ന്യൂഡൽഹി: ഡീമോണിറ്റൈസേഷനെ(നോട്ട് റദ്ദാക്കൽ) ഡിമോ ഡിസാസ്റ്റർ (ദുരന്തം) എന്നാണ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി കുറ്റപ്പെടുത്തിയത്. കള്ളപ്പണത്തിനെതിരേയല്ല, കള്ളപ്പണം വെളുപ്പിക്കാനാണ് നോട്ട് റദ്ദാക്കിയത്. വലിയ അഴിമതിയാണ് നോട്ട് അസാധുവാക്കൽ നടപടി. വിശദമായ അന്വേഷണം നടത്തിയാൽ ഇതിനു പിന്നിലുള്ള വൻ അഴിമതി പുറത്തുവരുമെന്നും ട്വിറ്ററിൽ മമത പറഞ്ഞു.
ഇതേസമയം, നോട്ട് അസാധുവാക്കലിനെ പ്രകീർത്തിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്തെത്തി. കള്ളപ്പണത്തിനെതിരേയുള്ള കർക്കശ നടപടിയായിരുന്നു നോട്ട് നിരോധനമെന്നും ബിനാമി ഇടപാടുകൾക്കെതിരേയും നടപടി തുടങ്ങിയിരിക്കുകയാണെന്നും നിതീഷ് പറഞ്ഞു.ഇതിനിടെ, ഡൽഹിയിൽ വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും കോണ്ഗ്രസ്, തൃണമൂൽ, സിപിഎം, ആർജെഡി തുടങ്ങിയ പാർട്ടികളുടെ നേതൃത്വത്തിൽ റിസർവ് ബാങ്ക് ഓഫീസുകളിലേക്ക് വലിയ പ്രതിഷേധ റാലികൾ നടത്തി.
കള്ളപ്പണത്തിനെതിരേയാണ് ബിജെപി നേതാക്കൾ ഡൽഹിയിലും മറ്റു ചില നഗരങ്ങളിലും പ്രകടനം നടത്തിയത്. കറൻസി രഹിത ഇടപാടുകൾ പ്രോൽസാഹിപ്പിക്കാനായി ഡിജിറ്റൽ രഥം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്തു.
ഇതേസമയം, നോട്ട് അസാധുവാക്കലിനെ പ്രകീർത്തിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്തെത്തി. കള്ളപ്പണത്തിനെതിരേയുള്ള കർക്കശ നടപടിയായിരുന്നു നോട്ട് നിരോധനമെന്നും ബിനാമി ഇടപാടുകൾക്കെതിരേയും നടപടി തുടങ്ങിയിരിക്കുകയാണെന്നും നിതീഷ് പറഞ്ഞു.ഇതിനിടെ, ഡൽഹിയിൽ വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും കോണ്ഗ്രസ്, തൃണമൂൽ, സിപിഎം, ആർജെഡി തുടങ്ങിയ പാർട്ടികളുടെ നേതൃത്വത്തിൽ റിസർവ് ബാങ്ക് ഓഫീസുകളിലേക്ക് വലിയ പ്രതിഷേധ റാലികൾ നടത്തി.
കള്ളപ്പണത്തിനെതിരേയാണ് ബിജെപി നേതാക്കൾ ഡൽഹിയിലും മറ്റു ചില നഗരങ്ങളിലും പ്രകടനം നടത്തിയത്. കറൻസി രഹിത ഇടപാടുകൾ പ്രോൽസാഹിപ്പിക്കാനായി ഡിജിറ്റൽ രഥം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്തു.