ന്യൂഡൽഹി: പുകയും മഞ്ഞും നിറഞ്ഞുള്ള ഇരുണ്ട അന്തരീക്ഷത്തിൽ ഡൽഹിയിലെ ജനജീവിതം രൂക്ഷമായ അവസ്ഥയിലേക്കു നീങ്ങുന്നു. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും അപകടനില പിന്നിട്ട് 484 എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്സ്) ആയി ഉയർന്നു. അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്നലെ പ്രൈമറി സ്കൂളിനു മാത്രം അവധി നൽകിയിരുന്നതു ഡൽഹി സർക്കാർ എല്ലാ സ്കൂളുകൾക്കുമാക്കി ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു. വിദ്യാർഥികൾ മാത്രമല്ല, മുതിർന്നവരും ശ്വാസകോശ സംബന്ധമായ രോഗമുള്ളവരും വീടുകൾക്കു പുറത്തിറങ്ങരുതെന്നും നിർദേശിച്ചിട്ടുണ്ട്.
കനത്ത പുകമഞ്ഞ് നിറഞ്ഞതോടെ കാഴ്ചപരിധി ഗണ്യമായി കുറയുകയും വാഹനാപകടങ്ങൾ വർധിക്കുകയും ചെയ്തിട്ടുണ്ട്. കാഴ്ചയുടെ പരിധി കുറഞ്ഞതു റെയിൽവേ- വ്യോമ ഗതാഗതത്തെയും സാരമായി ബാധിച്ചു. 30 ട്രെയിനുകൾ വൈകി ഓടുന്നുണ്ട്.
എല്ലാ സ്കൂളുകൾക്കും അവധി
ഡൽഹിയിലെ മലിനീകരണം അതീവ ഗുരുതരവും എല്ലാ ആളുകളെയും ദുസ്സഹമാക്കുന്നതാണെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ശനിയാഴ്ച വരെ എല്ലാ സ്കൂളുകൾക്കും അവധിയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ സുരക്ഷ ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയ മന്ത്രി, കുട്ടികൾ വീടിനു വെളിയിലിറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചു.
അതേസമയം, മലിനീകരണം വർധിച്ചത് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതും നിർമാണ പ്രവർത്തനങ്ങളുമാണെന്നും ഡൽഹി സർക്കാർ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രശ്നം പരിഹരിക്കാൻ അടിയന്തരമായി ചർച്ച നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മറ്റ് മുഖ്യമന്ത്രിമാർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
കൂടുതൽ നിയന്ത്രണങ്ങൾ
മലിനീകരണം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിൽ ഓഡ്- ഈവൻ (ഒറ്റയക്കം, ഇരട്ടയക്കം നന്പരിലുള്ള വാഹനങ്ങൾ മാറി മാറി ഓടുന്ന വിധത്തിൽ) നിയന്ത്രണം വീണ്ടും ഏർപ്പെടുത്തുന്നത് ഡൽഹി സർക്കാർ ആലോചിക്കുന്നു. രണ്ട് വർഷം മുന്പ് നടത്തിയ പരീക്ഷണം വിജയമെന്ന് അവകാശപ്പെട്ടാണ് കേജരിവാൾ സർക്കാരിന്റെ നീക്കം. എന്നാൽ, ഇക്കാര്യത്തിൽ ഒൗദ്യോഗികമായ ഒരു ചർച്ചയുമുണ്ടായിട്ടില്ലെന്ന് ഡൽഹി ട്രാൻസ്പോർട്ട് അഥോറിറ്റി വ്യക്തമാക്കുന്നു. അതേസമയം, കനത്ത പുകമഞ്ഞിൽ വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ട്രാഫിക് ഉപദേശക സമിതി നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരമെന്നു വിലയിരുത്തി ഇന്ത്യൻ മെഡിക്കൽ ആരോഗ്യ അടിയന്തരാവസ്ഥയാണെന്നു പ്രഖ്യാപിച്ചിരുന്നു. കായിക പരിപാടികൾ ഉപേക്ഷിക്കണമെന്നും 19നു നടത്താനിരിക്കുന്ന ഹാഫ് മാരത്തോണ് മാറ്റിവയ്ക്കണമെന്നും ഐഎംഎ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രഭാത, സായാഹ്ന സവാരികൾ ഒഴിവാക്കണമെന്നും കുട്ടികളും ശ്വാസകോശ രോഗങ്ങളുള്ളവരും പുറത്തിറങ്ങരുതെന്നും നിർദേശിച്ചിരുന്നു.
