ബംഗളൂരു: ടിപ്പു ജയന്തി ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ബംഗളൂരുവിൽ സുരക്ഷ ശക്തമാക്കി. സംഘർഷ സാധ്യത കണക്കിലെടുത്താണ് പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂർ രാജാവായിരുന്നു ടിപ്പുവിന്റെ ജന്മദിനാഘോഷ പരിപാടികൾക്ക് സുരക്ഷ ശക്തിപ്പെടുത്തിയത്. സംഘർഷമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ വൻതോതിൽ പോലീസിനെ അണിനിരത്തിയിട്ടുണ്ട്.
സർക്കാരിന്റെ നേതൃത്വത്തിലല്ലാത്ത ജാഥയോ മറ്റു പരിപാടികളോ ഒരിടത്തും അനുവദിക്കില്ലെന്ന് ബംഗളൂരു പോലീസ് കമ്മീഷണർ ടി. സുനിൽകുമാർ പറഞ്ഞു. ടിപ്പു ജയന്തിയെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഉള്ള യാതൊരു പ്രകടനത്തിനും അനുമതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയും ചില വലതുസംഘടനകളും കൊഡവ വിഭാഗക്കാരും ടിപ്പു ജയന്തി ആഘോഷത്തിനെതിരേ ശക്തമായി രംഗത്തുണ്ട്.
സർക്കാരിന്റെ നേതൃത്വത്തിലല്ലാത്ത ജാഥയോ മറ്റു പരിപാടികളോ ഒരിടത്തും അനുവദിക്കില്ലെന്ന് ബംഗളൂരു പോലീസ് കമ്മീഷണർ ടി. സുനിൽകുമാർ പറഞ്ഞു. ടിപ്പു ജയന്തിയെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഉള്ള യാതൊരു പ്രകടനത്തിനും അനുമതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയും ചില വലതുസംഘടനകളും കൊഡവ വിഭാഗക്കാരും ടിപ്പു ജയന്തി ആഘോഷത്തിനെതിരേ ശക്തമായി രംഗത്തുണ്ട്.