ന്യൂഡൽഹി: കേന്ദ്ര വിനോദ സഞ്ചാരവികസന മന്ത്രി അൽഫോൻസ് കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഉപരാഷ്ട്രപതിയായതിനെത്തുടർന്ന് എം. വെങ്കയ്യ നായിഡു രാജിവച്ച രാജസ്ഥാനിൽനിന്നുള്ള ഒഴിവിലാണ് കണ്ണന്താനം തെരഞ്ഞെടുക്കപ്പെട്ടത്.
രാജസ്ഥാൻ നിയമസഭയിൽ ബിജെപിക്ക് വൻ ഭൂരിപക്ഷം ഉള്ളതിനാൽ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് എതിർസ്ഥാനാർഥിയെ നിർത്തിയില്ല. നിയമസഭയിൽ ബിജെപിക്ക് 160-ഉം കോണ്‍ഗ്രസിന് 24-ഉം അംഗങ്ങളുമാണുള്ളത്. അഞ്ചു വർഷത്തെ കാലയളവാണു കണ്ണന്താനത്തി നു കിട്ടുക. കേരളത്തിലെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്ന് മുൻപ് എംഎൽഎയായിരുന്ന മണിമല സ്വദേശിയായ ഈ മുൻ ഐഎഎസുകാരൻ ആദ്യമായാണ് പാർലമെന്റ് അംഗമാകുന്നത്.
കേരളത്തോടൊപ്പം രാജസ്ഥാനും മേഘാലയയും ഇനി കർമമണ്ഡലങ്ങളാകുമെന്നും ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾ നൽകുന്ന പിന്തുണയിൽ സന്തോഷമുണ്ടെന്നും രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കണ്ണന്താനം ദീപികയോടു പറഞ്ഞു. തിങ്കളാഴ്ച ശബരിമല സന്ദർശിക്കുമെന്നും ശബരിമല വികസനത്തിനാവശ്യമായ കേന്ദ്രസഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏതാനും മാസങ്ങൾക്കുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനിൽ ബിജെപിയുടെ വിജയത്തിനായി ഇനി കൂടുതൽ പ്രവർത്തിക്കുമെന്നും കണ്ണന്താനം പറഞ്ഞു.
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ആറു മാസത്തിനകം പാർലമെന്റ് അംഗമാകണമെന്നാണ് ചട്ടം. പിന്നീടു വന്ന ആദ്യ ഒഴിവിൽ ത്തന്നെ രാജ്യസഭയിലേക്ക് ബിജെപി കണ്ണന്താനത്തെ നിർദേശിക്കുകയായിരുന്നു. മേഘാലയയിലെ ബിജെപിയുടെ ചുമതലയും കണ്ണന്താനത്തിന് നൽകിയിട്ടുണ്ട്.കണ്ണന്താനംകൂടി പാർലമെന്റിൽ എത്തുന്നതോടെ ബിജെപിക്ക് കേരളത്തിൽനിന്ന് സുരേഷ് ഗോപി, പ്രഫ. റിച്ചാർഡ് ഹേ എന്നീ നോമിനേറ്റഡ് അംഗങ്ങൾ അടക്കം മൂന്ന് എംപിമാരായി.
ജോർജ് കള്ളിവയലിൽ
രാജസ്ഥാൻ നിയമസഭയിൽ ബിജെപിക്ക് വൻ ഭൂരിപക്ഷം ഉള്ളതിനാൽ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് എതിർസ്ഥാനാർഥിയെ നിർത്തിയില്ല. നിയമസഭയിൽ ബിജെപിക്ക് 160-ഉം കോണ്‍ഗ്രസിന് 24-ഉം അംഗങ്ങളുമാണുള്ളത്. അഞ്ചു വർഷത്തെ കാലയളവാണു കണ്ണന്താനത്തി നു കിട്ടുക. കേരളത്തിലെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്ന് മുൻപ് എംഎൽഎയായിരുന്ന മണിമല സ്വദേശിയായ ഈ മുൻ ഐഎഎസുകാരൻ ആദ്യമായാണ് പാർലമെന്റ് അംഗമാകുന്നത്.
കേരളത്തോടൊപ്പം രാജസ്ഥാനും മേഘാലയയും ഇനി കർമമണ്ഡലങ്ങളാകുമെന്നും ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾ നൽകുന്ന പിന്തുണയിൽ സന്തോഷമുണ്ടെന്നും രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കണ്ണന്താനം ദീപികയോടു പറഞ്ഞു. തിങ്കളാഴ്ച ശബരിമല സന്ദർശിക്കുമെന്നും ശബരിമല വികസനത്തിനാവശ്യമായ കേന്ദ്രസഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏതാനും മാസങ്ങൾക്കുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനിൽ ബിജെപിയുടെ വിജയത്തിനായി ഇനി കൂടുതൽ പ്രവർത്തിക്കുമെന്നും കണ്ണന്താനം പറഞ്ഞു.
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ആറു മാസത്തിനകം പാർലമെന്റ് അംഗമാകണമെന്നാണ് ചട്ടം. പിന്നീടു വന്ന ആദ്യ ഒഴിവിൽ ത്തന്നെ രാജ്യസഭയിലേക്ക് ബിജെപി കണ്ണന്താനത്തെ നിർദേശിക്കുകയായിരുന്നു. മേഘാലയയിലെ ബിജെപിയുടെ ചുമതലയും കണ്ണന്താനത്തിന് നൽകിയിട്ടുണ്ട്.കണ്ണന്താനംകൂടി പാർലമെന്റിൽ എത്തുന്നതോടെ ബിജെപിക്ക് കേരളത്തിൽനിന്ന് സുരേഷ് ഗോപി, പ്രഫ. റിച്ചാർഡ് ഹേ എന്നീ നോമിനേറ്റഡ് അംഗങ്ങൾ അടക്കം മൂന്ന് എംപിമാരായി.
ജോർജ് കള്ളിവയലിൽ