ഹരിത ട്രൈബ്യൂണൽ വിശദീകരണം തേടി
മലിനീകരണം വർധിപ്പിക്കുന്ന നടപടികൾ തടയണമെന്ന നിർദേശം ലംഘിച്ച സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ കേന്ദ്ര സർക്കാരിനോടും പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ മലിനീകരണ നിയന്ത്രണ ബോർഡുകളോടും വിശദീകരണം തേടി. മലിനീകരണം നിയന്ത്രിക്കുന്നതിനായി നേരത്തേ നൽകിയ നിർദേശങ്ങൾ പാലിക്കാത്തതിനാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയും വിശദീകരണം നൽകണം.
ഡൽഹി ഇരുട്ടിൽ
കഴിഞ്ഞ ദിവസം എയർ ക്വാളിറ്റി ഇൻഡക്സ് 396 എന്നു രേഖപ്പെടുത്തിയതാണ് ഡൽഹിയിലെ മിക്ക സ്ഥലങ്ങളിലും 484 ആയി ഉയർന്നിരിക്കുന്നത്. ദ്വാരക, ഇന്ത്യാഗേറ്റ്, ധൗളകുവാ, ആർ.കെ. പുരം എന്നിവിടങ്ങളിൽ മലിനീകരണ തോത് 484നു മുകളിൽ ഗണ്യമായി വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എക്യുഐ 200നു മുകളിലുള്ളതു പോലും ആരോഗ്യത്തിനു ഹാനികരമെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകുന്നതിനിടെയാണ് ഡൽഹിയിലെ മലിനീകരണ തോത് രൂക്ഷമായ അവസ്ഥയിലെത്തിയിരിക്കുന്നത്. പൂജ്യം മുതൽ 50 വരെയാണ് മികച്ച കാലാവസ്ഥാ നിലവാരം. ഇരുപത് മീറ്റർ അടുത്തുള്ളയാളെ പോലും കാണാനാവാത്ത വിധത്തിലാണ് പുകമഞ്ഞ് മൂടിയിരിക്കുന്നത്. ഉച്ചയ്ക്കു പോലും സൂര്യപ്രകാശം കടന്നു വരുന്നതു തടസപ്പെട്ടതിനാൽ ഉച്ച കഴിഞ്ഞതോടെ മിക്ക സ്ഥലങ്ങളും ഇരുട്ടിലകപ്പെട്ടു.
ദീപാവലി ആഘോഷങ്ങളെ തുടർന്നാണ് ഡൽഹിയിലെ മലിനീകരണ തോത് അപകടകരമായി ഉയർന്നത്. മലിനീകരണത്തിന്റെ അടിസ്ഥാനത്തിൽ പടക്കം വിൽക്കുന്നത് അടക്കമുള്ള ചില നിയന്ത്രണങ്ങൾ സുപ്രീം കോടതി ഏർപ്പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
കൂടാതെ, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ പാടത്തിട്ടു കത്തിച്ചതിന്റെ പുക ഡൽഹിയിലേക്കു വ്യാപിച്ചതും സ്ഥിതി രൂക്ഷമാക്കി.
