ഗോഹട്ടി: നാലു മാസം പിന്നിട്ട ചരക്കു-സേവന നികുതി (ജിഎസ്ടി)യിൽ വിപുലമായ മാറ്റങ്ങൾ ഇന്നു പ്രഖ്യാപിക്കും. ജിഎസ്ടി മന്ത്രിതല സമിതിയുടെ ശിപാർശയും മറ്റും കണക്കിലെടുത്ത് ജിഎസ്ടി കൗൺസിൽ സെക്രട്ടേറിയറ്റ് നിർദേശങ്ങൾ തയാറാക്കി. ഇന്നു ധനമന്ത്രിമാരടങ്ങിയ കൗൺസിൽ അതിന്മേൽ തീരുമാനമെടുക്കും.
നൂറ്റൻപതിലേറെ ഇനങ്ങൾ ഏറ്റവും ഉയർന്ന നികുതിസ്ലാബിൽ (28 ശതമാനം ജിഎസ്ടി) നിന്നു താഴോട്ടു വരും. 18 ശതമാനമാകും അവയ്ക്ക് ഇനി നല്‍കേണ്ടിവരിക. 18 ശതമാനം സ്ലാബിൽനിന്ന് അന്‍പതോളം ഇനങ്ങൾ 12 ശതമാനത്തിലേക്കു താഴും.മൊത്തം 200 ഉൽപന്ന ങ്ങൾക്കു നികുതി കുറയും.
കോംപോസിഷൻ സ് കീം ഒന്നരക്കോടി രൂപവരെ വിറ്റുവരവുള്ളവർക്കും ബാധകമാകും. കോന്പോസിഷൻ നിരക്ക് ഹോട്ടലുകളടക്കം എല്ലാവർക്കും ഒരു ശതമാനമാക്കുക, റിട്ടേൺ വൈകിയാലുള്ള പിഴ നാലിലൊന്നാക്കുക, മാളുകളിലും നക്ഷത്ര ഹോട്ടലുകളിലുമടക്കം എല്ലായിടത്തും എംആർപി (പരമാവധി ചില്ലറ വില) യിൽ കൂടുതൽ ഈടാക്കുന്നതു വിലക്കുക, ഫൈവ് സ്റ്റാർ ഒഴികെയുള്ള ഹോട്ടൽ ഭക്ഷണനികുതി 12 ശതമാനമാക്കുക, സംസ്ഥാനാന്തര വ്യാപാരത്തിലുള്ളവർക്കും കോന്പോസിഷൻ അനുവദിക്കുക, റിട്ടേൺ സമർപ്പിക്കൽ മൂന്നു മാസത്തിലൊരിക്കൽ ആക്കുക തുടങ്ങിയ നിർദേശങ്ങളും പരിഗണിക്കുന്നുണ്ട്. ഡിജിറ്റൽ പേമെന്റ് പ്രോത്സാഹിപ്പിക്കുന്ന നടപടികളും ഉണ്ടാകും.
നൂറ്റൻപതിലേറെ ഇനങ്ങൾ ഏറ്റവും ഉയർന്ന നികുതിസ്ലാബിൽ (28 ശതമാനം ജിഎസ്ടി) നിന്നു താഴോട്ടു വരും. 18 ശതമാനമാകും അവയ്ക്ക് ഇനി നല്‍കേണ്ടിവരിക. 18 ശതമാനം സ്ലാബിൽനിന്ന് അന്‍പതോളം ഇനങ്ങൾ 12 ശതമാനത്തിലേക്കു താഴും.മൊത്തം 200 ഉൽപന്ന ങ്ങൾക്കു നികുതി കുറയും.
കോംപോസിഷൻ സ് കീം ഒന്നരക്കോടി രൂപവരെ വിറ്റുവരവുള്ളവർക്കും ബാധകമാകും. കോന്പോസിഷൻ നിരക്ക് ഹോട്ടലുകളടക്കം എല്ലാവർക്കും ഒരു ശതമാനമാക്കുക, റിട്ടേൺ വൈകിയാലുള്ള പിഴ നാലിലൊന്നാക്കുക, മാളുകളിലും നക്ഷത്ര ഹോട്ടലുകളിലുമടക്കം എല്ലായിടത്തും എംആർപി (പരമാവധി ചില്ലറ വില) യിൽ കൂടുതൽ ഈടാക്കുന്നതു വിലക്കുക, ഫൈവ് സ്റ്റാർ ഒഴികെയുള്ള ഹോട്ടൽ ഭക്ഷണനികുതി 12 ശതമാനമാക്കുക, സംസ്ഥാനാന്തര വ്യാപാരത്തിലുള്ളവർക്കും കോന്പോസിഷൻ അനുവദിക്കുക, റിട്ടേൺ സമർപ്പിക്കൽ മൂന്നു മാസത്തിലൊരിക്കൽ ആക്കുക തുടങ്ങിയ നിർദേശങ്ങളും പരിഗണിക്കുന്നുണ്ട്. ഡിജിറ്റൽ പേമെന്റ് പ്രോത്സാഹിപ്പിക്കുന്ന നടപടികളും ഉണ്ടാകും.