ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുൾപ്പെടെ 22 പേരുടെ ഉടമസ്ഥതയിലുള്ള എച്ച്യുഎഫ് (ഹിന്ദു കൂട്ടുകുടുംബം) ഒാഹരികളിൽ തിരിമറി നടത്തിയതിനെതിരേ ചുമത്തിയ പിഴ തടഞ്ഞ സെക്യൂരിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ (എസ്എടി) വിധിയിൽ സെബിയുടെ പുതിയ ഉത്തരവ്. രൂപാനിയുടെ കൂടി ഉടമസ്ഥതയിലുള്ള സരൺ കെമിക്കൽ ലിമിറ്റഡ് 2011 ജനുവരി- ജൂൺ മാസത്തിൽ ഒാഹരിയിൽ ക്രമക്കേട് നടത്തിയെന്നാണ് കേസ്.
ഇതേത്തുടർന്ന് സെബി 6.91 കോടി രൂപ പിഴ ചുമത്തി. ഇതിനെതിരേ കന്പനിയുടെ ഉടമകളിൽ ഒരാളായ ആകാശ് ഹരീഷ്ഭായി ദേശായി സെക്യൂരിറ്റി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ച് പിഴ ചുമത്തുന്നതിനുള്ള സെബി ഉത്തരവ് തടഞ്ഞു. കന്പനിയിലെ ഓഹരി ഉടമകൾക്ക് വ്യത്യസ്ത രീതിയിലാണ് പിഴ ചുമത്തിയിരുന്നത്. വിജയ് രൂപാനിക്ക് 15 ലക്ഷം രൂപയാണുപിഴ. കേസിൽ സെബി പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഒാഹരിയുടമകളുടെ ഭാഗം കേൾക്കണമെന്നുമാണ് നവംബർ എട്ടിന് പ്രസിദ്ധീകരിച്ചിരുന്ന വിജ്ഞാപനത്തിൽ പറയുന്നത്.
ഒാഹരിയുടമുകളുടെ ഭാഗം കേൾക്കണമെന്ന എസ്എടി വിജ്ഞാപനത്തെത്തുടർന്നാണ് സെബി പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അറിയിച്ചു.
ഇതേത്തുടർന്ന് സെബി 6.91 കോടി രൂപ പിഴ ചുമത്തി. ഇതിനെതിരേ കന്പനിയുടെ ഉടമകളിൽ ഒരാളായ ആകാശ് ഹരീഷ്ഭായി ദേശായി സെക്യൂരിറ്റി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ച് പിഴ ചുമത്തുന്നതിനുള്ള സെബി ഉത്തരവ് തടഞ്ഞു. കന്പനിയിലെ ഓഹരി ഉടമകൾക്ക് വ്യത്യസ്ത രീതിയിലാണ് പിഴ ചുമത്തിയിരുന്നത്. വിജയ് രൂപാനിക്ക് 15 ലക്ഷം രൂപയാണുപിഴ. കേസിൽ സെബി പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഒാഹരിയുടമകളുടെ ഭാഗം കേൾക്കണമെന്നുമാണ് നവംബർ എട്ടിന് പ്രസിദ്ധീകരിച്ചിരുന്ന വിജ്ഞാപനത്തിൽ പറയുന്നത്.
ഒാഹരിയുടമുകളുടെ ഭാഗം കേൾക്കണമെന്ന എസ്എടി വിജ്ഞാപനത്തെത്തുടർന്നാണ് സെബി പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അറിയിച്ചു.