24 വാഹനങ്ങൾ ഒരേ സ്ഥലത്തു കൂട്ടിയിടിച്ചു
കനത്ത പുകമഞ്ഞു കാരണം ചൊവ്വാഴ്ച രാത്രി യമുന എക്സപ്രസ് വേയിലുണ്ടായ അപകടത്തിൽ 24 വാഹനങ്ങളാണ് ഒരു സ്ഥലത്തു തന്നെ കൂട്ടിയിടിച്ചത്. നിരവധി ഡ്രൈവർമാർക്ക് അപകടത്തിൽ പരിക്കേറ്റു. ഒന്നിനു പിറകെ ഒന്നായി വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും ഇടിച്ച കാറുകളിൽ നിന്നു ആളുകൾ ഇറങ്ങി ഓടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജിജി ലൂക്കോസ്
കനത്ത പുകമഞ്ഞ് നിറഞ്ഞതോടെ കാഴ്ചപരിധി ഗണ്യമായി കുറയുകയും വാഹനാപകടങ്ങൾ വർധിക്കുകയും ചെയ്തിട്ടുണ്ട്. കാഴ്ചയുടെ പരിധി കുറഞ്ഞതു റെയിൽവേ- വ്യോമ ഗതാഗതത്തെയും സാരമായി ബാധിച്ചു. 30 ട്രെയിനുകൾ വൈകി ഓടുന്നുണ്ട്.
എല്ലാ സ്കൂളുകൾക്കും അവധി
ഡൽഹിയിലെ മലിനീകരണം അതീവ ഗുരുതരവും എല്ലാ ആളുകളെയും ദുസ്സഹമാക്കുന്നതാണെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ശനിയാഴ്ച വരെ എല്ലാ സ്കൂളുകൾക്കും അവധിയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ സുരക്ഷ ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയ മന്ത്രി, കുട്ടികൾ വീടിനു വെളിയിലിറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചു.
അതേസമയം, മലിനീകരണം വർധിച്ചത് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതും നിർമാണ പ്രവർത്തനങ്ങളുമാണെന്നും ഡൽഹി സർക്കാർ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രശ്നം പരിഹരിക്കാൻ അടിയന്തരമായി ചർച്ച നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മറ്റ് മുഖ്യമന്ത്രിമാർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
കൂടുതൽ നിയന്ത്രണങ്ങൾ
മലിനീകരണം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിൽ ഓഡ്- ഈവൻ (ഒറ്റയക്കം, ഇരട്ടയക്കം നന്പരിലുള്ള വാഹനങ്ങൾ മാറി മാറി ഓടുന്ന വിധത്തിൽ) നിയന്ത്രണം വീണ്ടും ഏർപ്പെടുത്തുന്നത് ഡൽഹി സർക്കാർ ആലോചിക്കുന്നു. രണ്ട് വർഷം മുന്പ് നടത്തിയ പരീക്ഷണം വിജയമെന്ന് അവകാശപ്പെട്ടാണ് കേജരിവാൾ സർക്കാരിന്റെ നീക്കം. എന്നാൽ, ഇക്കാര്യത്തിൽ ഒൗദ്യോഗികമായ ഒരു ചർച്ചയുമുണ്ടായിട്ടില്ലെന്ന് ഡൽഹി ട്രാൻസ്പോർട്ട് അഥോറിറ്റി വ്യക്തമാക്കുന്നു. അതേസമയം, കനത്ത പുകമഞ്ഞിൽ വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ട്രാഫിക് ഉപദേശക സമിതി നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരമെന്നു വിലയിരുത്തി ഇന്ത്യൻ മെഡിക്കൽ ആരോഗ്യ അടിയന്തരാവസ്ഥയാണെന്നു പ്രഖ്യാപിച്ചിരുന്നു. കായിക പരിപാടികൾ ഉപേക്ഷിക്കണമെന്നും 19നു നടത്താനിരിക്കുന്ന ഹാഫ് മാരത്തോണ് മാറ്റിവയ്ക്കണമെന്നും ഐഎംഎ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രഭാത, സായാഹ്ന സവാരികൾ ഒഴിവാക്കണമെന്നും കുട്ടികളും ശ്വാസകോശ രോഗങ്ങളുള്ളവരും പുറത്തിറങ്ങരുതെന്നും നിർദേശിച്ചിരുന്നു.
