തിയുടെ കത്ത് ഉൾപ്പെടുത്താനാണോയെന്നും സംശയിക്കണമെന്ന് തോമസ് പ്രസ്താവനയിൽ പറഞ്ഞു.
കത്തെഴുതിയ വ്യക്തിയുടെ പിൽക്കാല പ്രവർത്തനങ്ങളും പാശ്ചാത്തലവും കമ്മീഷൻ മനഃപൂർവ്വം മറച്ചുപിടിച്ചു. പൊതുസമൂഹം അംഗീകരിച്ച ജനനേതാക്കളെ കളങ്കപ്പെടുത്താനാണ് ഈ കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയതെന്ന് സംശയിക്കണം. ജനനേതാക്കളെ അവഹേളിക്കുന്ന റിപ്പോർട്ട് തള്ളിക്കളയുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് തോമസ് പറഞ്ഞു.
ആറുമാസത്തേക്ക് നിയോഗിച്ച കമ്മീഷൻ പ്രവർത്തനം മൂന്നരവർഷത്തിലേക്ക് നീട്ടിയതും ഏഴരക്കോടിരൂപ ചെലവിട്ടതിനെക്കുറിച്ചും വിലപിക്കുന്ന കമ്മീഷൻ പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും അന്വേഷണം വേണമെന്ന് നിർദേശിക്കുന്നത് സംശയകരമാണ്. കമ്മീഷൻ സ്വന്തമായി ടേംസ് ഓഫ് റഫറൻസ്് രൂപീകരിച്ചത് വിശ്വസനീയതയില്ലാത്ത വ്യക്തിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ വ്യക്തിയുടെ കത്ത് ഉൾപ്പെടുത്താനാണോയെന്നും സംശയിക്കണമെന്ന് തോമസ് പ്രസ്താവനയിൽ പറഞ്ഞു.
കത്തെഴുതിയ വ്യക്തിയുടെ പിൽക്കാല പ്രവർത്തനങ്ങളും പാശ്ചാത്തലവും കമ്മീഷൻ മനഃപൂർവ്വം മറച്ചുപിടിച്ചു. പൊതുസമൂഹം അംഗീകരിച്ച ജനനേതാക്കളെ കളങ്കപ്പെടുത്താനാണ് ഈ കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയതെന്ന് സംശയിക്കണം. ജനനേതാക്കളെ അവഹേളിക്കുന്ന റിപ്പോർട്ട് തള്ളിക്കളയുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് തോമസ് പറഞ്ഞു.