മുംബൈ: നിയന്ത്രിക്കാൻ ലോക്കോ പൈലറ്റ് ഇല്ലാതെ പാളത്തിലൂടെ പായുന്ന ട്രെയിൻ... മറ്റൊരു വണ്ടിയിൽ ട്രെയിനിനെ പിന്തുടർന്നു സാഹസികമായി ട്രെയിനിലേക്കു ചാടിക്കയറുന്ന നായകൻ... സ്പീഡ്, ദ ട്രെയിൻ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലൊക്കെ പ്രേക്ഷകർ നെഞ്ചിടിപ്പോടെ കണ്ടിരുന്ന രംഗങ്ങളാണിത്. എന്നാൽ, കഴിഞ്ഞ ദിവസം വാഡി റെയിൽവേ സ്റ്റേഷനു സമീപം അരങ്ങേറിയ രംഗങ്ങൾ മേൽപ്പറഞ്ഞ ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്നതായിരുന്നു.
ലോക്കോ പൈലറ്റ് ഇല്ലാതെ 13 കിലോമീറ്ററോളം ഓടിയ ട്രെയിൻ എൻജിനാണു റെയിൽവേ ജീവനക്കാരൻ അത്യന്തം സാഹസികമായി പിന്തുടർന്നു നിയന്ത്രണത്തിലാക്കിയത്. ചെന്നൈയിൽനിന്നു മുംബൈയിലേക്കു പോകുകയായിരുന്ന ട്രെയിനിന്റെ ഇലക്ട്രിക് എൻജിനാണ് ലോക്കോ പൈലറ്റ് ഇല്ലാതെ പാളത്തിലൂടെ പാഞ്ഞു ജനങ്ങളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയത്. വാഡി മുതൽ മുംബൈ വരെയുള്ള പാത വൈദ്യുതീകരിക്കാത്തതിനാൽ ട്രെയിനിൽനിന്ന് ഇലക്ട്രിക് എൻജിൻ വേർപെടുത്തി ഡീസൽ എൻജിൻ ഘടിപ്പിച്ചിരുന്നു.
എൻജിൻ മാറ്റി ട്രെയിൻ യാത്ര തുടർന്നതും സ്റ്റേഷന്റെ ഒരറ്റത്ത് നിർത്തിയിട്ടിരുന്ന ഇലക്ട്രിക് എൻജിനും നീങ്ങാൻ തുടങ്ങി. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ അധികൃതർ മറ്റു സ്റ്റേഷനുകളിലേക്കു വിവരം അറിയിച്ച് എൻജിൻ പോയ ദിശയിലെ ട്രെയിനുകളെല്ലാം പിടിച്ചിട്ടു.
അതേസമയംതന്നെ റെയിൽവേയിലെ ഒരു ജീവനക്കാരൻ ബൈക്കിൽ എൻജിനെ പിന്തുടരാനും തുടങ്ങി. സമീപമുള്ള റോഡിലൂടെ ഇരുപത് മിനിറ്റ് ബൈക്കിൽ പിന്തുടർന്ന ഇയാൾ നാൾവർ സ്റ്റേഷനടുത്തുവച്ച് എൻജിനിലേക്കു ചാടിക്കയറി നിയന്ത്രണം വീണ്ടെടുക്കുകയായിരുന്നു. എൻജിൻ തനിയെ ഒാടിയതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ലോക്കോ പൈലറ്റ് ഇല്ലാതെ 13 കിലോമീറ്ററോളം ഓടിയ ട്രെയിൻ എൻജിനാണു റെയിൽവേ ജീവനക്കാരൻ അത്യന്തം സാഹസികമായി പിന്തുടർന്നു നിയന്ത്രണത്തിലാക്കിയത്. ചെന്നൈയിൽനിന്നു മുംബൈയിലേക്കു പോകുകയായിരുന്ന ട്രെയിനിന്റെ ഇലക്ട്രിക് എൻജിനാണ് ലോക്കോ പൈലറ്റ് ഇല്ലാതെ പാളത്തിലൂടെ പാഞ്ഞു ജനങ്ങളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയത്. വാഡി മുതൽ മുംബൈ വരെയുള്ള പാത വൈദ്യുതീകരിക്കാത്തതിനാൽ ട്രെയിനിൽനിന്ന് ഇലക്ട്രിക് എൻജിൻ വേർപെടുത്തി ഡീസൽ എൻജിൻ ഘടിപ്പിച്ചിരുന്നു.
എൻജിൻ മാറ്റി ട്രെയിൻ യാത്ര തുടർന്നതും സ്റ്റേഷന്റെ ഒരറ്റത്ത് നിർത്തിയിട്ടിരുന്ന ഇലക്ട്രിക് എൻജിനും നീങ്ങാൻ തുടങ്ങി. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ അധികൃതർ മറ്റു സ്റ്റേഷനുകളിലേക്കു വിവരം അറിയിച്ച് എൻജിൻ പോയ ദിശയിലെ ട്രെയിനുകളെല്ലാം പിടിച്ചിട്ടു.
അതേസമയംതന്നെ റെയിൽവേയിലെ ഒരു ജീവനക്കാരൻ ബൈക്കിൽ എൻജിനെ പിന്തുടരാനും തുടങ്ങി. സമീപമുള്ള റോഡിലൂടെ ഇരുപത് മിനിറ്റ് ബൈക്കിൽ പിന്തുടർന്ന ഇയാൾ നാൾവർ സ്റ്റേഷനടുത്തുവച്ച് എൻജിനിലേക്കു ചാടിക്കയറി നിയന്ത്രണം വീണ്ടെടുക്കുകയായിരുന്നു. എൻജിൻ തനിയെ ഒാടിയതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.