ഹരിത ട്രൈബ്യൂണൽ വിശദീകരണം തേടി
മലിനീകരണം വർധിപ്പിക്കുന്ന നടപടികൾ തടയണമെന്ന നിർദേശം ലംഘിച്ച സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ കേന്ദ്ര സർക്കാരിനോടും പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ മലിനീകരണ നിയന്ത്രണ ബോർഡുകളോടും വിശദീകരണം തേടി. മലിനീകരണം നിയന്ത്രിക്കുന്നതിനായി നേരത്തേ നൽകിയ നിർദേശങ്ങൾ പാലിക്കാത്തതിനാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയും വിശദീകരണം നൽകണം.
ഡൽഹി ഇരുട്ടിൽ
കഴിഞ്ഞ ദിവസം എയർ ക്വാളിറ്റി ഇൻഡക്സ് 396 എന്നു രേഖപ്പെടുത്തിയതാണ് ഡൽഹിയിലെ മിക്ക സ്ഥലങ്ങളിലും 484 ആയി ഉയർന്നിരിക്കുന്നത്. ദ്വാരക, ഇന്ത്യാഗേറ്റ്, ധൗളകുവാ, ആർ.കെ. പുരം എന്നിവിടങ്ങളിൽ മലിനീകരണ തോത് 484നു മുകളിൽ ഗണ്യമായി വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എക്യുഐ 200നു മുകളിലുള്ളതു പോലും ആരോഗ്യത്തിനു ഹാനികരമെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകുന്നതിനിടെയാണ് ഡൽഹിയിലെ മലിനീകരണ തോത് രൂക്ഷമായ അവസ്ഥയിലെത്തിയിരിക്കുന്നത്. പൂജ്യം മുതൽ 50 വരെയാണ് മികച്ച കാലാവസ്ഥാ നിലവാരം. ഇരുപത് മീറ്റർ അടുത്തുള്ളയാളെ പോലും കാണാനാവാത്ത വിധത്തിലാണ് പുകമഞ്ഞ് മൂടിയിരിക്കുന്നത്. ഉച്ചയ്ക്കു പോലും സൂര്യപ്രകാശം കടന്നു വരുന്നതു തടസപ്പെട്ടതിനാൽ ഉച്ച കഴിഞ്ഞതോടെ മിക്ക സ്ഥലങ്ങളും ഇരുട്ടിലകപ്പെട്ടു.
ദീപാവലി ആഘോഷങ്ങളെ തുടർന്നാണ് ഡൽഹിയിലെ മലിനീകരണ തോത് അപകടകരമായി ഉയർന്നത്. മലിനീകരണത്തിന്റെ അടിസ്ഥാനത്തിൽ പടക്കം വിൽക്കുന്നത് അടക്കമുള്ള ചില നിയന്ത്രണങ്ങൾ സുപ്രീം കോടതി ഏർപ്പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
കൂടാതെ, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ പാടത്തിട്ടു കത്തിച്ചതിന്റെ പുക ഡൽഹിയിലേക്കു വ്യാപിച്ചതും സ്ഥിതി രൂക്ഷമാക്കി.
24 വാഹനങ്ങൾ ഒരേ സ്ഥലത്തു കൂട്ടിയിടിച്ചു
കനത്ത പുകമഞ്ഞു കാരണം ചൊവ്വാഴ്ച രാത്രി യമുന എക്സപ്രസ് വേയിലുണ്ടായ അപകടത്തിൽ 24 വാഹനങ്ങളാണ് ഒരു സ്ഥലത്തു തന്നെ കൂട്ടിയിടിച്ചത്. നിരവധി ഡ്രൈവർമാർക്ക് അപകടത്തിൽ പരിക്കേറ്റു. ഒന്നിനു പിറകെ ഒന്നായി വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും ഇടിച്ച കാറുകളിൽ നിന്നു ആളുകൾ ഇറങ്ങി ഓടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജിജി ലൂക്കോസ്