ന്യൂഡൽഹി: ഡൽഹിക്കടുത്ത് ഗുരുഗ്രാമിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ പതിനൊന്നാം ക്ലാസ് വിദ്യാർഥി കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ തെളിവെടുപ്പു തുടങ്ങി. പ്രതിയായ പതിനൊന്നാം ക്ലാസ് വിദ്യാർഥിയെ കത്തി വാങ്ങിയ കടയിലും സ്കൂളിലും എത്തിച്ചു കൃത്യത്തിന്റെ പുനരാവിഷ്കരണം നടത്തും.
കുട്ടികളുടെ കോടതിയിൽ ഹാജരാക്കിയ പതിനൊന്നാം ക്ലാസ് വിദ്യാർഥി കൃത്യം താനാണു ചെയ്തെന്നു പിതാവിന്റെയും സ്വതന്ത്ര സാക്ഷികളുടെയും മുന്നിൽ സമ്മതിച്ചുവെന്ന് സിബിഐ അറിയിച്ചു. ഒരു വിദ്യാർഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റൊരു വിദ്യാർഥി പ്രതിയാകുന്ന കേസ് സിബിഐ ആദ്യമായാണ് അന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ വിദ്യാർഥിയെ ഇന്നലെ മൂന്നു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങി. അതിനിടെ, കേസിൽ ആദ്യം അന്വേഷണം നടത്തിയ ഗുരുഗ്രാം പോലീസ് തങ്ങൾക്കു മേൽ സമ്മർദങ്ങളൊന്നുമില്ലായിരുന്നെന്നും നേരായ വഴിക്കാണ് അന്വേഷണം നടത്തിയെന്നുമാണ് പറഞ്ഞത്. ബസ് ജീവനക്കാരനായ അശോക് എന്നയാളാണ് കൊല നടത്തിയതെന്നും ഇതിനുപയോഗിച്ച കത്തി ഇയാളിൽ നിന്നു കണ്ടെടുത്തു എന്നുമാണ് പോലീസ് പറഞ്ഞിരുന്നത്.
എന്നാൽ, പിന്നീട് പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണ് കുറ്റക്കാരൻ എന്നു സിബിഐ കണ്ടെത്തിയപ്പോൾ കഥയാകെ മാറി. ബസ് ജീവനക്കാരന്റെ കത്തി എടുത്ത വിദ്യാർഥി കൊലയ്ക്കു ശേഷം അതു പൂർവ സ്ഥാനത്ത് ഉപേക്ഷിച്ചതാകാം എന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്.
കുട്ടികളുടെ കോടതിയിൽ ഹാജരാക്കിയ പതിനൊന്നാം ക്ലാസ് വിദ്യാർഥി കൃത്യം താനാണു ചെയ്തെന്നു പിതാവിന്റെയും സ്വതന്ത്ര സാക്ഷികളുടെയും മുന്നിൽ സമ്മതിച്ചുവെന്ന് സിബിഐ അറിയിച്ചു. ഒരു വിദ്യാർഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റൊരു വിദ്യാർഥി പ്രതിയാകുന്ന കേസ് സിബിഐ ആദ്യമായാണ് അന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ വിദ്യാർഥിയെ ഇന്നലെ മൂന്നു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങി. അതിനിടെ, കേസിൽ ആദ്യം അന്വേഷണം നടത്തിയ ഗുരുഗ്രാം പോലീസ് തങ്ങൾക്കു മേൽ സമ്മർദങ്ങളൊന്നുമില്ലായിരുന്നെന്നും നേരായ വഴിക്കാണ് അന്വേഷണം നടത്തിയെന്നുമാണ് പറഞ്ഞത്. ബസ് ജീവനക്കാരനായ അശോക് എന്നയാളാണ് കൊല നടത്തിയതെന്നും ഇതിനുപയോഗിച്ച കത്തി ഇയാളിൽ നിന്നു കണ്ടെടുത്തു എന്നുമാണ് പോലീസ് പറഞ്ഞിരുന്നത്.
എന്നാൽ, പിന്നീട് പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണ് കുറ്റക്കാരൻ എന്നു സിബിഐ കണ്ടെത്തിയപ്പോൾ കഥയാകെ മാറി. ബസ് ജീവനക്കാരന്റെ കത്തി എടുത്ത വിദ്യാർഥി കൊലയ്ക്കു ശേഷം അതു പൂർവ സ്ഥാനത്ത് ഉപേക്ഷിച്ചതാകാം എന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്.