റിയാദ്: സൗദി അറേബ്യയിൽ അറസ്റ്റിലായത് 201 പേർ. ഇവരുടെ അഴിമതിയും ധൂർത്തും പതിനായിരം കോടി ഡോളർ (ആറര ലക്ഷം കോടി രൂപ). സൗദി അറേബ്യയുടെ അറ്റോർണി ജനറൽ സൗദ് അൽ മുജിബ് പ്രസ്താവനയിൽ അറിയിച്ചതാണിത്. 208 പേരെ ചോദ്യം ചെയ്തു. ഏഴു പേരെ വിട്ടയച്ചു. ബാക്കി ഉള്ളവരെ അറസ്റ്റ് ചെയ്തു.
വളരെ വലിയ അഴിമതിയും പണദുർവിനിയോഗവുമാണ് കണ്ടെത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പല ദശകങ്ങളായി നടന്ന വെട്ടിപ്പ് 10,000 കോടി ഡോളറിലധികം വരും. 1700 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. കന്പനികളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ല. അവരുടെ ബിസിനസ് വിലക്കിയിട്ടുമില്ല.
അറസ്റ്റിലായവർ അവിഹിതമായി ഉണ്ടാക്കിയതു കണ്ടുകെട്ടും. ധൂർത്തടിച്ച തുക വീണ്ടെടുക്കാൻ അവരുടെ സ്വത്തു കണ്ടുകെട്ടാനും സാധ്യതയുണ്ട്. മുൻ രാജാവ് അബ്ദുള്ളയുടെ രണ്ടു പുത്രന്മാരടക്കം ഒരു ഡസനോളം രാജകുമാരന്മാരും പ്രമുഖ വ്യവസായികളും മുൻമന്ത്രിമാരും ഉദ്യോഗസ്ഥരും അറസ്റ്റിലായവരിൽ പെടുന്നു.
വളരെ വലിയ അഴിമതിയും പണദുർവിനിയോഗവുമാണ് കണ്ടെത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പല ദശകങ്ങളായി നടന്ന വെട്ടിപ്പ് 10,000 കോടി ഡോളറിലധികം വരും. 1700 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. കന്പനികളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ല. അവരുടെ ബിസിനസ് വിലക്കിയിട്ടുമില്ല.
അറസ്റ്റിലായവർ അവിഹിതമായി ഉണ്ടാക്കിയതു കണ്ടുകെട്ടും. ധൂർത്തടിച്ച തുക വീണ്ടെടുക്കാൻ അവരുടെ സ്വത്തു കണ്ടുകെട്ടാനും സാധ്യതയുണ്ട്. മുൻ രാജാവ് അബ്ദുള്ളയുടെ രണ്ടു പുത്രന്മാരടക്കം ഒരു ഡസനോളം രാജകുമാരന്മാരും പ്രമുഖ വ്യവസായികളും മുൻമന്ത്രിമാരും ഉദ്യോഗസ്ഥരും അറസ്റ്റിലായവരിൽ പെടുന്നു.