വത്തിക്കാൻ സിറ്റി: ഹംഗറിയിലും സൊമാലിയയിലും രക്തസാക്ഷിത്വംവരിച്ച ഓരോ വൈദികനെയും കന്യാസ്ത്രീയെയും വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തും. ഇതിനുള്ള ഡിക്രി പുറപ്പെടുവിക്കാൻ ഫ്രാൻസിസ് മാർപാപ്പ അനുമതി നൽകി.
ഹംഗറിയിൽ 1957-ൽ വധിക്കപ്പെട്ട ഫാ. ജിയോവാന്നി ബ്രെന്നർ, സൊമാലിയയിൽ 2006-ൽ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം വരിച്ച സിസ്റ്റർ ലെയോണെല്ല സ്ംഗാർബതി എന്നിവരാണു വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്നത്.
ഫ്രാൻസിസ്കൻ മിഷനറി സിസ്റ്റേഴ്സ് ഓഫ് ദ സേക്രഡ് ഹാർട്ട് എന്ന കോൺഗ്രിഗേഷന്റെ സ്ഥാപകൻ ഫാ. ഗ്രിഗോറിയോ ഫിയോറവാന്തി, മാർ ചെല്ലിനോ ഡ കപ്രഡോസോ എന്ന ഇറ്റാലിയൻ അല്മായൻ എന്നിവരടക്കം നാലു പേരെക്കൂടി വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കാൻ മാർപാപ്പ അനുമതി നൽകി.
ഹംഗറിയിൽ 1957-ൽ വധിക്കപ്പെട്ട ഫാ. ജിയോവാന്നി ബ്രെന്നർ, സൊമാലിയയിൽ 2006-ൽ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം വരിച്ച സിസ്റ്റർ ലെയോണെല്ല സ്ംഗാർബതി എന്നിവരാണു വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്നത്.
ഫ്രാൻസിസ്കൻ മിഷനറി സിസ്റ്റേഴ്സ് ഓഫ് ദ സേക്രഡ് ഹാർട്ട് എന്ന കോൺഗ്രിഗേഷന്റെ സ്ഥാപകൻ ഫാ. ഗ്രിഗോറിയോ ഫിയോറവാന്തി, മാർ ചെല്ലിനോ ഡ കപ്രഡോസോ എന്ന ഇറ്റാലിയൻ അല്മായൻ എന്നിവരടക്കം നാലു പേരെക്കൂടി വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കാൻ മാർപാപ്പ അനുമതി നൽകി.