ബെയ്ജിംഗ്: അതിർത്തിത്തർക്കം പരിഹരിക്കുന്നതും ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള ഇന്ത്യാ-ചൈന ഉന്നതതല ചർച്ച അടുത്തമാസം നടന്നേക്കും. കമ്യുണിസ്റ്റ്പാർട്ടി അധ്യക്ഷസ്ഥാനത്തേക്കു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് രണ്ടാംവട്ടം തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള ആദ്യചർച്ചയായിരിക്കും ഇത്.
അതിർത്തിത്തർക്കപരിഹാരത്തിനുള്ള ഇരുരാജ്യങ്ങളുടെയും പ്രത്യേകപ്രതിനിധികൾ തമ്മിലുള്ള ഇരുപതാം വട്ട ചർച്ചയും ഇന്ത്യ-റഷ്യ-ചൈന എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനവും താമസിയാതെ നടത്തുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹ്യു ചുൻയിംഗ് പറഞ്ഞു. ഉന്നതതല യോഗത്തിന്റെ കൃത്യസമയം പറയാൻ അവർ വിസമ്മതിക്കുകയും ചെയ്തു. രണ്ടു യോഗങ്ങളും അടുത്തമാസം ന്യൂഡൽഹിയിൽ നടത്താനാണ് ഏകദേശധാരണയെന്ന് ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു.
അതിർത്തിയിലെ സംഘർഷാവസ്ഥ രൂക്ഷമാക്കി ദോക് ലായിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ 73 ദിവസം മുഖാമുഖം നിന്നശേഷം ആദ്യമായാണു നയതന്ത്രതലത്തിൽ കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുന്നത്. ചർച്ചയിൽ ഇന്ത്യൻ സംഘത്തിനു ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് സംഘത്തിനു സ്റ്റേറ്റ് കൗൺസിലർ യാംഗ് ജിയേചിയും നേതൃത്വം നൽകും. ഉഭയകക്ഷിബന്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്യുന്നതിന് ഇരുവർക്കും അനുമതി ലഭിച്ചിട്ടുണ്ട്.
സ്റ്റേറ്റ് കൗൺസിലർ പദവിയിലുള്ള യാംഗ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ തൊട്ടുമുകളിലുള്ള റാങ്കിലാണ്.
അതിർത്തിത്തർക്കപരിഹാരത്തിനുള്ള ഇരുരാജ്യങ്ങളുടെയും പ്രത്യേകപ്രതിനിധികൾ തമ്മിലുള്ള ഇരുപതാം വട്ട ചർച്ചയും ഇന്ത്യ-റഷ്യ-ചൈന എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനവും താമസിയാതെ നടത്തുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹ്യു ചുൻയിംഗ് പറഞ്ഞു. ഉന്നതതല യോഗത്തിന്റെ കൃത്യസമയം പറയാൻ അവർ വിസമ്മതിക്കുകയും ചെയ്തു. രണ്ടു യോഗങ്ങളും അടുത്തമാസം ന്യൂഡൽഹിയിൽ നടത്താനാണ് ഏകദേശധാരണയെന്ന് ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു.
അതിർത്തിയിലെ സംഘർഷാവസ്ഥ രൂക്ഷമാക്കി ദോക് ലായിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ 73 ദിവസം മുഖാമുഖം നിന്നശേഷം ആദ്യമായാണു നയതന്ത്രതലത്തിൽ കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുന്നത്. ചർച്ചയിൽ ഇന്ത്യൻ സംഘത്തിനു ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് സംഘത്തിനു സ്റ്റേറ്റ് കൗൺസിലർ യാംഗ് ജിയേചിയും നേതൃത്വം നൽകും. ഉഭയകക്ഷിബന്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്യുന്നതിന് ഇരുവർക്കും അനുമതി ലഭിച്ചിട്ടുണ്ട്.
സ്റ്റേറ്റ് കൗൺസിലർ പദവിയിലുള്ള യാംഗ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ തൊട്ടുമുകളിലുള്ള റാങ്കിലാണ്.